ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും സാമ്പത്തിക പ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങാനാവാതെ തടവറകളില്‍ തുടരേണ്ടിവരുന്നവര്‍ക്ക് സഹായഹസ്തവുമായി വ്യാപാരി ; ദുബായ് ജയിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായമായി ഒരു ലക്ഷം ദിര്‍ഹം
ദുബായിൽ ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും സാമ്പത്തിക പ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങാനാവാതെ തടവറകളില്‍ തുടരേണ്ടിവരുന്നവര്‍ക്ക് സഹായഹസ്തവുമായി ദുബയ് വ്യാപാരി. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട്ടിലേക്ക് തിരിക്കാനാവാതെ ജയിലുകളില്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം ദിര്‍ഹം (18.4 ലക്ഷം രൂപ) സംഭാവനയായി നല്‍കിയിരിക്കുകയാണ് യാഖൂബ് അല്‍ അലി. തടവുകാര്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വിമാനടിക്കറ്റ് വാങ്ങുന്നതിനായാണ് ഈ സംഭാവന ഉപയോഗിക്കുക.
ദുബായിലെ പ്രമുഖ സ്വദേശി ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ യാഖൂബ് അല്‍ അലി. മുൻപും ഇദ്ദേഹം ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് തടവുകാരുടെ മോചനത്തിനായി വ്യവസായി ഒരു ലക്ഷം രൂപ നല്‍കുന്നത്. സഹായ ഹസ്തമായി ദുബായ് പോലീസിന്റെ കൈകളിലാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്.തടവുകാരുടെ കഷ്ടപ്പാടുകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ പോലിസ് ആവിഷ്‌ക്കരിച്ച തഫ്‌രീജ് കര്‍ബ കാംപയിന്റെ ഭാഗമായാണ് സംഭാവന.
സംഭാവന നൽകിയ യാഖൂബ് അല്‍ അലിയെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഡയരക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ അഭിനന്ദിച്ചു. 2018 സായിദിന്റെ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി തടവുകാരുടെയും കുടുംബങ്ങളുടെയും മുഖങ്ങളില്‍ പുഞ്ചിരി വിരിയിക്കുന്ന നടപടിയാണ് . ജയില്‍ ജീവിതത്തിനു ശേഷം പുതിയൊരു ജീവിതം ആരംഭിക്കാന്‍ തടവുകാര്‍ക്ക് ഇത് പ്രചോദനമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഴയടക്കാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാനും സാധിക്കാതെ നിരവധി പേര്‍ ദുബായിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ സംഭാവന സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ ദുബയ് പോലിസ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തഫ്‌രീജ് കര്‍ബ (ദുരിതമകറ്റല്‍).
https://www.facebook.com/Malayalivartha