മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ, മലപ്പുറം സ്വദേശികളായ ദമ്പതികളടക്കം 16 പേർ മരണപ്പെട്ടു, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ദുബൈ ദേര നൈഫ് ഫ്രിജ് മുറാറിലെ തീപിടുത്തത്തിന്റെ കാരണം കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതിനാൽ
ദുബൈയുണ്ടായ തീപിടുത്തത്തിൽ മലയാളി ദമ്പതികളടക്കം 16 പേർ മരണപ്പെട്ടു. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വൻ അഗാനിബാധ ഉണ്ടായത്. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.
അപകടത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലാണ് ശനിയാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. ഫ്രിജ്മുറാർ തലാൽ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന ബിൽഡിങ്ങാണിത്. മുകളിലത്തെ ഫ്ലാറ്റിലാണ് ആദ്യം തീ പിടിച്ചത്.
അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തിൽ പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. മരിച്ച മലയാളി ദമ്പതികളിൽ റിജേഷ് ട്രാവൽസ് ജീവനക്കാരനാണ്. സ്കൂൾ അധ്യാപികയാണ് ഭാര്യ ജിഷി. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് 12:35 നാണ് തീപിടിത്തത്തെ കുറിച്ച് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ അറിയിപ്പ് ലഭിച്ചത്.
അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ 12:41 ന് ദുബൈ സിവിൽ ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള ഒരു സംഘം അപകട സ്ഥലത്തെത്തിയാതായി അധികൃതർ അറിയിച്ചു. പോർട്ട് സഈദ് ഫയർ സ്റ്റേഷനിലെയും ഹംരിയ ഫയർ സ്റ്റേഷനിലെയും ടീമുകൾ അഗ്നിശമന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കി.
കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
ദുബൈ പോലീസ്, ഇന്ത്യൻ കോൺസുലേറ്റ്, മറ്റ് നയതന്ത്ര ദൗത്യങ്ങൾ, മരിച്ചവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി താൻ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ദമ്പതികൾക്ക് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പുരുഷന്മാരും 3 പാകിസ്ഥാനികളെയും ഒരു നൈജീരിയൻ സ്ത്രീയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha