ഇന്ത്യയും ചൈനയും അമേരിക്കയിലെ ജോലി സാധ്യതകള്‍ കവരുന്നെന്ന് ട്രംപ്
അമേരിക്കയിലെ ജോലി സാധ്യതകള്‍ ഇന്ത്യ, ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍ എന്നീ രാജ്യക്കാര്‍ കവരുന്നെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ കൊള്ളക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക വ്യാപാര സംഘടനയില്‍ ചൈന അംഗത്വം നേടിയപ്പോള്‍ അമേരിക്കക്ക് 70,000 ഫാക്ടറികള്‍ നഷ്ടമായെന്നും ഇത്തരത്തില്‍ വിഡ്ഢികളെ പോലെ ജോലി സാധ്യത നഷ്ടപ്പെടുത്തുന്ന മറ്റൊരു രാജ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. പല കമ്പനികളും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുമ്പോൾ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ട്. ഗുഡ്‌റിച്ച് ലൈറ്റനിങ് സിസ്റ്റം എന്ന കമ്പനി പ്രവര്‍ത്തന മേഖല ഇന്ത്യയിലേക്ക് മാറ്റിയപ്പോള്‍ 255 പേരാണ് തൊഴില്‍ രഹിതരായതായെന്നും ട്രംപ് ഓര്‍മിപ്പിച്ചു.
താന്‍ പ്രസിഡന്‍റായാല്‍ ഈ കാര്യങ്ങളില്‍ നിന്നെല്ലാം രാജ്യത്തെ മുക്തമാക്കുമെന്നും എതിര്‍ സ്ഥാനാര്‍ഥിയായ ഹിലരിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha