Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല


നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും


അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു


വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...

കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട

29 MAY 2020 01:45 PM IST
മലയാളി വാര്‍ത്ത

പാലക്കാട് കോട്ട അറിയപ്പെടുന്നതു ടിപ്പുവിന്റെ കോട്ടയെന്നാണെങ്കിലും ടിപ്പു കുഞ്ഞായിരുന്ന കാലത്തേ കോട്ടകെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനാണ്. രാവണോത്ഭവം ആട്ടക്കഥയുടെ കര്‍ത്താവായ കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയാണത്രെ സ്ഥാനമുറപ്പിച്ചത്.

ജ്യോതിശാസ്ത്രത്തിലും തച്ചുശാസ്ത്രത്തിലും വിദഗ്ധനായ പിഷാരടി ഇട്ടിക്കൊമ്പിയുടെ സുഹൃത്തായിരുന്നു. ഇതിനിടെ ഇട്ടിക്കൊമ്പി അച്ചന്‍ സാമൂതിരിയുമായി കോമ്പിയായി. അപ്പോഴാണു മൈസൂര്‍ രാജാവിന്റെ സേനാനായകനായിരുന്ന ഹൈദരാലിയെ സഹായത്തിനു വിളിച്ചത്. പിന്നെ കോട്ട കെട്ടണമെന്ന് അദ്ദേഹത്തെക്കാള്‍ നിര്‍ബന്ധം ഹൈദരാലിക്കായി.

ഫ്രഞ്ചുകാരനായ എന്‍ജിനീയറായിരുന്നു കോട്ടയുടെ ശില്‍പിയെന്നു ചരിത്രം പറയുന്നു. തറക്കല്ലിടല്‍ നടത്തിയത് ഹൈദറുടെ വലംകയ്യായ മുഖ്റം അലി ആയിരുന്നു. അതിവിശേഷമാണ് ഇതിന്റെ വാസ്തുവിദ്യയെന്നാണ് പ്രഫ. എം.ജി. ശശിഭൂഷണ്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വേനലിലും വെള്ളം തളംകെട്ടി നില്‍ക്കുന്ന കരിങ്കല്‍ക്കെട്ടുകളോടുകൂടിയ കിടങ്ങ് ചാടിക്കടക്കാന്‍ വിദഗ്ധനായ കുതിരപ്പടയാളിക്കു പോലും കഴിയില്ല. ഇന്നും ഇതു മണ്ണു വീണു മൂടാതെ കിടക്കുന്നു.

1766-ലാണു കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായതെന്നു പുരാവസ്തു വകുപ്പിന്റെ രേഖകളില്‍ പറയുന്നു. മക്കയുടെ ദിക്കു നോക്കി പടിഞ്ഞാറോട്ടു പണിത വാതിലും അകത്തെ മതില്‍ക്കെട്ടിലെ ആഗ്ര കോട്ടയ്ക്കു സമാനമായ മേല്‍ക്കവരങ്ങളും ഇസ്ലാമിക രീതിയിലാണ്. എന്നാല്‍ പ്രവേശന കവാടത്തിലെ സ്തംഭം, തോരണം എന്നിവയില്‍ ഹൈന്ദവകലയുടെ മുദ്രയുണ്ട്.

കോട്ട പണികഴിഞ്ഞപ്പോള്‍ സേനാനായകനില്‍ നിന്നു മൈസൂര്‍ രാജാവായി വളര്‍ന്നിരുന്നു ഹൈദരാലി. അയാള്‍, തന്നെ ക്ഷണിച്ചുവരുത്തിയ ഇട്ടിക്കൊമ്പി അച്ചനെ തടവിലാക്കി ശ്രീരംഗത്തേക്കു കൊണ്ടുപോയി. ഹൈദറിന്റെ പ്രതാപകാലം കഴിഞ്ഞപ്പോഴാണ് മകന്‍ ടിപ്പു സുല്‍ത്താന്‍ കോട്ടയിലെത്തുന്നത്. ഇക്കാലത്ത് രണ്ട് ഇംഗ്ലിഷ്- മൈസൂര്‍ യുദ്ധങ്ങളില്‍ കോട്ട നിര്‍ണായക പങ്കുവഹിച്ചു. 1784-ല്‍ കേണല്‍ ഫുള്ളര്‍ട്ടന്റെ നേതൃത്വത്തില്‍ നടത്തിയ 11 ദിവസത്തെ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചടക്കി. ഇംഗ്ലിഷുകാര്‍ സാമൂതിരിയുടെ ഭടന്മാരെ കോട്ടയുടെ കാവലേല്‍പ്പിച്ച് മടങ്ങിയെങ്കിലും വൈകാതെ ടിപ്പു അവരെ തുരത്തി വീണ്ടും ആധിപത്യമുറപ്പിച്ചു.

