അന്താരാഷ്ട്ര നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറക്കുക ലക്ഷ്യം, സൗദി അറേബ്യയിൽ നാല് പ്രത്യേക ഇക്കണോമിക് സോണുകൾ സ്ഥാപിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ, പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
സൗദി അറേബ്യയിൽ നാല് പ്രത്യേക ഇക്കണോമിക് സോണുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറക്കുകയാണ് ലക്ഷ്യം. റിയാദ്, ജിസാൻ, റസാൽ ഖൈർ, ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലായിരിക്കും പുതിയ ഇക്കണോമിക് സോണുകൾ. ലോകത്തെമ്പാടുമുളള നിക്ഷേപകരെ സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ രാജ്യത്തെ ബിസിനസിൽ നിർണായകമാകുമെന്നും പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സൗദിയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ബില്യൺ കണക്കിന് റിയാൽ സംഭാവന ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സോണുകൾ വഴി പുതിയ ബിസിനസ് ഹബുകൾ സൃഷ്ടിക്കാനും കമ്പനികളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനും സാധിക്കും.
ഇറക്കുമതി ചുങ്കത്തിൽ ഇളവു നൽകിയും കുറഞ്ഞ കോർപറേറ്റ് ടാക്‌സ് മാത്രം ഈടാക്കിയും നൂറു ശതമാനം വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾ അനുവദിച്ചുമായിരിക്കും പ്രത്യേക സാമ്പത്തിക മേഖലകൾ. സൗദി അറേബ്യയിലെ നിക്ഷേപകർ ബിസിനസ് റെക്കോർഡുകൾ കൃത്യമായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പരിശോധനകൾക്ക് മുന്നോടിയായി രേഖകൾ കൃത്യമായിരിക്കണമെന്നും രേഖകൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തവർക്ക് പിഴയീടാക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
ബിനാമി ബിസിനസ് അവസാനിപ്പിച്ച് കീഴടയങ്ങിയവരിൽ പലരും ഇപ്പോൾ സൗദിയിൽ നിക്ഷേപകരായിരിക്കുകയാണ്. നൂറുകണക്കിന് മലയാളികളും ഇതിലുണ്ട്. നിക്ഷേപകരായവർക്ക് നിരവധി അവസരങ്ങളും സാധ്യതകളും സഹായവും ലഭിക്കും. നിക്ഷേപകരായവർക്ക് സ്‌പോൺസർ വേണ്ട. എല്ലാം സ്വന്തം നിലക്ക് ചെയ്യാം. പക്ഷേ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കണം
നിക്ഷേപരായവർ രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കണം. ലഭിക്കുന്ന ആനുകൂല്യങ്ങളും ബോധ്യം വേണം. ഇനിയും നിക്ഷേപകരാകാൻ സൗദിയിൽ അവസരമുണ്ട്. ഇനി മുതൽ അപേക്ഷ നൽകുന്നവർ നിക്ഷേപ ലൈസൻസുകൾ നേടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരും. സ്വന്തം നിലക്കോ, സൗദി പൗരനുമായി പങ്കാളിത്ത വ്യവസ്ഥയിലോ ബിസിനസ് നടത്തുവാനും അവസരമുണ്ട്. ചിലർ നിലവിലെ സ്‌പോൺസറെ പാർടണറാക്കിയാണ് ബിനിമി ബിസിനസ് അവസാനിപ്പിച്ചത്. നിക്ഷേപ മന്ത്രാലയത്തിന് കീഴിലെ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് കൺസൾട്ടൻസികളും ഓർമപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha