Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടത്തില്‍ പരിക്കേറ്റ് 10 മാസം സൗദിയിലെ ആശുപത്രിയില്‍ കഴിഞ്ഞയാളെ നാട്ടിലെത്തിച്ചു

25 MARCH 2023 11:14 PM IST
മലയാളി വാര്‍ത്ത

അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് സൗദി അറേബ്യയിൽ കഴിഞ്ഞ ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ രണ്ട് ആശുപത്രികളിലായി 10 മാസം കിടന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെയാണ്  നാട്ടിലെത്തിച്ചത്. കൊല്‍ക്കത്ത ബിര്‍ഭം നാനൂര്‍ സ്വദേശിയായ മുനീറുദ്ദീന്‍ എന്ന 27കാരന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു വാഹനാപകടത്തിലാണ് ഗുരുതര പരിക്കേറ്റത്.

റിയാദില്‍നിന്ന് 300 കിലോമീറ്ററകലെ ശഖ്റയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ ഇയാളുടെ ഒരു വശം പൂര്‍ണമായും തളര്‍ന്നുപോയി. മുഖത്തെയും കൈകാലുകളിലെയും അസ്ഥികള്‍ പൊട്ടി. അവിടെ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ വിദഗ്ധ ചികിത്സക്കായി റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിലെത്തിച്ചു. അഞ്ചുമാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞു. എന്നാല്‍ കിടക്കയില്ലാത്തതിനാല്‍ തിരികെ ശഖ്റ ജനറല്‍ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകേണ്ടിവന്നു. അവിടെയും അഞ്ചുമാസം കൂടി കിടന്നു.

ഇതിനിടയില്‍ യുവാവിനെ നാട്ടിലെത്തിക്കാന്‍ വീട്ടുകാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നല്‍കി. ഇരു ഓഫീസുകളില്‍നിന്നും റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് കത്തുവന്നു. നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യാനായിരുന്നു നിര്‍ദേശം. എംബസി ചുമതലപെടുത്തിയതിനെ തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ശഖ്റയിലെത്തുകയും സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. യുവാവ് ജോലി ചെയ്തിരുന്ന കമ്ബനിയുടെ റിയാദിലുള്ള ആസ്ഥാനത്ത് പോയി അധികൃതരുമായി സംസാരിച്ചു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിമാനത്തില്‍ ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കി നാട്ടിലെത്തിക്കാനുള്ള ചുമതല ദുബൈ ആസ്ഥാനമായ ബ്ലു ഡോട്ട് എന്ന നഴ്സിങ് കമ്ബനി ഏറ്റെടുത്തു.

കമ്ബനി സി.ഇ.ഒ നിജില്‍ ഇബ്രാഹിം റിയാദിലെത്തി ശിഹാബിനൊപ്പം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. യാത്രയില്‍ പരിചരണത്തിന് നഴ്സും ഓക്സിജനും മറ്റ് വൈദ്യ പരിചരണവും നല്‍കാനുള്ള സംവിധാനവും സ്ട്രെച്ചര്‍ സൗകര്യവുമൊരുക്കി രോഗിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തി. എന്നാല്‍ കൊല്‍ക്കത്തയിലേക്ക് റിയാദില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വിസിെന്‍റ കുറവ് യാത്ര നീളാനിടയാക്കി. ഒടുവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ സൗകര്യമൊരുങ്ങി.

കഴിഞ്ഞദിവസം ദുബൈ വഴി കൊല്‍ക്കത്തയില്‍ എത്തിച്ചു. ആവശ്യമായ പരിചരണവുമായി മലയാളിയായ മെയില്‍ നഴ്സ് ലിജോ വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചു. ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കി. നഴ്സുമാരായ ശോശാമ്മ, അമല, നിമ, ശോഭ എന്നിവരും ഫിറോസ്, സുനില്‍ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് കോണ്‍സുലര്‍ എം.ആര്‍. സജീവ്, സഹ ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ സിങ് എന്നിവരും ആവശ്യമായ എല്ലാ സഹായവും നല്‍കിയതായി ശിഹാബ് കൊട്ടുകാട് അറിയിച്ചു. എസ്.കെ. നിജാമുദ്ദീനാണ് പിതാവ്. മറിയം ബീഗമാണ് മാതാവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (53 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (1 hour ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (2 hours ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (2 hours ago)

Malayali Vartha Recommends