ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 ന്
ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 ന്
മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ടുള്ള പരിപാടി ഒരുക്കുന്നത് ഡാന്‍സിംഗ് ഡാംസല്‍സ് ആണ്.
ടൊറോന്റോയിലുള്ള ജനസംഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക് വെളിയില്‍ ജനിച്ചവരും നാനാ ജാതി, മതസംസ്ക്കാരത്തില്‍ വളര്‍ന്നവരുമാണ്. അത്കൊണ്ട് തന്നെ വിവിധ സംസ്ക്കാരത്തിലുള്ള കലകളെയെല്ലാം കോര്‍ത്തിണക്കിയാണ് ഈ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത് .
ഹാര്‍ബര്‍ ഫ്രണ്ട് സെന്ററിന്റെ ബോക്സ് ഓഫീസില്‍ നിന്ന് മാത്രമേ ഇത്തവണ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഡാന്‍സ് പ്രേമികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ട്ടമുള്ള സീറ്റുകള്‍ ഓണ്‍ലൈനിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഡിസംബര്‍ 17 ന് ടൊറോന്റോ ഹാര്‍ബര്‍ഫ്രണ്ട് സെന്ററിലുള്ള (Harbourfront Centre) ഫ്ലെക്ക് ഡാന്‍സ് തിയേറ്ററില്‍ (Fleck Dance Theatre ) വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവല്‍ അരങ്ങേറുക .
വിവിധ ലോകരാജ്യങ്ങളിലെ വിവിധങ്ങളായ നൃത്തരൂപങ്ങളെ ക്രിസ്മസ് സാന്റാ അവതരിപ്പിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രത്യേകത .
ടൊറോന്റോയിലെ പ്രമുഖ റിയല്‍റ്ററായ മനോജ് കരാത്തയാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള പ്രധാന സ്പോണ്‍സര്‍.
ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജില്‍ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്‌ടര്‍ മേരി അശോക് പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും, സ്പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ക്കും ടിക്കറ്റിനും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com അല്ലെങ്കില്‍ ഫെസ്റ്റിവല്‍ വെബ്സൈറ്റ് www.tidfcanada.com സന്ദര്‍ശിക്കുക .
കനേഡിയന്‍ മള്‍ട്ടിക്കള്‍ച്ചറല്‍ നെറ്റ് വര്‍ക്കാണ് (CMN) മാര്‍ക്കെറ്റിങ് ഏറ്റെടുത്തിരിക്കുന്നത് .കലയിലൂടെ സാംസ്ക്കാരിക വളര്‍ച്ചയും വിനിമയവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡാന്‍സിംഗ് ഡാംസല്‍സ്
https://www.facebook.com/Malayalivartha