മെകുനു ചുഴലിക്കാറ്റിൽ ഒമാനിൽ മരണം പതിനൊന്നായി ; കാണാതായ ഇന്ത്യക്കാരിൽ മലയാളിയും
ഒമാന്റെ തെക്കന്‍തീരത്ത് ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിനു ശക്തി കുറയുന്നു. കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളപ്പാച്ചിലില്‍ കാണാതായവരിൽ മലയാളിയും.
സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലില്‍പെട്ട് ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതായിരുന്നു. ഇതില്‍ ബിഹാര്‍ സ്വദേശി ഷംസീറി(30)ന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ഹാഫ കടല്‍ത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. യെമെനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്.
https://www.facebook.com/Malayalivartha