മാരക അവസ്ഥയിലേക്ക്..! ആ വമ്പൻ സൗദിയിൽ പിടിമുറുക്കുന്നു, കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയില്‍ ശൈത്യം കടുക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും.രാജ്യത്ത് ശൈത്യം കടുത്ത പിന്നാലെ മുന്നറിപ്പുമായി ആരോഗ്യ മന്ത്രാലയ അധികൃതർ രംഗത്തെത്തി. പകര്‍ച്ചവ്യാധി മുന്നറിപ്പാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്ത് ഇത്തവണ കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ശൈത്യം ശക്തമായതോടെ കാലാവസ്ഥാജന്യ രോഗങ്ങള്‍ ശക്തമാകാന്‍ ഇടയുള്ളതായി സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രകടമാകുന്ന പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ മാരകമായി മാറുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു. പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ മരണത്തിന് വരെ കാരണമാകുന്നുണ്ട്.
പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനം വരെ രോഗപ്രതിരോധം സാധ്യമാകുന്നതായും അദ്ദേഹം വിശദീകരിച്ചു. ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ ദിനേന എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ മാസ്‌ക ധരിക്കണം. പുറത്തിറങ്ങിയുള്ള സഞ്ചാരം ഒഴിവാക്കണം. ശീതക്കാറ്റും മഴയും കൊള്ളുന്നത് പരമാവധി കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, സൗദിയിൽ കനത്ത കാലാവസ്ഥവ്യതിയാനം തുടരുകയാണ്. രാജ്യത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. അടുത്ത ആഴ്ചയുടെ അവസാനം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.റിയാദ് മേഖലയിലെ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകൾ, കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും.
കൂടാതെ മഴ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും പൊതുജനം അപകടം ഒഴിവാക്കാനായി അകലം പാലിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിവിധ വാർത്താ മാദ്ധ്യമങ്ങൾ വഴി അധികൃതർ യഥാസമയം നൽകുന്ന അറിയിപ്പുകൾക്ക് പൊതുജനങ്ങൾ കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha


