കൊച്ചി രാജാവ് രാമവര്‍മ ശക്തന്‍ തമ്പുരാനുമായി ടിപ്പു കൂടിക്കാഴ്ച നടത്തിയതും തന്നോടു വിധേയത്വം കാണിക്കണമെന്നാവശ്യപ്പെട്ടു തിരുവിതാംകൂറിലെ ധര്‍മരാജാവിനു കത്തയച്ചതും ഇതേ കോട്ടയില്‍ വച്ചാണെന്നു ചരിത്രം പറയുന്നു. പിന്നീട് മൈസൂര്‍ സൈന്യം ഹൈദരി എന്നു പേരുള്ള നാണയം അടിക്കാനുള്ള കമ്മട്ടമായും കോട്ടയെ ഉപയോഗിച്ചു.

ഇവിടെ വച്ച് മച്ചാട്ടിളയത് ടിപ്പുവിന്റെ ജാതകം കുറിച്ചതിനെപ്പറ്റിയുള്ള കഥ പ്രസിദ്ധമാണ്. ടിപ്പു സ്വര്‍ണച്ചങ്ങലയില്‍ ബന്ധിച്ച ഒരു തത്തയെ മച്ചാട്ടിളയതിനെ കാണിച്ചു. എന്നിട്ട് എപ്പോഴാണ് ആ തത്തയുടെ മരണം എന്നു പ്രവചിക്കാന്‍ മച്ചാട്ടിളയതിനോടാവശ്യപ്പെട്ടു. മരണം ഉടനില്ലെന്നായിരുന്നു മറുപടി. ഇതുകേട്ട ടിപ്പു ജ്യോതിഷിയെ പരിഹസിച്ച് വാളെടുത്ത് തത്തയെ ഒറ്റവെട്ട്. വെട്ടുകൊണ്ടതു ചങ്ങലയില്‍. ചങ്ങല മുറിഞ്ഞു തത്ത പറന്നുപോയി. ടിപ്പുവിന് ഇളയതിനെ വിശ്വാസമായി. അങ്ങനെ സ്വന്തം ജാതകവും കുറിപ്പിച്ചത്രേ.

പാലക്കാട് കോട്ടയില്‍ താമസിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന ഇളയതിന്റെ വാക്കു കേട്ടാണത്രെ ടിപ്പു പിന്നീടു സ്ഥലം കാലിയാക്കിയത്. പടനായകരെ തുരത്താന്‍ എപ്പോഴും തോക്കു വേണമെന്നില്ല. ചിലപ്പോള്‍ വാക്കും മതിയാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എന്നെ ഇറക്കി വിടൂ', വിമാനം പുറപ്പെടാനിരിക്കെ നിലവിളിച്ച് യാത്രക്കാരൻ.! ഞെട്ടി എയർഹോസ്റ്റസ് സഹയാത്രികന്റെ പേക്കൂത്ത്; ഇൻഡിഗോ വിമാനത്തിൽ നാടകീയമായ സംഭവങ്ങൾ  (2 minutes ago)

'പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം' എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ ...  (12 minutes ago)

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (15 minutes ago)

..തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇന്‍ഫോസിസ് ജംഗ്ഷനില്‍ വിജയകരമായി പരീക്ഷിച്ചു  (26 minutes ago)

വലിയ സന്തോഷമെന്ന് കുടുംബം...  (50 minutes ago)

നവാസിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിന്റെയും വേദനയില്‍ പങ്കുചേരുന്നു...  (1 hour ago)

സിനിമാകോണ്‍ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി  (1 hour ago)

ധര്‍മാരിയില്‍ മണ്ണിടിച്ചില്‍ ... ആറ് പേര്‍ക്ക് പരുക്ക്  (1 hour ago)

..പവന് 1120 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച്  (2 hours ago)

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം....തെരച്ചില്‍ തുടരുന്നു  (2 hours ago)

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സര്‍ക്കാര്‍  (2 hours ago)

മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും...  (3 hours ago)

വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറികള്‍ക്കും വിലയില്‍....  (3 hours ago)

ഒട്ടുപാലിന്റെ വിലയിലും ഇടിവുണ്ടായി  (4 hours ago)

Malayali Vartha Recommends