Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

ചാസ്റ്റിറ്റി എന്ന പെൺകുട്ടി ..പപ്പയുടെ ഈ പ്രിയപ്പെട്ട മകൾ.......ലോകം ചേർത്തു പിടിക്കുന്നു ഈ മോളെ !

29 OCTOBER 2019 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

അച്ഛനോളം ഒരു മകളെ സ്നേഹിക്കാൻ ഈ ലോകത്ത് ആർക്കാണ് സാധിക്കുക. ആ സ്നേഹത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് അറിയണമെങ്കിൽ അച്ഛനില്ലാത്ത ലോകത്ത് ജീവിച്ചു നോക്കണം. അപ്പോൾ അറിയാം ആ സ്നേഹം നമുക്ക് എന്തോരം മിസ്സ് ചെയ്യുന്നു എന്ന് അത്തരത്തിൽ തന്റെ പപ്പയുടെ അവിചാരിതമായ വിയോഗത്തെ മറികടക്കാൻ ചാസ്റ്റിറ്റി പാറ്റേഴ്സൺ എന്ന യുവതി സ്വീകരിച്ച ഉപായവും, അത് അവളെ കൊണ്ടെത്തിച്ച അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് പങ്കുവെയ്ക്കുന്നത് .

ചാസ്റ്റിറ്റിയുടെ പപ്പ മരിച്ചുപോയിട്ട് വർഷം നാലു കഴിഞ്ഞിരുന്നു. 2015-ൽ കൃത്യാമായി അവൾക്ക് 19 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി പപ്പ മരണപ്പെടുന്നത്. പപ്പാ അവളുടെ പ്രാണനായിരുന്നു. അതുകൊണ്ടുതന്നെ, പപ്പ മരിച്ചുപോയിരിക്കുന്നു എന്ന യാഥാർഥ്യം അവൾ എങ്ങനെ ഉൾക്കൊള്ളും. ഫോണിന്റെ കോണ്ടാക്ട്സ് ലിസ്റ്റിൽ സേവ് ചെയ്തിരുന്ന പപ്പയുടെ നമ്പർ ചാസ്റ്റിറ്റി പിന്നെ ഹൃദയത്തിൽ കുറിച്ചു. പിന്നീട് ജീവിതത്തിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായ പപ്പയെന്ന ആത്മമിത്രത്തെ ആ ഫോൺ നമ്പറിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അവൾ.

ആ നമ്പറിന്റെ അങ്ങേത്തലക്കൽ പപ്പയുണ്ട് എന്നവൾ വെറുതെ സങ്കൽപ്പിച്ചു. അദൃശ്യനായിരിക്കുന്ന തന്റെ പപ്പക്ക് അവൾ ദിവസേന എസ്എംഎസ് സെൻട് ചെയ്തു . ഏകപക്ഷീയമായ ആ സംവേദനം അവൾ നാലുവർഷത്തോളമായി തുടരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ആ നമ്പറിൽ നിന്ന് ഒരു മറുപടി സന്ദേശം കിട്ടി. തന്റെ പപ്പയ്ക്ക് അവസാനമായി അയച്ച സന്ദേശവും, അതിനു മറുപടിയായി ആ നമ്പറിൽ നിന്ന് വന്ന മറുപടിയും ചേർത്തുവെച്ചുകൊണ്ട് ചാസ്റ്റിറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഏറെ വൈകാരികമായിരുന്നു ആ എഴുത്തുകൾ...

പപ്പയ്ക്കയച്ച അവസാനത്തെ മെസേജിൽ ചാസ്റ്റിറ്റി ഇങ്ങനെ എഴുതി, " പ്രിയപ്പെട്ട പപ്പാ, നാളത്തെ ദിവസം എനിക്ക് വീണ്ടും പ്രയാസമുള്ളതാകുമെന്നാണ് തോന്നുന്നത്. പപ്പ പോയിട്ട് നാളേക്ക് നാലു കൊല്ലമാകും. പക്ഷേ, ഒറ്റ ദിവസം പോലും ഞാൻ പപ്പയെ ഓർക്കാതിരുന്നിട്ടില്ല. അതിനു ശേഷം ഈ നാലുകൊല്ലം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നോ..! പപ്പയോട് ഞാൻ എന്നും വന്നു പറയുന്നതുകൊണ്ട് അറിയാമല്ലോ ഒക്കെ..! ഞാൻ കാൻസറിനെ തോല്പിച്ചതും, പപ്പ പോയതില്പിന്നെ ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ലാത്തതും ഒക്കെ ഞാൻ അപ്പപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ. പപ്പയ്ക്ക് പോകും മുമ്പ് വാക്കുതന്നെ പോലെ ഞാൻ എന്റെ മരുന്നും ഡയറ്റും ഒക്കെ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട്.

എന്റെ ഡിഗ്രി ഞാൻ ഓണേഴ്‌സോടെ പാസായിട്ടുണ്ട് പപ്പാ.! ഇനി ഞാൻ നന്നായി പഠിക്കുന്നില്ലെന്നു പരാതി പറയാൻ വരരുത്. കോളേജിൽ വെച്ച് ഞാനൊരു പയ്യനെ പ്രണയിച്ചു. അവനാണെങ്കിൽ എന്റെ ഹൃദയം തച്ചുതകർക്കുകയും ചെയ്തു. പപ്പയില്ലാതിരുന്നത് അവന്റെ ഭാഗ്യം. ഉണ്ടായിരുന്നേൽ പപ്പയുടെ തല്ലുകൊണ്ട് ചത്തേനെ അവൻ. പക്ഷേ, അതുകൊണ്ടൊന്നും ഞാൻ തോറ്റിട്ടില്ല കേട്ടോ..! അതിൽ നിന്നൊക്കെ പപ്പയുടെ മോൾ ഉയിർത്തെഴുന്നേറ്റു വന്നുകഴിഞ്ഞു. ഇപ്പോൾ ഞാൻ കുറേക്കൂടി പക്വതയുള്ള ഒരു പെണ്ണായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന എല്ലാ കൂട്ടുകാരികളും എന്റെ കൈ വിട്ടു പൊയ്ക്കളഞ്ഞു പപ്പാ..! ആകെ ഒറ്റയ്ക്കായിപ്പോയി അപ്പോൾ.

ആ നശിച്ച സമയത്തിൽ നിന്ന് എന്ന കരകയറ്റാൻ ദൈവം ഒരാളെ പറഞ്ഞയച്ചു. അവൻ എന്റെ കൈപിടിച്ച് കൂടെ നടന്നു. ഇന്ന് അവനാണ് എന്റെ ജീവൻ. അവന്റെ കൂടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്. ഇത്രയും കാലം കുഞ്ഞുങ്ങളേ വേണ്ട എന്നായിരുന്നു. ഇപ്പോൾ അതേപ്പറ്റിയും ആലോചിക്കുന്നുണ്ട്. മമ്മയ്ക്ക് ഞാനിപ്പോഴും ചെവിതല കൊടുക്കുന്നില്ല. അങ്ങനെ നോക്കിയില്ലേൽ മമ്മ പിടിവിട്ടു പോകുമെന്ന് ഞാൻ പറയാതെ തന്നെ പപ്പയ്ക്കറിയാലോ.

പപ്പക്ക് എന്നെ ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന്റെ സങ്കടം മരിച്ചാലും മാറില്ല. വിവാഹം കഴിക്കാനുള്ള ധൈര്യം വരുന്നില്ല പപ്പാ..! "ഒക്കെ ശരിയാവും നെ ധൈര്യമായിട്ട് പോ മോളെ.." എന്ന് പറഞ്ഞ് എന്റെ കൂടെ നിൽക്കാൻ പപ്പയില്ലല്ലോ. അതാണ് ധൈര്യക്കുറവ്. കെട്ടിയില്ലെങ്കിലെന്താ... ഒന്നിനും ഒരു കുറവുമില്ല എനിക്ക്. ഇപ്പോൾ വന്നുകണ്ടാൽ പാപ്പയ്ക്കും മോളെപ്പറ്റി അഭിമാനം തോന്നും. ഇപ്പോഴും അതേ പഴയ താന്തോന്നി, തർക്കുത്തരക്കാരി കുട്ടി തന്നെ ഞാൻ. അതൊന്നും മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..!

ഞാൻ വെയിറ്റൊന്നും കൂടിയിട്ടില്ല. ഹെഡ് വെയിറ്റ് ഏറിയിട്ടുണ്ടെന്ന് ചിലർ പറഞ്ഞേക്കും ചിലപ്പോൾ. പപ്പയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുണ്ട്.. ഇന്നും മിസ് ചെയ്യുന്നുമുണ്ട്...! "ഈ എസ്എംഎസ് അയച്ചുവിട്ടപ്പോൾ കഴിഞ്ഞ നാലു വർഷക്കാലത്തെപ്പോലെ, മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല ചാസ്റ്റിറ്റി. എന്നാലും അയച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനം. അതേ, ആ സമാധാനത്തിന് വേണ്ടിയായിരുന്നു ഇത്രയും കാലം അവൾ അച്ഛന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചുകൊണ്ടിരുന്നത്. എന്നാൽ, മകളെ ഞെട്ടിച്ചുകൊണ്ട് ഈ മെസ്സേജിന് അച്ഛന്റെ ഫോൺ നമ്പറിൽ നിന്ന് മറുപടി വന്നു.

മറുപടിയിൽ ഇങ്ങനെ കുറിച്ചിരുന്നു, " പൊന്നുമോളെ, ഞാൻ നിന്റെ അച്ഛനൊന്നും അല്ല. പക്ഷേ, നീ അയച്ചുവിട്ടിരുന്ന മെസ്സേജുകൾ ഒന്നുപോലും വിടാതെ എനിക്ക് കിട്ടിക്കൊണ്ടിരുന്നു കഴിഞ്ഞ നാലുവർഷമായി. രാത്രിയും രാവിലെയും നീ അയച്ചിരുന്ന മെസ്സേജുകൾ വരാൻ വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു. എന്റെ പേര് ബ്രാഡ് എന്നാണ്. എന്റെ മോൾ ഒരു കാറപകടത്തിൽ മരിച്ചിട്ട് ഒരു വർഷം തികയുന്ന നേരത്താണ് നിന്റെ ആദ്യത്തെ മെസ്സേജ് ഞാൻ കാണുന്നത്. മോളില്ലാതെ എന്തിന് ജീവിക്കണം എന്നുപോലും ചിന്തിച്ചുകൊണ്ടിരുന്ന ഒരു പാവം അച്ഛനെ ഒരർത്ഥത്തിൽ നിന്റെ ആ സന്ദേശങ്ങൾ രക്ഷിച്ചത് ഒരു ആത്മഹത്യയിൽ നിന്നായിരുന്നു മോളെ. നിന്റെ മെസേജ് വരുമ്പോഴൊക്കെ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നാറ്. മോൾക്ക്, ജീവിതത്തിൽ ഏറ്റവും സ്നേഹിച്ചിരുന്ന അച്ഛനെ നഷ്ടപ്പെട്ടു എന്നെനിക്കറിയാം. വേണ്ടപ്പെട്ടവർ പറയാതെ പോവുമ്പോഴുള്ള സങ്കടം എന്നെക്കാൾ നന്നായി ആർക്കാണ് അറിയുക..!

കഴിഞ്ഞ നാലുവർഷമായി എനിക്കയച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിലൂടെ മോളുടെ ജീവിതത്തിലെ ഓരോ ദിവസത്തിന്റെയും വിശേഷങ്ങളിൽ ഞാനും പങ്കാളിയാണ്. മറ്റാരേക്കാളും നന്നായി ഇന്ന് മോളെപ്പറ്റി എനിക്കറിയാം. നിന്റെ മെസ്സേജുകൾ കിട്ടിത്തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ, നിനക്ക് മറുപടി എഴുതിയാലോ എന്ന് ഞാൻ കരുതിയതാണ്. പക്ഷേ, അന്നൊക്കെ നീ ആകെ സങ്കടത്തിലായിരുന്നു. നിന്റെ ഹൃദയം ഒരിക്കൽ കൂടി മുറിപ്പെടുത്താൻ എനിക്കന്നു ധൈര്യമുണ്ടായില്ല. നീ ഒരു ചുണക്കുട്ടിയാണ്. എന്റെ മോൾ ജീവനോടുണ്ടായിരുന്നെങ്കിൽ, ഇന്നൊരു പക്ഷേ, നിന്നെപ്പോലെ മിടുക്കിയായിരുന്നെന്നെ അവളും.

നിന്റെ മെസ്സേജുകൾ മുടങ്ങാതെ വന്നപ്പോഴാണ് ഞാൻ ദൈവത്തിൽ പോലും വീണ്ടും വിശ്വാസമർപ്പിച്ചു തുടങ്ങിയത്. എന്റെ മോളെ ദൈവം നേരത്തെ കൊണ്ടുപോയത് നിന്നെപ്പോലൊരാളെ എനിക്ക് പകരം തന്നിട്ടാണ് എന്ന് ഞാൻ കരുതി. ഇന്നത്തെ ഈ ദിവസം ഞാൻ ഏറെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ്. നിന്റെ പരിശ്രമങ്ങൾ നീ തുടരണം. ഈ തുറന്നുപറച്ചിൽ നിന്നെ എങ്ങനെ സ്വാധീനിക്കും, നിന്നിൽ എന്ത് മാറ്റമുണ്ടാക്കും എന്നൊന്നും എനിക്കറിയില്ല. ഇത് നിനക്ക് കൂടുതൽ ഊർജം പകരുമെങ്കിൽ എനിക്ക് സന്തോഷം തോന്നും..ആരും ആർക്കും പകരമാവില്ല എന്നതാണ് സത്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (5 minutes ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (20 minutes ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (31 minutes ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (37 minutes ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (1 hour ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (1 hour ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (1 hour ago)

പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും  (1 hour ago)

ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു  (1 hour ago)

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു  (2 hours ago)

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അജിത്തും കുടുംബവും  (2 hours ago)

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍  (2 hours ago)

ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍  (4 hours ago)

ബെല്ലാരിയിലെ ജുവലറിയില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണം കോടതിയില്‍ ഉടന്‍ ഹാജരാക്കും; ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കവര്‍ന്ന സ്വര്‍ണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ  (5 hours ago)

Malayali Vartha Recommends