Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

അപകടമുണ്ടായാല്‍ നിസാര കാര്യങ്ങള്‍ക്ക് ഡൈവിങ് ലൈസന്‍സ് റദ്ദാക്കില്ല:- ഫ്രീക്കന്മാരുടെ അഭ്യാസം റോഡില്‍ അനുവക്കില്ല- ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍...

14 JANUARY 2024 03:44 PM IST
മലയാളി വാര്‍ത്ത

അപകടമുണ്ടായാല്‍ നിസാര കാര്യങ്ങള്‍ക്ക് ഡൈവിങ് ലൈസന്‍സ് റദ്ദാക്കില്ലെന്നും, ലൈസന്‍സ് ഉണ്ടെങ്കിലും വാഹനം ഓടിക്കാന്‍ അറിയില്ലെന്ന രീതിക്ക് മാറ്റം വരുത്തുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. ലേണേഴ്‌സ് ചോദ്യങ്ങള്‍ മുപ്പതാക്കുമെന്നും, കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയാനുളളത് കത്തായി ഉടന്‍ നല്‍കുമെന്നും മന്ത്രി പത്തനാപുരത്ത് വച്ച് പറഞ്ഞു. നിലവില്‍ ലേണേഴ്‌സ് എടുക്കാന്‍ ഇരുപത് ചോദ്യത്തില്‍ പന്ത്രണ്ട് ശരിയാക്കിയാല്‍ മതി. ഇനി മുപ്പതില്‍ ഇരുപത്തിയഞ്ച് ഉത്തരം ശരിയാക്കണം.ഒരു ദിവസം ഒരു ഓഫീസില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സിന്റെ എണ്ണം ഇരുപതാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന വാഹനത്തില്‍ ക്യാമറ വേണം. ഉദ്യോഗസ്ഥര്‍ എല്ലാവരോടും മാന്യമായി പെരുമാറണം. കൂടുതല്‍ ബസ് റൂട്ടുകള്‍ അനുവദിക്കും. ലോറികളില്‍ നമ്പര്‍ പ്‌ളേറ്റ് മറച്ചു വയ്ക്കുന്നത് അവസാനിപ്പിക്കും. ഫ്രീക്കന്മാരുടെ അഭ്യാസം റോഡില്‍ അനുവക്കില്ല. വേണമെങ്കില്‍ പ്രത്യേക സ്ഥലത്ത് ആകാമെന്ന് മന്ത്രി പറഞ്ഞു. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് തുടങ്ങിയ നാല് സ്വിഫ്റ്റ് ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒടുവില്‍ പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് കിട്ടി. ഞാന്‍ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാതാമസമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞായിരുന്നു ഗണേഷ് പരിപാടിയില്‍ സംസാരിച്ച് തുടങ്ങിയത്.

പുതിയ കെഎസ്ആര്‍ടിസി ബസ് ടെസ്റ്റ് ഡ്രൈവ് നടത്തി ഫീച്ചേഴ്‌സിനെ കുറിച്ച് വിവരിച്ച ശേഷമായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഞാന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോടായി പറയാനുള്ള കാര്യങ്ങള്‍ ഒരു കത്തായി നിങ്ങള്‍ക്ക് വരും. പരസ്പരം തിരിച്ചറിയേണ്ട കാര്യങ്ങളായിരിക്കും കത്തിലുണ്ടാവുക. എല്ലാ ഉദ്യോസ്ഥരുമായും സംഘടനകളുമായും അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അദ്ദേഹം സ്വിഫ്റ്റ് ബസുകള്‍ സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഇതു സംബന്ധിച്ചുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

 

മന്ത്രിയെന്ന നിലയില്‍ വ്യത്യസ്തമായ തീരുമാനങ്ങളിലൂടെ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയെടുക്കാം എന്ന ചിന്തയോടെ തന്നെയാണ് മന്ത്രിക്ക് ഗണേഷ് കുമാറിന്റെ ഓരോ നീക്കങ്ങളും പ്രാവര്‍ത്തികമാകുന്നത്. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അതെങ്ങനെ പരിഹരിക്കും എന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കത്തെഴുതുമെന്നും ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പല പുതുമയുള്ള തീരുമാനങ്ങളും കെഎസ്ആര്‍ടിസിയില്‍ നടപ്പിലായിക്കഴിഞ്ഞു.

'എല്ലാം പഠിച്ചുകഴിഞ്ഞു. തീരുമാനങ്ങളെല്ലാം പ്ലാന്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറേ കാര്യങ്ങള്‍ പബ്ലിഷ് ചെയ്യും. എന്തായാലും ജീവനക്കാര്‍ക്ക് ഞാനൊരു കത്തെഴുതുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കൊരു കത്താണത്. എന്താണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്നും ഇതിനെ നമ്മള്‍ക്ക് ഒരുമിച്ച് എങ്ങനെ പരിഹരിക്കാമെന്നും കത്തില്‍ സൂചിപ്പിക്കും. അതിനായി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട സഹകരണത്തെക്കുറിച്ചും വ്യക്തമാക്കും´- മന്ത്രി പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസിയിലെ എല്ലാ സംഘടനാ നേതാക്കളെയും താന്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അവരോട് എല്ലാം സംസാരിച്ച ശേഷം ജീവനക്കാര്‍ക്കൊരു തുറന്ന കത്തെഴുതുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹമാധ്യമങ്ങള്‍ വഴി, പ്രധാനമായും വാട്‌സ്ആപ്പ് വഴി എല്ലാ ജീവനക്കാര്‍ക്കും കത്ത് എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. കത്ത് പ്രിന്റ് ചെയ്തിറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസി കുടുംബത്തിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ കെപി ഗണേഷ് കുമാര്‍ തന്റെ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു . ജോലിക്ക് എല്ലാവരും കൃത്യമായി വരണമെന്നും റൂട്ടുകള്‍ മുടങ്ങാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടത്തിലോടുന്ന റൂട്ടുകളെക്കുറിച്ച് എം എല്‍ എമാരോട് ചര്‍ച്ച ചെയ്ത് നടപടികള്‍ കൈക്കൊള്ളുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (1 hour ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (1 hour ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (1 hour ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (1 hour ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (1 hour ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (1 hour ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (1 hour ago)

രുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം.....  (2 hours ago)

'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.  (2 hours ago)

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!  (2 hours ago)

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ  (2 hours ago)

വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...  (2 hours ago)

Malayali Vartha Recommends