Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി... ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്.... കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ‍ട്രാക്ക് ചെയ്തു...


അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ...മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി... പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല...


പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ, സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്.... കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു....സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു...


കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

17 JUNE 2023 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

ആലിപ്പഴ വര്‍ഷത്തില്‍ പൊറുതിമുട്ടി കാനഡ, യാത്രക്കാർക്ക് പരിക്ക്, മിനിറ്റുകളോളം നീണ്ട ആലിപ്പഴ വീഴ്ച്ചയിൽ തകർന്നത് 34 വാഹനങ്ങള്‍

വളരെ വേഗം ഇടപെട്ടു, അമ്മയുടെ മരണവിവരമറിഞ്ഞ മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം

2003 ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയും സിമി നേതാവുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. ഇയാൾ വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്നു. പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. പ്രതിയ്‌ക്കെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയിൽ നിന്ന് കടക്കാൻ ശ്രമിക്കവേ വിമാനത്താവള അധികൃതരാണ് റെഡ് കോർണർ നോട്ടീസ് ഉണ്ടെന്ന് മനസ്സിലാക്കി തടഞ്ഞുവച്ചത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്.ഇതേതുടർന്ന് മംബൈ പൊലീസ് പ്രത്യേക കോടതി അനുമതിയോടെ, ബഷീറിന്റെ ബന്ധുവിൽ നിന്ന് ഡിഎൻഎ പ്രൊഫൈൽ ടെസ്റ്റ് നടത്താൻ അനുമതി തേടി. ക്രൈംബ്രാഞ്ചിന്റെ ആറാം യൂണിറ്റാണ് എറണാകുളത്ത് താമസിക്കുന്ന ബഷീറിന്റെ സഹോദരിയുടെ രക്ത സാമ്പിൾ എടുക്കാൻ അനുമതി തേടിയത്.

ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തണമെന്ന് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കി. രക്ത സാമ്പിൾ നൽകി സഹകരിക്കണമെന്ന് കോടതി ബഷീറിന്റെ സഹോദരിക്ക് നിർദ്ദേശം നൽകി.

ആലുവാ സ്വദേശിയും മലയാളിയുമായ ഭീകരനെ കാം ബഷീര്‍ എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്നു. 2011ൽ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ വാണ്ടഡ് പട്ടികയിൽ പെട്ട 50 പേരിൽ ഒരാളായിരുന്നു. ഇന്ത്യയില്‍ നിന്നും മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പാകിസ്ഥാനില്‍ ഐഎസ്ഐ ക്യാമ്പില്‍ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ ഒരാൾ കൂടിയാണ് ബഷീർ. പാകിസ്ഥാനില്‍ നിന്നും പിന്നീട് ഷാര്‍ജയില്‍ ബഷീര്‍ എത്തി.

അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുന്‍ സിമി പ്രവര്‍ത്തകരുമായി കാം ബഷീര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നല്ല സമ്പന്നനായിരുന്നതിനാല്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് അവിടെ നിന്നും കാനഡയിലേക്കും എത്തി. സൗദിയില്‍ തീവ്രവാദ സെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവിടെ നിരവധി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ) അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ലഷ്‌കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾക്ക് കീഴിൽ തീവ്രവാദ പരിശീലനത്തിനായി ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ സജീവമായി താൽപ്പര്യം കാണിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.2001-ൽ സിമി നിരോധിച്ചതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ ബഷീർ ഇടപെട്ടു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു ദൂതനെ അയച്ചു, പക്ഷേ ദൗത്യം പരാജയപ്പെടുകയും സഫ്ദർ നാഗോരിയുടെ നേതൃത്വത്തിലുള്ള വിഭാഗം അതിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോവുകയും ചെയ്തു. സിമിയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന സാക്വിബ് നാച്ചൻ മുളുണ്ട് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായിരുന്നു. 10 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ലാണ് ഇയാൾ പുറത്തിറങ്ങിയത്.

മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്ഫോടനങ്ങളുടെ പിന്നിലും കാം ബഷീറിന്‍റെ കരങ്ങളുണ്ട്. 2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്‌ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13നാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു സ്‌ഫോടനം.

നിറയെ ആളുകളെ കുത്തിനിറച്ച ലോക്കല്‍ ട്രെയിനിലായിരുന്നു സ്ഫോടനം. 10 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് ആര്‍ഡിഎക്സും പെട്രോളിയം ഓയിലും ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പോട്ട ( (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന് ഈ സ്‌ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗൂഢാലോചന കേസിൽ ഫണ്ട് എത്തിച്ചത് ബഷീറാണ് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. 2016 ഏപ്രിലില്‍ കേസില്‍ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.ഇതില്‍ പിടിക്കപ്പെടാതിരുന്ന പ്രതികളില്‍ മുഖ്യനായിരുന്നു ഇപ്പോൾ പിടിയിലായ കാം ബഷീർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ പന്ത്രണ്ടാം ദിവസവും നിരാശയില്‍...  (3 minutes ago)

ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്  (13 minutes ago)

ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഗ്രാമം...  (33 minutes ago)

മൈക്ക് ഓഫാക്കിയെന്ന മമതയുടെ വാദം തെറ്റ് ! നീതി ആയോഗ് യോഗത്തിനിടെ നടന്ന നാടകീയ രംഗങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മല സീതാരാമന്‍...ബംഗാള്‍ മുഖ്യമന്ത്രിയുടേത് പച്ചക്കള്ളം എന്തിന് മാധ്യമങ്ങളുടെ മുന്‍പില്‍ ഈ  (1 hour ago)

ഒമ്പത് വയസുകാരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 13കാരനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസ്  (1 hour ago)

ഷിരൂരില്‍ കപ്പിത്താനെ പൊക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല ! മുഖ്യനെ പൊങ്കാലയിടാനുള്ള വകുപ്പിട്ട് കൊടുത്ത് ചിന്ത ജെറോം... സഖാത്തി ഓടി രക്ഷപ്പെട്ടോ, തല്ലാന്‍ വടിയും വെട്ടി എ കെ ജി സെന്ററില്‍ കാത്തിരിപ്പുണ  (1 hour ago)

25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദാക്കിയത് എന്തിന്? കരാര്‍ റദ്ദാക്കിയ ശേഷം നാല് രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടി  (1 hour ago)

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം, ഗംഗ കരകവിഞ്ഞൊഴുകി ! വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍...സുസജ്ജമായി ദുരന്തനിവാരണ സേന  (2 hours ago)

അർജുനായുള്ള തെരച്ചിൽ തുടരുന്നു..  (2 hours ago)

നിപ: 4 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

പേയിങ് ഗസ്റ്റായ യുവതിയെ മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്...  (2 hours ago)

അലറി വിളിച്ച് സുഹൃത്തുക്കൾ  (2 hours ago)

ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്നു  (3 hours ago)

ഈശ്വർ മൽപെ നദിയിൽ മുങ്ങി  (3 hours ago)

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിന്‍: എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിച്ചു; ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞം  (3 hours ago)

Malayali Vartha Recommends