അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തുനിന്നും വോട്ടുകള്‍
വോട്ടവകാശം അമൂല്യമാണ്. ഭൂമിയിലായാലും ബഹിരാകാശത്തായാലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് കാര്യത്തിൽ അമേരിക്കൻ ശാസ്ത്രജ്ഞർക്കും ഭിന്നാഭിപ്രായമില്ല .ലോകമാകെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കുന്നതിനിടെയാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ അമേരിക്കക്കാരായ രണ്ടു ശാസ്ത്രജ്ഞര്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നും വോട്ട് ചെയ്തത്. ഇവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ബഹിരാകാശ കേന്ദ്രത്തില്‍ തങ്ങുന്നത്. ഒരാള്‍ കഴിഞ്ഞയാഴ്ച ഭൂമിയിലേക്കു മടങ്ങിയിരുന്നു.
ഷേന്‍ കിംബ്രോഫ് എന്ന ബഹിരാകാശ യാത്രികയാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നും ഇലക്ട്രോണിക് ആബ്‌സന്റീ ബാലറ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച കേന്ദ്രത്തില്‍നിന്നു മടങ്ങിയ കേറ്റ് റൂബിന്‍സും വോട്ട് രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ബഹിരാകാശ കേന്ദ്രത്തില്‍നിന്നു വോട്ട് രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ബഹിരാകാശത്താണെങ്കിലും അമേരിക്കയില്‍ ഏതു സംസ്ഥാനത്താണു വോട്ട് രേഖപ്പെടുത്തേണ്ടതെന്നു വ്യക്തമാക്കി അതനുസരിച്ചുള്ള തയാറെടുപ്പുകളാണു നടത്തിയത്. ആറുമാസം മുമ്പു തന്നെ ഇരുവര്‍ക്കും വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോമും ആബ്‌സെന്റീ ബാലറ്റ് റിക്വസ്റ്റും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലിരുന്നു വോട്ട് ചെയ്തത്. 1997ലും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്നും വോട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha