ഇനി പരിശോധനയുടെ നാളുകൾ, നിലപാട് കടുപ്പിച്ച് സൗദി, നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുന്നു, ദിവസേന പിടിയിലാകുന്നത് ആയിരക്കണക്കിന് പ്രവാസികൾ...!!
നിയമം അത് പാലിക്കപ്പെടാനുള്ളതാണ്. സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശനടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ്. ദിവസേന ആയിരക്കണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്.ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.
സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 15000 ത്തിലധികം നിയമം ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞ് കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15568 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇവരില്‍ 9331 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും. 4226 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 2011 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്. നിയമ ലംഘകർക്ക് അഭയവും യാത്രാ സൗകര്യവും നൽകിയതിന് 20 പേരും അറിസ്റ്റിലായി. നിയമ ലംഘകര്‍ക്ക് താമസ യാത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് മന്ത്രാലയ അതികൃതര് ശക്തമായ മുന്നറിയിപ്പും നല്കി. ഇത്തരക്കാര്‍ക്ക് പതിനഞ്ച് വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് അതികൃതർ ആവര്‍ത്തിച്ച് വ്യക്തമാക്കി.
കടുത്ത നിബന്ധനകളാണ് രാജ്യത്തുള്ളതെങ്കിൽ കൂടി പ്രവാസികൾക്ക് പ്രിയ ഇടം തന്നെയാണ് സൗദി. എന്നാൽ ഡ്രൈവര്‍, നഴ്‌സ്, ലേബര്‍ എന്നീ പ്രഫഷനുകളിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് രാജ്യത്തേക്ക് വരുന്നതിന് ടൂറിസ്റ്റ് വിസ ലഭിക്കില്ലെന്ന സുപ്രധാന നിബന്ധന അധികൃതർ മുന്നോട്ടുവെച്ചിരുന്നു. മറ്റ് എല്ലാ പ്രഫഷനുകളിലുള്ളവർക്കും വിസ ലഭിക്കുമെന്നും ടൂറിസ്റ്റ് വീസയിൽ സൗദിയിൽ എത്തിയാൽ നിയമങ്ങൾ പാലിക്കണമെന്നും രേഖകൾ കയ്യിൽ കരുതണമെന്നും സൗദി ടൂറിസം മന്ത്രാലയം അറിയിക്കുകയുണ്ടായി.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സൗദി ടൂറിസം മന്ത്രാലയം അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വിസ ഉപയോഗിക്കാവുന്നതാണ്. വിസ അപേക്ഷകരുടെ ഗൾഫിലെ താമസ രേഖ അഥവാ ഇഖാമ കാലാവധി മൂന്നു മാസത്തിലും പാസ്പോർട്ട് കാലാവധി ആറു മാസത്തിലും കുറയാൻ പാടില്ലെന്നു വ്യവസ്ഥയുണ്ട് .
സിംഗിൾ എൻട്രി , മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെ രണ്ട് വിധത്തിലാണ് ടൂറിസം വിസ ലഭിക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കം ഏകദേശം 435 റിയാല്‍ ചിലവ് വരും. ഇതെല്ലാം വിസ ഇഷ്യു ചെയ്യുന്ന സമയത്ത് ഓണ്‍ലൈന്‍ വഴി ഡോളറായി അടക്കണം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇമെയില്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം വിസ ലഭിക്കും. ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണ്.എന്നാൽ ഹജ്ജ് നിർവഹിക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha