സൗദിയിൽ തണുപ്പിൽ നിന്ന് ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായി കാലാവസ്ഥമാറ്റം, കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, വരും ദിവസങ്ങളിൽ മുന്നറിയിപ്പ്
സൗദി അറേബ്യയിൽ മുന്നറിയിപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം പരക്കെ കനത്ത മഴ പെയ്തു. കിഴക്കന്‍ പ്രവിശ്യയുടെ മിക്ക ഭാഗങ്ങങ്ങളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചു. തണുപ്പ് മാറി ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായാണ് ഈ കാലാവസ്ഥമാറ്റം. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. എന്നാല്‍ നജ്‌റാന്‍, ജസാന്‍, അസീര്‍ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കൊപ്പം കാറ്റും ആലിപ്പഴവര്‍ഷവും തുടരുകയാണെന്നാണ് വിവരം.
നജ്‌റാന്‍ ജസാന്‍, അസീര്‍, അല്‍ബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. ശക്തമായ കാറ്റോട് കൂടി ആലിപ്പഴവര്‍ഷമാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടു വരുന്നത്. ഹഫര്‍ ബാത്തിന്‍, നാരിയ, ദമ്മാം, അല്‍ഖോബാര്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പുലര്‍ച്ചെ വരെ തുടര്‍ന്നു. കാലാവസ്ഥാ മാറ്റം ഇന്നും നാളെയും ഇതേപടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
താപനിലയില്‍ കുറവ് തുടരും. ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മാത്രമല്ല കനത്ത മഴയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട് മക്കയിലും മദീനയിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വൻ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരുന്ന പത്ത് ദിനങ്ങളിലും പൊടിക്കാറ്റ്, മഴ എന്നിവയുൾപ്പെടെ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ട്. മക്കയിലും മദീനയിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha