ആന്റിയുടെ ലക്ഷ്യം വേറെ... 22 വര്‍ഷത്തോളം റാണിയായി വിലസിയ വീട്ടില്‍ ജോളി ജോസഫ് എത്തിയപ്പോള്‍ ഉള്ളില്‍ വച്ച രഹസ്യങ്ങള്‍ വിളിച്ച് പറഞ്ഞ് നാട്ടുകാര്‍; ജോണ്‍സന്റേയും ജോളിയുടേയും അതിരുവിട്ട ബന്ധത്തെ നിരവധി തവണ താക്കീതു ചെയ്തു; വികാരിയച്ചനടക്കം പിന്മാറണമെന്ന് പറഞ്ഞിട്ടും കേട്ടില്ല; അവസാനം കൊണ്ടെത്തിച്ചത്
മാളിക മുകളേറിയ ജോളി ആന്റിയുടെ തോളില്‍ മാറാപ്പ് കയറ്റിയതും ഭവാന്‍ എന്ന് പറഞ്ഞതു പോലെയായി കാര്യങ്ങള്‍. 22 വര്‍ഷത്തോളം റാണിയായി വിലസിയ വീട്ടില്‍ കൊലപാതക കേസില്‍ പ്രതിയായി
ജോളി ജോസഫ് എത്തിയ കാഴ്ച നാട്ടുകാര്‍ക്ക് വിരുന്നായിരുന്നു. മനസില്‍ അടക്കിപ്പിടിച്ചിരുന്ന ജോളിയാന്റിയുടെ കഥകള്‍ അവര്‍ വിളിച്ചു പറയുകയും കൂകിയോടിക്കുകയും ചെയ്തു.
കട്ടപ്പനയിലെ ചോട്ടയില്‍ കുടുംബത്തില്‍നിന്ന് കൂടത്തായി പൊന്നാമറ്റം തറവാടിന്റെ മരുമകളായി 1997ലാണ് ജോളി, റോയിയുടെ ജീവിത സഖിയായി എത്തിയത്. മരുമകളെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയ അന്നമ്മയെ ആ കൈ കൊണ്ട് തന്നെയാണ് കൊന്നത്.
നാടു മുഴുവനും ജോളിയുടെ അവിഹിത കഥകള്‍ പടരുകയാണ്. കുടുംബ ബന്ധങ്ങള്‍ അതിരുകടന്ന സൗഹൃദങ്ങളായി മാറിയതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സനെയും ജോളിയെയും നിരവധി തവണ ഇരു വീട്ടുകാരും താക്കീതു ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ജോണ്‍സന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടുകാരും മാത്രമല്ല, ജോളിയുടെ കട്ടപ്പനയിലെ സഹോദരനും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെ വികാരിയടക്കം ജോളിയുടെ വീട്ടിലെത്തി സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോളി കുടുംബം തകര്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജോണ്‍സന്റെ ഭാര്യയുടെ വീട്ടുകാര്‍ താമരശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരെയും വിളിച്ചുവരുത്തി താക്കീത് നല്‍കി. പക്ഷെ ഒന്നിനും ഫലം കാണാതെ വന്നപ്പോള്‍ രണ്ടാം ഭര്‍ത്താവ് ഷാജുവും അച്ചനുമെല്ലാം കണ്ണും പൂട്ടി എല്ലാം വിധിക്കു വിട്ടു.
റോയിയുടെ മരണശേഷമാണ് ജോണ്‍സന്റെയും ജോളിയുടെയും കുടുംബങ്ങള്‍ അടുക്കുന്നത്. ഇവരുടെ കുട്ടികള്‍ വഴിയുള്ള സൗഹൃദം പിന്നീട് അതിരുകടക്കുകയായിരുന്നു. ഇരു കുടുംബങ്ങളും ഒന്നിച്ച് വിനോദയാത്രക്കും സിനിമ കാണാനും പോയിട്ടുണ്ട്. ഇതോടെ ജോളിയും മക്കളും ജോണ്‍സന്റെയും ജോണ്‍സന്റെ മക്കള്‍ ജോളിയുടെ വീട്ടിലും പതിവ് സന്ദര്‍ശകരായി.സൗഹൃദം വഴിവിട്ടപ്പോള്‍ നാട്ടില്‍ ചര്‍ച്ചയായി. ഇതിനെതുടര്‍ന്നാണ് വീട്ടുകാര്‍ ഇടപെട്ടത്. പൊലീസ് താക്കീത് ചെയ്തതോടെ കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള യാത്രകള്‍ അവസാനിപ്പിച്ചിരുന്നു.
റോയിയുടെ മരണശേഷം ജോളി പല ഉന്നതര്‍ക്കും വീട്ടില്‍ വിരുന്നൊരുക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. പൊന്നാമറ്റം കുടുംബക്കാരെയും ജോളിയുടെ ചോട്ടയില്‍ വീട്ടുകാരെയും ഒഴിവാക്കിയായിരുന്നു ഈ സൗഹൃദവിരുന്ന്. മക്കളുടെ പിറന്നാള്‍ ദിനത്തിലും കുടുംബക്കാരെ ഒഴിവാക്കിയുള്ള സൗഹൃദ വിരുന്നുകള്‍ നടന്നു. എല്ലാം മൂക സാക്ഷിയായി ഷാജു നോക്കിയിരുന്നു. ഈ വിരുന്നുകളെക്കുറിച്ചും പങ്കെടുത്തവരെക്കുറിച്ചും അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കൂടത്തായ് കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി പുതിയ ചുരിദാറുമണിഞ്ഞാണ് തെളിവെടുപ്പിനെത്തിയത്. റിമാന്‍ഡിലായശേഷം ആറു ദിവസവും അണിഞ്ഞ കറുപ്പ് ചുരിദാറില്‍നിന്ന് മോചനമായത് വെള്ളിയാഴ്ച രാവിലെയാണ്. രണ്ടര മണിക്കൂറോളം പൊന്നാമറ്റത്തെ തെളിവെടുപ്പ് കഴിഞ്ഞ് മഞ്ചാടിയില്‍ വീട്ടിലെത്തിയപ്പോഴും ജോളി തെളിവെടുപ്പിനോട് കൃത്യമായി സഹകരിച്ചു. പിന്നീട് താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് ഉച്ചഭക്ഷണത്തിനായി പോകുമ്പോള്‍ ജോളി മാത്രമല്ല, പൊലീസ് സംഘവും ക്ഷീണിച്ചിരുന്നു. 49 ചിക്കന്‍ ബിരിയാണി പൊതികള്‍ പ്രതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി തയാറാക്കിവെച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ വെച്ച് ഭക്ഷണത്തോട് മടുപ്പ് കാണിച്ച ജോളി വെള്ളിയാഴ്ച ഉച്ചഭക്ഷണം ആവശ്യത്തിന് കഴിച്ചു. പൊന്നാമറ്റം കുടുംബവുമായി ബന്ധപ്പെട്ടവരാരും തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി പേരാണ് പൊന്നാമറ്റം വീട്ടിനരികിലേക്ക് എത്തിയത്. ചിലര്‍ തെളിവെടുപ്പ് നടന്ന മുഴുവന്‍ സ്ഥലങ്ങളിലും പൊലീസിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നു. കാരണം ജോളിയെപ്പറ്റിയുള്ള പുതിയ കഥകള്‍ പറയാനും പഴയ കഥകള്‍ വിളമ്പാനും...
https://www.facebook.com/Malayalivartha