Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

46ാം നവോത്ഥാന ദിനത്തിന്റെ നിറവില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍

23 JULY 2016 11:18 AM IST
മലയാളി വാര്‍ത്ത

സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഇന്ന് 46ാം നവോത്ഥാന ദിനാഘോഷത്തിന്റെ നിറവിലാണ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നായകത്വത്തിന് പിന്നില്‍ രാജ്യം വളര്‍ച്ചയും സമാധാനവും സുരക്ഷയും സുഭിക്ഷതയും ഐശ്വര്യവും നേടിയതിന്റെ വാര്‍ഷികദിനം കൂടിയാണിന്ന്. 
രാജ്യത്തെ പുരോഗതിയിലേക്കും വളര്‍ച്ചയിലേക്കും നയിച്ചതിന് ഒമാന്‍ ഭരണാധികാരിക്ക് രാജ്യവും ജനങ്ങളും കൃതജ്ഞതയും കൂറും പ്രകടിപ്പിക്കുകയാണ്. നവോത്ഥാന ദിനത്തിന്റെ ഭാഗമായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആശംസാ സന്ദേശങ്ങള്‍ ഒഴുകുന്നുണ്ട്. സുല്‍ത്താന് ആശംസയും ദീര്‍ഘായുസ്സും നേര്‍ന്നുകൊണ്ട് രാജ്യത്തെ മന്ത്രിമാരും ഉന്നതരും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. 
ഒമാന്‍ ഭരണാധികാരിക്കും ആയുസും ആരോഗ്യവും നേര്‍ന്ന് കൊണ്ട് പൊലീസ്, കസ്റ്റംസ് മേധാവി ഹസന്‍ ബിന്‍ മുഹ്‌സില്‍ അല്‍ ശര്‍ഖി സന്ദേശം അയച്ചു. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി, മജ്‌ലിസു ശൂറ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ നാസര്‍ അല്‍ മഹ്വലി, സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ യഹ്യ ബിന്‍ മഹ്ഫൂദ് അല്‍ മന്തരി എന്നിവരും ആശംസ സന്ദേശം അയച്ചു. നവോത്ഥാന ദിനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 
മുസന്ന എയര്‍ബെയിസില്‍ വ്യോമാഭ്യാസ പ്രകടനം ഇന്ന് നടക്കും. 20 വിദഗ്ധ പൈലറ്റുമാരാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നത്. അഭ്യാസ പ്രകടനത്തിന് വന്‍ ഒരുക്കമാണ് അധികൃതര്‍ നടത്തിയിട്ടുള്ളത്. 
കഴിഞ്ഞ 46 വര്‍ഷമായി പ്രിയപ്പെട്ട ഭരണാധികാരി രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ഓര്‍മ പുതുക്കല്‍ കൂടിയാണിത്. രാജ്യത്തിന്റെ വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കാനും എണ്ണമേഖലയില്‍നിന്ന് വഴിമാറാനും ചെറുകിട ഇടത്തരം നിക്ഷേപരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തത് സാമൂഹിക പുരോഗതിയില്‍ വന്‍ പങ്കുവഹിച്ചു. വിദഗ്ധ പരിശീലനവും സാമ്പത്തിക സഹായവും നല്‍കിയാണ് ഈ മേഖലയെ പ്രോത്സാഹിപ്പിച്ചത്. നീതിയുക്തവും സന്തുലിതവുമായ വളര്‍ച്ചയാണ് ഒമാന്റെ പ്രത്യേകത. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വൈദ്യുതി, വെള്ളം, വാര്‍ത്താവിനിമയം എന്നീ മേഖലകള്‍ക്കും സന്തുലിതമായി വളരാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. 

രാജ്യപുരോഗതിയില്‍ പങ്കാളികളാവാനും സംഭാവനകള്‍ നല്‍കാനും ഒമാന്‍ ഭരണാധികാരി പ്രജകളോട് പ്രഭാഷണങ്ങളില്‍ ആവശ്യപ്പെടാറുണ്ട്. ആധുനിക സംസ്‌കാരത്തിന്റെ എല്ലാ ഗുണഫലങ്ങളും ഉള്‍ക്കൊള്ളുന്ന നവീന ഒമാനാണ് നമ്മുടെ ലക്ഷ്യമെന്നും സുല്‍ത്താന്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ ഭരണനേട്ടങ്ങള്‍ വരും തലമുറയും ചരിത്രവുമാണ് വിലയിരുത്തുകയെന്നും ക്ഷമയോടെ വെല്ലുവിളികള്‍ നേരടണമെന്നും സുല്‍ത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവോത്ഥാന ദിനം മുതല്‍തന്നെ രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതക്കും സുല്‍ത്താന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. 
രാജ്യത്തിന്റെ സര്‍വ മേഖലയിലേയും പുരോഗതി ലക്ഷ്യം വെച്ച് 1976 മുതല്‍ ഒമാന്‍ പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 'വിഷന്‍ 2020' എന്ന ദീഘകാല പദ്ധതിയിലേക്ക് രാജ്യത്തെ നയിക്കലും ഈ പദ്ധതികളുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഒമ്പതാം പഞ്ചവത്സര പദ്ധതി ഈവര്‍ഷം ആരംഭിച്ചു. 
ഒമാന്റെ വിഭവങ്ങളും നിക്ഷേപങ്ങളും പരമാവധി ഉപയോഗപ്പെടുത്തുകയും രാജ്യത്തിന്റെ സന്തുലിത വളര്‍ച്ച ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വികസനം എത്തിക്കുകയും സ്വകാര്യ മേഖലയുടെ സഹായത്തോടെ സാമ്പത്തിക പുരോഗതി നേടുകയും നടപ്പ് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യം പുതിയ ദിശയിലേക്ക് നീങ്ങുന്നതിന്റെ തെളിവുകളാണിത്. ലോക സമാധാനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ഒമാന് കഴിഞ്ഞിട്ടുണ്ട്. യമന്‍, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ ഒമാന്‍ നടത്തുന്ന സേവനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഇതിന്റെ അംഗീകാരമെന്നോണം കഴിഞ്ഞ ജനുവരിയില്‍ ജര്‍മനിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലക്ക് സമാധാനത്തിനുള്ള സെന്റ് ജോര്‍ജ് അവാര്‍ഡ് സമ്മാനിച്ചിരുന്നു. രാജ്യത്തിന് ഇനിയും പുരോഗതിക്ക് കുതിക്കാന്‍ കഴിയട്ടെയെന്നും അതിന്റെ നായകന് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കട്ടെ എന്നുമാണ് ഈ ദിനത്തില്‍ സ്വദേശികളും വിദേശികളും പ്രാര്‍ഥിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (17 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (27 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (40 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (8 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends