നാട്ടിൽ നിന്ന് മകളെത്തിയ സന്തോഷം അധികം നീണ്ടില്ല, നിനച്ചിരിക്കാതെ എത്തിയ അപകടം എല്ലാം തകിടംമറിച്ചു, സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു
സൗദിയിൽ അടുത്തിടെയായി നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അടുത്തിടെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. എന്നാൽ വീണ്ടും അപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം സൗദിയുടെ തെക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു പ്രവാസിയുടെ ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. ആലപ്പുഴ സ്വദേശി ആണ് മരിച്ചത്.
ബിഷക്കടുത്ത് ഖൈബർ ജനൂബിൽ ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചേർത്തല കുറ്റിയത്തോട് തറയിൽ കൊച്ചു മുഹമ്മദിന്റേയും - സഹറത്തിന്റേയും മകൻ അമ്പത്തിയാറ് വയസുള്ള അബ്ദുൽ സലാം ആണ് മരിച്ചത്.
ഇദ്ദേഹം 20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്‍മാനായിരുന്നു. കുടുംബസമേതം സൗദിയിൽ കഴിയുന്ന ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സൗദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർഥം നാട്ടിലാണ്.
ഭാര്യ - റാബിയ. ജിസാനിലുള്ള സഹോദരൻ അബ്ദുല്ലത്തീഫ് അപകടവിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടു. ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha