Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സുവര്‍ണ്ണക്ഷേത്രത്തിലെ ഭീമന്‍ അടുക്കള

27 MARCH 2020 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകമെങ്ങുമുള്ള സിക്കുമതക്കാരുടെ പ്രഥമ ആരാധനാലയങ്ങളില്‍ ഒന്നായ സുവര്‍ണ്ണക്ഷേത്രത്തെക്കുറിച്ച് അറിയാത്തവരായി രാജ്യത്ത് ആരും തന്നെ ഉണ്ടാവില്ല. 

ദിനം പ്രതി ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ എത്തുന്ന സുവര്‍ണ്ണക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്കായി സൗജന്യമായി ഭക്ഷണം ഒരുക്കുന്ന അടുക്കളയുമുണ്ട്. ഇങ്ങനെ വരുന്നവര്‍ക്കെല്ലാം സൗജന്യമായി ഭക്ഷണം നല്‍കുന്നതിനെയാണ് സിക്കുകാര്‍ 'ലംഗാര്‍' എന്ന് വിളിക്കുന്നത്. അങ്ങനെ, തേടിയെത്തുന്നവരുടെ ആത്മാവിനും ശരീരത്തിനും ഒരേപോലെ നിറവേകുന്ന ഇടമാകുന്നു സുവര്‍ണ്ണക്ഷേത്രം.

എല്ലാവര്‍ക്കും വേണ്ടിയുള്ള ഭക്ഷണം എന്നാണ് ലംഗാര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. സുവര്‍ണ്ണക്ഷേത്രത്തിലെ ലംഗാറില്‍ ഒരു ദിവസം ഒരു ലക്ഷത്തോളം ആളുകളെ ഊട്ടുന്നു എന്നാണു കണക്ക്. ആഘോഷ അവസരങ്ങളിലും ആഴ്ച്ചാവസാനങ്ങളിലും ഇത് ഇരട്ടിയാകും. ആളുകള്‍ എത്ര കൂടിയാലും ഭക്ഷണത്തിനു ക്ഷാമം ഒരിക്കലും ഉണ്ടാവില്ല. നാനാതുറകളില്‍ നിന്നും എത്തുന്ന പല തരത്തില്‍പ്പെട്ട ആളുകള്‍ വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഒരേ ഭക്ഷണം കഴിക്കുന്ന മനോഹരമായ ഒരു സങ്കല്പം എന്ന് പറയാം. വിശന്നു പൊരിയുന്ന ആര്‍ക്കു വേണമെങ്കിലും ഗുരുദ്വാരയിലേക്ക് കയറി വരാം. ഇവിടുത്തെ വോളണ്ടിയര്‍മാര്‍ വിളമ്പിത്തരുന്ന ഭക്ഷണം കഴിച്ചു വയറു നിറച്ച് തിരിച്ചു പോകാം.

പ്രതിഫലേച്ഛയില്ലാതെ ജോലി ചെയ്യുന്ന വോളണ്ടിയര്‍മാരാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പച്ചക്കറി അരിയുക, പാചകം ചെയ്യുക, വിളമ്പുക, വൃത്തിയാക്കുക തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തു കൊണ്ട് ശരാശരി 450 വോളണ്ടിയര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നു. എല്ലാത്തരത്തില്‍പ്പെട്ട ആളുകള്‍ക്കും കഴിക്കാനായി വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളും സന്ദര്‍ശകരുമെല്ലാം ഇവിടത്തെ ലംഗാര്‍ നടത്തിപ്പിനായി സംഭാവന നല്‍കുന്നു. സിക്കുകാരുടെ ആത്മീയ ഗുരുവായ ഗുരു നാനാക്ക് ദേവ് ആണ് ലംഗാര്‍ എന്ന ആശയത്തിന് പിന്നില്‍.

ഓരോ ദിവസവും 7,000 കിലോഗ്രാം ഗോതമ്പ് മാവ്, 1,300 കിലോഗ്രാം പരിപ്പ്, 1,200 കിലോഗ്രാം അരി, 500 കിലോ വെണ്ണ എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം പാകം ചെയ്യാനാവട്ടെ, പ്രതിദിനം 100 എല്‍പിജി സിലിണ്ടറുകളും 500 കിലോ വിറകും വേണം.

ഭക്ഷണം ഉണ്ടാക്കി എങ്ങനെയെങ്കിലും വിളമ്പുകയല്ല, അതീവ വൃത്തിയോടെ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഉപയോഗിച്ച പാത്രങ്ങള്‍ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകള്‍ മൂന്ന് തവണ കഴുകി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ആയിരക്കണക്കിന് സ്റ്റീല്‍ പ്ലേറ്റുകളും പാത്രങ്ങളും സ്പൂണുകളുമാണ് ഇങ്ങനെ ദിവസവും കഴുകുന്നത്.

മെഷീന്‍ ഉപയോഗിച്ചാണ് ഇവിടെ ചപ്പാത്തി ഉണ്ടാക്കുന്നത്. സുവര്‍ണ്ണ ക്ഷേത്രത്തിലെ ഇലക്ട്രിക് ചപ്പാത്തി മെഷീനുകളില്‍ ഓരോ മണിക്കൂറിലും 3,000 മുതല്‍ 4,000 വരെ റോട്ടി അഥവാ ചപ്പാത്തി ഉണ്ടാക്കുന്നു. കൂടാതെ ഇവിടത്തെ വനിതാ വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഓരോ മണിക്കൂറിലും കുറഞ്ഞത് 2,000 ചപ്പാത്തികള്‍ വേറെയും ഉണ്ടാക്കുന്നുണ്ട്.

സന്ദര്‍ശകരുടെ ബാഹുല്യം കാരണം രാത്രി വൈകുവോളം ലംഗാര്‍ തുറന്നിരിക്കും. എത്ര വൈകിയാലും രാവിലെ എട്ടു മണിയാകുമ്പോഴേക്കും അന്നത്തേക്കുള്ള ആദ്യസെറ്റ് ഭക്ഷണം റെഡിയായിട്ടുണ്ടാകും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (9 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (30 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (39 minutes ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (54 minutes ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (1 hour ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (1 hour ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (2 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (4 hours ago)

Malayali Vartha Recommends