ഞാനും മമ്മിയും പിങ്കിമോളും കോണ്‍ഗ്രസ് ഇത്രയേയുള്ളു; കത്ത് എഴുതിയത് മഹാഅപരാധം; വിമര്‍ശിച്ചവരെ ഒതുക്കി ഹൈക്കമാന്റ്; കത്തിലെ പോരില്‍ അവസാന വിജയം നേടി ഹൈക്കമാന്റ്; അപ്പോള്‍ ഇനി കത്തെഴുതിയവര്‍
മമ്മിക്ക് സുഖമില്ലാത്തപ്പോള്‍ കത്തെഴുതിയത് മഹാ അപരാതമെന്ന് രഹുല്‍ ഗന്ധി നേരത്തെ തന്നെ പറഞ്ഞതാണ്. അപ്പോള്‍ പിന്നെ ആ മഹാ അപരാതം ചെയ്തവരെ ഒതുക്കാതെ ഇരിക്കുമോ കോണ്‍ഗ്രസിന്റെ ഹൈകമാന്റ്. സോണിയാ ജി, രാഹുല്‍ ജിയും പിന്നെ പ്രിയങ്കാ ജിയും പാര്‍ട്ടിയെ അഴിച്ചു പണിയുകയാണ്. അതിന് ഇതാ ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമെന്നുള്ള ഉണ്ടയില്ല വെടിമതിയാകും കാര്യങ്ങള്‍ കലങ്ങി തെളിയാന്‍. ഇനി ഒരുത്തനും പുതിയ പ്രസിഡന്റിനെ ആവശ്യപ്പെടില്ല. പുതിയ പ്രസിഡന്റ് നെഹ്‌റു കുടുംബത്തിന് വെളിയില്‍ നിന്നാകട്ടെയെന്ന് രാഹുല്‍ മോനും പിങ്കി മോളും വെറുതെ പറഞ്ഞിന്നിരിക്കും. അതു കേട്ട് ആരും കോട്ട് തുന്നണ്ട. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍ ശ്രീനിവാസന്‍ മക്കളോട് പറഞ്ഞപോലെ ഞാന്‍ പോകുമെന്ന് പറയുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിച്ച് പോകണ്ട പോകണ്ട എന്ന് പറയണം. അങ്ങനെയൊരു കലാപരിപാടിയാണ് രാഹുല്‍ മോന്‍ ഉദ്യേശിച്ചതെന്ന് മനസിലാക്കാന്‍ കത്തെഴിരുതിയ 23 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചില്ല. മുതിര്‍ന്ന നേതാക്കളാണ് എന്നിട്ടും കോണ്‍ഗ്രസ് ഇങ്ങനെയാണെന്ന് അവര്‍ മനസിലാക്കാതിരുന്നത് അവരുടെ മാത്രം കുറ്റമാണ്. അതിന്റെ പരിണിത ഫലം അവര്‍ അനുഭവിക്കുന്നു.
പുതിയ മുഴുവന്‍ സമയ പ്രസിഡന്റിനെ ആവശ്യപ്പെട്ട് കത്തെഴുതിയവരില്‍ പ്രമുഖരാണ് ഗുലാംനബി ആസാദും ആനന്ദ് ശര്‍മ്മയും. രാജ്യസഭയിലെ പ്രതിപക്ഷനേതാവാണ് ഗുലാംനബി ആസാദ് ആനന്ദ് ശര്‍മ ഉപനേതാവും. ഇവരെ ഒതുക്കനായി രാജ്യസഭയില്‍ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാല്‍ എന്നിവരെയും നിയമിച്ചു. സമാനമായി ലോക്‌സഭയില്‍ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബില്‍നിന്നുള്ള രണ്‍വീത് സിങ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ്. രാജ്യസഭയില്‍ ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മയെയും സഭാ നേതൃസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുശേഷമായിരിക്കും ഈ മാറ്റം.
ഗൗരവ് ഗൊഗോയിയും മാണിക്കം ടാഗോറുമായിരുന്നു ലോക്‌സഭയിലെ വിപ്പുമാര്‍. ഗൊഗോയിയെ ഉപനേതാവാക്കിയതോടെ ബിട്ടു വിപ്പായി. കഴിഞ്ഞ ലോക്‌സഭയില്‍ അംഗവും ലോക്‌സഭാ ഉപനേതാവുമായിരുന്ന അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി ആയതുമുതല്‍ ലോക്‌സഭയില്‍ ഉപനേതൃത്വസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വേണുഗോപാല്‍ രാജ്യസഭയില്‍ പുതുമുഖമാണെങ്കിലും ലോക്‌സഭയില്‍ നേരത്തേ ഡെപ്യൂട്ടി വിപ്പായിരുന്നു. നേതൃത്വത്തോട് വളരെ അടുപ്പംപുലര്‍ത്തുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലോക്‌സഭയിലെ മികച്ച പ്രാസംഗികരാണെങ്കിലും മനീഷ് തിവാരി, ശശി തരൂര്‍ എന്നിവര്‍ക്ക് ഇനി ഏറെ അവസരം ലഭിക്കില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
1999 ല്‍ ശരദ്പവാറും താരിഖ് അന്‍വറും പി എ സങ്മയും സോണിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വെല്ലുവിളിക്കു ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന ആദ്യ കലാപമായാണ് ഈ കത്ത് വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസ് വലിയൊരു കുടുംബമാണെന്നും ആര്‍ക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും സോണിയ തിങ്കളാഴ്ച എഐസിസി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സീനിയര്‍ നേതാക്കള്‍ വിമര്‍ശം ഉയര്‍ത്തേണ്ടത് പാര്‍ട്ടി ഫോറത്തില്‍ മാത്രമായിരിക്കണമെന്ന താക്കീതും സോണിയയുടെ ഭാഗത്തു നിന്നുണ്ടായി. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് കത്തിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കത്ത് അനവസരത്തിലുള്ളതാണെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കത്തില്‍ ഒപ്പിട്ട നാലു നേതാക്കള്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്ക്, ജിതിന്‍ പ്രസാദ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഗുലാംനബി ആസാദ് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷം രാത്രിയില്‍ ഗുലാംനബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ യോഗം ചേരുകയും ചെയ്തു. ഈ യോഗത്തില്‍ ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്ക്, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ സംബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്താനും പാര്‍ട്ടിയില്‍ നിന്നും അകറ്റി ആ സ്ഥാനം കൈക്കലാക്കാനുമാണ് ഇപ്പോള്‍ ഹൈകമാന്റിനെ സുഖിപ്പിക്കുന്ന നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്. അത് ഡല്‍ഹിയിലായാലും ഇങ്ങ് തിരുവനന്തപുരത്തായാലും കാണാന്‍ സാധിക്കും. സംസ്ഥാന നേതൃത്വത്തിന് വഴങ്ങാത്ത ശശി തരൂരിനെതിരായ അവസരമായി ഇതിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ കൊടിക്കുന്നില്‍ സുരേഷ് വരെയുള്ളവര്‍ ഇതിനെ കാണുന്നു. വിശ്വപൗരനെന്ന് ശശി തരൂറിനെ കളിയാക്കിയാണ് കെ. മുരളിധരന്‍ എം.പി രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha