വിദേശ പഠനം ആഗ്രഹിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ ബാധിക്കുന്ന വിസ നിയമം കർശനമാക്കുന്നു

യുഎസിനു പിന്നാലെ യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വിസ നിയമം കർശനമാക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ബാധിക്കുന്നതാണു പുതിയ തീരുമാനം.
ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയർക്കു കൂടുതൽ ജോലി നൽകുകയാണു വീസ നിയന്ത്രണം വഴി ലക്ഷ്യമാക്കുന്നത്. ഐടി മേഖലയിൽ ഇന്ത്യക്കാർക്കു പകരം തദ്ദേശീയർക്കു തൊഴിൽ നൽകാൻ ഇന്ത്യൻ കമ്പനികളോടു സിംഗപ്പൂർ ആവശ്യപ്പെട്ടു. യുകെയിൽ സോഫ്റ്റ്‌വെയൽ മേഖലയിൽ ജോലി ചെയ്യുന്ന 30,000 ഇന്ത്യക്കാരുടെ വീസ പുതുക്കി നൽകാത്തതും ഐടി മേഖലയിലെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുന്നു.
യുഎസിലെ തൊഴിൽ അവസാനിപ്പിച്ച് ഇന്ത്യയിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാർച്ച് വരെ 7000 പേരാണ് അപേക്ഷ നൽകിയത്. വിദഗ്ധ തൊഴിൽ മേഖലയിൽ അനുവദിക്കുന്ന ഹ്രസ്വകാല വീസകളായ എച്ച്1ബി, എൽ1 വീസകളുടെ അപേക്ഷകളിലും വൻ ഇടിവാണുണ്ടായിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയായ ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയുമായി സാമ്പത്തിക വ്യാപാര കരാറുകൾ ഇന്ത്യയ്ക്കുണ്ട്. എന്നാൽ സർക്കാർ ശ്രമിച്ചിട്ടും നിയമങ്ങളിൽ ഇളവുവരുത്താൻ ഈ രാജ്യങ്ങൾ തയാറാകുന്നില്ല.
ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം യുഎസിൽ വന്ന യാത്രാവിലക്കും എച്ച്1ബി, എൽ1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്കു കനത്ത തിരിച്ചടിയായതിനു പിന്നാലെയാണു മറ്റു രാജ്യങ്ങളും നിയന്ത്രണം കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha