കാനഡയിൽ കഞ്ചാവ് നിയമവിധേയമാക്കുന്നു.
2017-ഓടെ കാനഡയില്‍ കഞ്ചാവ് കടയില്‍ കിട്ടുന്ന അവസ്ഥ സംജാതമാകുമെന്നാണ് ഫെഡറൽ സർക്കാർ അറിയിച്ചിട്ടുള്ളത്.
തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ മരിജ്വാനയുടെ (കഞ്ചാവ്) ഉപയോഗം നിരവിധേയമാക്കുമെന്ന് ലിബറല്‍ പാര്‍ട്ടി ഇലക്്ഷന്‍ പ്രചരണത്തിനിടയില്‍ പറഞ്ഞിരുന്നു. 2017ലെ വസന്തകാലത്ത് കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന്, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജയിന്‍ ഫില്‍പ്പോട്ട്, ഏപ്രില്‍ 20ന് പ്രഖ്യാപിച്ചിരുന്നു. കഞ്ചാവ് നിയമവിധേയമാക്കും, അതിന്റെ വിനിയോഗം നിയന്ത്രണവിധേയമാക്കുക, കഞ്ചാവ്, കുട്ടികളുടെ കൈയില്‍ എത്തിപ്പെടാതെ സംരക്ഷിക്കും, കഞ്ചാവ് കച്ചവടത്തിലെ ലാഭം അനര്‍ഹരുടെ കൈയില്‍ പെടാതെ സൂക്ഷിക്കും തുടങ്ങിയവയാണ്, ഈ പ്രഖ്യാപനത്തോടൊപ്പമുള്ള വാഗ്ദാനങ്ങള്‍. കഞ്ചാവിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള ക്രിമിനല്‍ നിയമങ്ങളെ മാറ്റിയെഴുതുകയും, ഇതില്‍ നിയമങ്ങള്‍ അനുസരിച്ച് കഞ്ചാവ് ദുരുപയോഗിക്കുന്നവര്‍ക്ക് കര്‍ക്കശ ശിക്ഷ നല്കുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് കുട്ടിക്കളിൽ മയക്കു മരുന്ന് ഉപയോഗിക്കാനുള്ള പ്രവണത കുറക്കാനും കുറ്റകൃത്യങ്ങൾ കുറയാനും കഞ്ചാവ് നിയമവിധേയമാകുന്നതോടെ വഴിയൊരുങ്ങുമെന്നാണ്. ധനലാഭം എന്നതിൽ ഉപരി സാമൂഹ്യ ക്ഷേമത്തെ മുൻ നിർത്തിയാണ് കഞ്ചാവ് വില്പന നിയമ വിധേയമാക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം മാനസിക ആരോഗ്യ ചികിത്സയ്ക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.കഞ്ചാവ്നികുതിയുടെ 60 ശതമാനം പ്രൊവിൻഷ്യൽ ഗവൺമെന്റിലേക്കും ബാക്കി ഫെഡറൽ ഗവൺമെന്റിലേക്കും ആണ് പോകുന്നത്.
നിയമവിധേയമായി കച്ചവടം ചെയ്താല്‍, ഇടനിലക്കാര്‍ക്കും കള്ളക്കടത്തുകാരേയും ഒഴിവാക്കി, കടകളിലൂടെ കഞ്ചാവ് വിറ്റഴിക്കാനാകും. സര്‍ക്കാരിന് അതുവഴി നികുതിവരുമാനവും ലഭിക്കും. അതുപോലെ തന്നെ, പ്രായപൂര്‍ത്തിയാകാത്ത ആളുകളുടെ കൈയില്‍ ലഹരിവസ്തുക്കള്‍ എത്തിപ്പെടാതിരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് മാത്രമേ കടയില്‍നിന്നും നിയമപരമായി ലഹരിവസ്തുക്കള്‍ വാങ്ങാനാകൂ. കഞ്ചാവിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിനായി പോലീസും, നിയമസംവിധാനങ്ങളും, ജയിലും, കോടതികളും മറ്റുമായി ഏറെ പണം ചെലവഴിക്കപ്പെടുന്നുണ്ട്. ലഹരിവസ്തുക്കളുടെ കച്ചവടവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അറസ്റ്റുകളാണ് ഒരു വര്‍ഷം കാനഡയില്‍നടക്കുന്നത്. 2018 ആദ്യത്തോടെ കഞ്ചാവ് വില്പന നിയമ വിധേയമാക്കാമെന്നു പ്രതീക്ഷിക്കുന്നതായി PBO ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.facebook.com/Malayalivartha