Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

17 JUNE 2023 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

2003 ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയും സിമി നേതാവുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. ഇയാൾ വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്നു. പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. പ്രതിയ്‌ക്കെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയിൽ നിന്ന് കടക്കാൻ ശ്രമിക്കവേ വിമാനത്താവള അധികൃതരാണ് റെഡ് കോർണർ നോട്ടീസ് ഉണ്ടെന്ന് മനസ്സിലാക്കി തടഞ്ഞുവച്ചത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്.ഇതേതുടർന്ന് മംബൈ പൊലീസ് പ്രത്യേക കോടതി അനുമതിയോടെ, ബഷീറിന്റെ ബന്ധുവിൽ നിന്ന് ഡിഎൻഎ പ്രൊഫൈൽ ടെസ്റ്റ് നടത്താൻ അനുമതി തേടി. ക്രൈംബ്രാഞ്ചിന്റെ ആറാം യൂണിറ്റാണ് എറണാകുളത്ത് താമസിക്കുന്ന ബഷീറിന്റെ സഹോദരിയുടെ രക്ത സാമ്പിൾ എടുക്കാൻ അനുമതി തേടിയത്.

ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തണമെന്ന് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കി. രക്ത സാമ്പിൾ നൽകി സഹകരിക്കണമെന്ന് കോടതി ബഷീറിന്റെ സഹോദരിക്ക് നിർദ്ദേശം നൽകി.

ആലുവാ സ്വദേശിയും മലയാളിയുമായ ഭീകരനെ കാം ബഷീര്‍ എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്നു. 2011ൽ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ വാണ്ടഡ് പട്ടികയിൽ പെട്ട 50 പേരിൽ ഒരാളായിരുന്നു. ഇന്ത്യയില്‍ നിന്നും മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പാകിസ്ഥാനില്‍ ഐഎസ്ഐ ക്യാമ്പില്‍ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ ഒരാൾ കൂടിയാണ് ബഷീർ. പാകിസ്ഥാനില്‍ നിന്നും പിന്നീട് ഷാര്‍ജയില്‍ ബഷീര്‍ എത്തി.

അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുന്‍ സിമി പ്രവര്‍ത്തകരുമായി കാം ബഷീര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നല്ല സമ്പന്നനായിരുന്നതിനാല്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് അവിടെ നിന്നും കാനഡയിലേക്കും എത്തി. സൗദിയില്‍ തീവ്രവാദ സെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവിടെ നിരവധി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ) അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ലഷ്‌കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾക്ക് കീഴിൽ തീവ്രവാദ പരിശീലനത്തിനായി ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ സജീവമായി താൽപ്പര്യം കാണിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.2001-ൽ സിമി നിരോധിച്ചതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ ബഷീർ ഇടപെട്ടു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു ദൂതനെ അയച്ചു, പക്ഷേ ദൗത്യം പരാജയപ്പെടുകയും സഫ്ദർ നാഗോരിയുടെ നേതൃത്വത്തിലുള്ള വിഭാഗം അതിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോവുകയും ചെയ്തു. സിമിയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന സാക്വിബ് നാച്ചൻ മുളുണ്ട് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായിരുന്നു. 10 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ലാണ് ഇയാൾ പുറത്തിറങ്ങിയത്.

മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്ഫോടനങ്ങളുടെ പിന്നിലും കാം ബഷീറിന്‍റെ കരങ്ങളുണ്ട്. 2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്‌ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13നാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു സ്‌ഫോടനം.

നിറയെ ആളുകളെ കുത്തിനിറച്ച ലോക്കല്‍ ട്രെയിനിലായിരുന്നു സ്ഫോടനം. 10 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് ആര്‍ഡിഎക്സും പെട്രോളിയം ഓയിലും ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പോട്ട ( (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന് ഈ സ്‌ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗൂഢാലോചന കേസിൽ ഫണ്ട് എത്തിച്ചത് ബഷീറാണ് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. 2016 ഏപ്രിലില്‍ കേസില്‍ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.ഇതില്‍ പിടിക്കപ്പെടാതിരുന്ന പ്രതികളില്‍ മുഖ്യനായിരുന്നു ഇപ്പോൾ പിടിയിലായ കാം ബഷീർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (2 hours ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (2 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (3 hours ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (3 hours ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (3 hours ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (3 hours ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (4 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (4 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (6 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (6 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (6 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (7 hours ago)

Malayali Vartha Recommends