ഫോണിലേക്ക് എത്തുന്ന അജ്ഞാത കോളുകളും ഫേക്ക് ഫ്രണ്ട്സും... ആണുങ്ങളെ വശീകരിക്കാൻ നഗ്നത പ്രദർശനം! സൗന്ദര്യത്തിൽ മയങ്ങി തിരിച്ച് നഗ്നത കാട്ടിയാല്‍ പിന്നാലെ സംഭവിക്കുന്നത് മറ്റൊന്ന്... രണ്ടും കൽപ്പിച്ച് സുന്ദരികൾക്ക് മുൻപിൽ കരുതിയിരിക്കുക... കേരളത്തിൽ സംഭവിക്കുന്നത്; മുന്നറിയിപ്പുമായി പോലീസ്
കേരളത്തിലും ഇപ്പോൾ ഹണി ട്രാപ്പിലാക്കി പണം തട്ടുന്ന സംഘം സജീവമായി മാറുകയാണ്. കഴിഞ്ഞ ദിവസവും എറണാകുളത്ത് നിന്നും പുറത്ത് വന്ന വാർത്ത വളരെ നടുക്കത്തോടെയാണ് കേട്ടത്. യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ നാലംഗ സംഘമായിരുന്നു അന്ന് പോലീസ് പിടിയിലായത്. ഇതുകൊണ്ടൊന്നും മലയാളികൾ പടിക്കില്ലെന്നാണ് മറ്റൊരു വശം. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ആളുകളെ ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തുന്ന മറ്റൊരു സംഘം കൊല്ലം കടയ്ക്കാവൂരില്‍ അറസ്റ്റിലായത്. യുവതിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്ന് പിടിയിലായപ്പോൾ വളരെ അമ്പരപ്പോടെയായിരുന്നു ആ വാർത്തയും പുറത്ത് വന്നത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ പകർത്തി ശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇവരുടെ പണം തട്ടൽ രീതി.
ഇപ്പോഴിതാ സംസ്ഥാനത്ത് ഫേസ്ബുക്ക് വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ഹണിട്രാപ്പ് പുതിയ വഴികളിലൂടെയാണെന്ന് ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍ വ്യക്തമാക്കുന്നു. തട്ടിപ്പ് ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നേക്കാം. നിങ്ങള്‍ അത്തരം ഫ്രണ്ട് റിക്വസ്റ്റുകള്‍ അക്‌സപ്റ്റ് ചെയ്യുന്നതോടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും, നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് നിങ്ങളോട് വാട്‌സാപ്പിലുടെ ചാറ്റ് ചെയ്യുകയും, വീഡിയോ കോള്‍ ഉള്‍പ്പടെ നടത്തുകയും, അശ്ലീല മെസ്സേജുകള്‍ അയക്കുകയും, അവര്‍ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്‌ന വീഡിയോകള്‍ എന്ന് തോന്നിക്കുന്ന വീഡിയോകള്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുകയും, നിങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കള്‍ക്കും, കുടുബക്കാര്‍ക്കും, സുഹൃത്തുകള്‍ക്കും അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളില്‍ നിന്നും പണം തട്ടാനുള്ള ശ്രമങ്ങൾ തുടരും. എന്നാൽ നിങ്ങള്‍ പണം നല്‍കാന്‍ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകള്‍ യൂടൂബില്‍ അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കുന്നതും, കുടുബ/സാമൂഹ്യ ബന്ധങ്ങള്‍ തകരുന്ന അവസ്ഥ വരെ സംജാതമാകുന്നു. ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ ഇത്തരം തട്ടിപ്പുമായി ഇപ്പോള്‍ സജീവമാണ്.
അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആള്‍ക്കാര്‍ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നല്‍കുന്നതിന് ആള്‍ക്കാര്‍ വിമുഖത കാണിക്കുന്നുണ്ട്. അപരിചിതമായ ഫേസ്്ബുക്ക് പ്രൊഫൈലുകളില്‍ നിന്നും, നമ്പറുകളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്‌സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പിന്‍തുടര്‍ന്ന് കുറ്റവാളികള്‍ നിങ്ങളെ വലയില്‍ വീഴ്ത്തിയേക്കാം. ആയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയകളില്‍ അപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോള്‍ നിങ്ങളെ ചതിക്കുഴികളില്‍പ്പെടുത്തിയേക്കാം. ഇത്തരത്തില്‍ ചതിയില്‍ വീഴാതിരിക്കാന്‍ സ്വയം മുന്‍കരുതലെടുക്കാം.
https://www.facebook.com/Malayalivartha