സൗദി ആ ലക്ഷ്യത്തിലേക്ക് അടുത്തു, കോളടിച്ചത് പ്രവാസികൾക്ക്, തൊഴിലവസരങ്ങൾ വർധിപ്പിക്കാനാമായി രാജ്യം ഇതിനകം 700 ബില്യൺ റിയാൽ ചിലവഴിച്ചു, നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിൽ
വികസനത്തിന്റെയും വളർച്ചയുടേയും പാതയിലാണ് സൗദി. നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ രാജ്യത്ത് തൊഴിലവസരങ്ങളും ഉയരും. ഇത് പ്രവാസികൾക്കാണ് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കാനാമായി രാജ്യം ഇതിനകം 700 ബില്യൺ റിയാൽ ചിലവഴിച്ചതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിക്ക് ലോകോത്തര നിക്ഷേപ സാധ്യതകളെ ആർഷിക്കുമെന്നും ഈ വർഷാവസാനത്തോടെ രാജ്യത്തിന്റെ ജി.ഡി.പി 7.6 ശതമാനത്തിൽ എത്തിയെന്നും മന്ത്രി പറഞ്ഞു.റിയാദിൽ നടന്ന യൂറോമണി കോൺഫറൻസിൽ സംസാരിവേയാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ചനിരക്ക് 5.4 ആയി ഉയർന്നു.
സൗദി അറേബ്യ ലോകത്തിലെ നിക്ഷേപ സാധ്യതയുള്ള മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയാതായി അടുത്തിടെ പുറത്ത് വന്ന പഠനങ്ങൾ പറയുന്നുണ്ട്. 2030ഓടെ കൂടുതൽ നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയും. ഇത് വഴി വിഷൻ പദ്ധതിയുടെ ലക്ഷ്യപൂർത്തീകരണം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.സന്ദർശകരെ ആകർഷിക്കാൻ സൗദി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം ടൂറിസം മന്ത്രാലയം ഓൺലൈൻ വിസ ലഭ്യമാക്കിയിരുന്നു.
ഇത് വാണിജ്യരംഗത്ത് ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ളവർക്കാണ് വിസ ലഭിച്ചത്. 90 ദിവസം സൗദിയിൽ താമസിക്കാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്.അവധിക്കാലത്ത് സൗദിയിലേക്ക് പലരും സൗഹൃദ സന്ദർശനത്തിനെത്താറുണ്ട്. ഇത്തരത്തിൽ സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണം ഇനി വർദ്ധിക്കും.
ജിദ്ദ വിമാനത്താവളത്തിലായിരിക്കും ഏറ്റവും കൂടുതൽ സന്ദർശകരെത്തുക. വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ഗുണം ചെയ്യുന്നതാണ് പുതിയ വിസാനിയമം. ഫോട്ടോ പതിച്ച ഓൺലൈൻ വിസയാണ് ഇ-മെയിൽ വഴി അപേക്ഷകർക്ക് എത്തിക്കുന്നത്. ഉംറ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വൻ തോതിൽ ആളുകളെത്തുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ കഴിഞ്ഞ ദിവസം ടൂറിസ്റ്റ് സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേപോലെ, ടൂറിസ്റ്റ് വിസയിൽ വന്ന് ഹജ്ജ് സീസണിൽ ഉംറ നിർവഹിക്കാൻ കഴിയില്ല. ഹജ്ജ് സമയത്ത് ടൂറിസ്റ്റ് വിസയുമായി വന്ന് ഹജ്ജ് ചെയ്യാനും സാധിക്കില്ല. പ്രത്യേകമായ ഹജ്ജ് വിസയുണ്ടെങ്കിൽ മാത്രമേ തീർഥാടനത്തിന് അനുമതി നൽകൂ എന്നും അധികൃതർ അറിയിച്ചു.
സന്ദർശക വിസയുമായി ബന്ധപ്പെട്ട് രാജ്യത്തെ അധികൃതർ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ രാജ്യത്തെത്തുന്നവർ ബാധ്യസ്ഥരാണ്. ഒരു വട്ടം മാത്രം രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുന്ന സിംഗിൾ എൻട്രി വിസയുടെ കാലാവധി മൂന്നു മാസമാണ്.
എന്നാൽ ഈ വിസയിൽ രാജ്യത്ത് പ്രവേശിച്ചവർ ഒരു മാസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം, പല വട്ടം രാജ്യത്ത് വന്നു പോകാവുന്ന മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസായണെങ്കിൽ ഒരു വരവിൽ മൂന്നു മാസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങരുതെന്നാണ് നിയമം. 300 റിയാൽ വിലയുള്ള ഈ വിസയുടെ കാലാവധി ഒരു വർഷമായിരിക്കും. അതിനിടയിൽ എത്ര തവണ വേണമെങ്കിലും രാജ്യത്ത് വന്നു പോവാൻ അനുവാദമുണ്ടായിരിക്കും.
https://www.facebook.com/Malayalivartha