Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..


ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

06 MAY 2024 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍. രണ്ട് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന് സ്വപ്‌നം കണ്ട് ഇപ്പഴേ അടിതുടങ്ങിയത് അതുകൊണ്ടാണ്. എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തങ്ങളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെ.മുരളീധരനും എം.കെ രാഘവനും കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

നേതാക്കളില്‍ പലര്‍ക്കും പണത്തോട് അത്യാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് ചെലവ് ഉദ്ദേശിച്ചതിലും ഇരട്ടിയായെന്ന് കെ.മുരളീധരന്‍ പരാതി പറഞ്ഞതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിലെ കോണ്‍ഗ്രസിന് സംഘടനാ തലത്തില്‍ ഇത്രയും ജീര്‍ണതയും കെടുകാര്യസ്ഥതയും മുമ്പ് ഉണ്ടായിട്ടില്ല. സംഘടനാ സംവിധാനം വളരെ മോശമാണെന്ന് നേതാക്കള്‍ തന്നെ പറയുന്നു. അത് മെച്ചപ്പെടുത്താനുള്ള യാതൊരു കാര്യവും ഇവരാരും ചെയ്യുന്നില്ല. ആരെ വീഴ്ത്തിയാലും വേണ്ടില്ല നമുക്ക് കിട്ടണം പണവും പദവിയും എന്നതാണ് ഓരോരുത്തരുടെയും മുദ്രാവാക്യം. കെ.സുധാകരന്‍ കണ്ണൂരിനപ്പുറമുള്ള രാഷ്ട്രീയം അറിയാത്ത നേതാവാണ്. കെ.പി.സി.സി അധക്ഷ്യനാകാന്‍ യോഗ്യതയുണ്ടെങ്കിലും പുള്ളിയെ കൊണ്ട് കൂട്ടിയാ കൂടാത്ത പണിയാണത്.

കാരണം പ്രായോഗിക രാഷ്ട്രീയം തൊട്ട് തീണ്ടിയിട്ടില്ലാത്തയാളാണ് സുധാകരന്‍, വെട്ടൊന്ന് മുറി രണ്ട് എന്നതാണ് ശൈലി. അതുകൊണ്ടാണ് സതീശനെ മാധ്യങ്ങള്‍ക്ക് മുന്നില്‍ വെച്ച് തെറിവിളിച്ചത്. പ്രാദേശിക നേതാക്കള്‍ പോലും കാണിക്കാത്ത രീതിയിലുള്ള അപക്വമായ രീതികളാണ് സുധാകരന്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തെ എങ്ങനെയും പുകച്ച് പുറത്തുചാടിക്കണമെന്ന് കെ.സി വേണുഗോപാലും സതീശനും പദ്ധതിയിട്ടിട്ട് കുറേക്കാലമായി.

 

മത്സരിക്കുന്നില്ലെന്ന് വാശിപിടിച്ച സുധാകരനെ കണ്ണൂരില്‍ വീണ്ടും ഇറക്കിയത് അതുകൊണ്ടാണ്. ടി.എന്‍ പ്രതാപന്‍ ജയിച്ചാല്‍ ഒരു പക്ഷെ, കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടാണ് എല്ലാ സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോഴും പ്രതാപനെ അവസാന നിമിഷം പുറത്താക്കിയത്. പകരം കെ.മുരളീധരനെ കൊണ്ടുവന്നെങ്കിലും തൃശൂരില്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ല. പ്രതാപനും മുന്‍ എം.എല്‍.എ വിന്‍സെന്റും ചേര്‍ന്ന് കാലുവാരിയെന്നാണ് പത്മജ വേണുഗോപാല്‍ ആരോപിക്കുന്നത്.

രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടകരമായിരിക്കുന്ന സ്ഥിതിയുള്ളപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇമ്മാതിരി തെമ്മാടിത്തരമാണ് കാണിക്കുന്നത്. ഇവര്‍ക്കാര്‍ക്കും പാര്‍ട്ടിയോട് കൂറില്ല. സ്വന്തം സ്ഥാനവും കീശയും മാത്രമാണ് നോട്ടം. ഒരുകാര്യത്തിലും വ്യക്തമായ നിലപാട് എടുക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ല. പഴയ ജന്മികുടിയാന്‍ സമ്പ്രദായം പോലെ ജാതിയും മതവും നോക്കിയാണ് മണ്ഡലം പ്രസിഡന്റുമാരെ മുതല്‍ മുകളിലോട്ടുള്ളവരെ നോമിനേറ്റ് ചെയ്യുന്നത്. സമുദായ നേതാക്കള്‍ കോണ്‍ഗ്രസിനും നേതൃത്വത്തിനുമെതിരെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം കേട്ട് ഓച്ഛാനിച്ച് നില്‍ക്കും.

ഇവരെയൊന്നും അവര്‍ വിലകല്‍പ്പിക്കുന്നില്ല. സി.പി.എമ്മിനെ കുറിച്ച് സംസാരിക്കാന്‍ സമുദായ-സഭാ നേതാക്കന്മാര്‍ ഈ രീതിയില്‍ വിമര്‍ശനം നടത്താറില്ല. നടത്തിയാല്‍ തന്നെ അവര്‍ കണക്കിന് തിരിച്ച് കൊടുക്കും. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഹുസൈന്‍ മടവൂരുമൊക്കെ അതിന്റെ ചൂട് അറിഞ്ഞവരാണ്. മുമ്പ് കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നവരില്‍ പലരും കേരളത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു. ആന്റണി, വയലാര്‍ രവി, കെവി തോമസ്, പിടി ചാക്കോ, പിജെ കുര്യന്‍ അങ്ങനെ വലിയൊരു നിരയുണ്ടായിരുന്നു. ഇവരെല്ലാം സംഘടനാ തലത്തിലും പാര്‍ലമെന്ററി രംഗത്തും മികവ് പുലര്‍ത്തുമായിരുന്നു.

നിലവില്‍ കെ.സി വേണുഗോപാല്‍ മാത്രമാണ് ദേശീയതലത്തില്‍ ശ്രദ്ധേയമായ സ്ഥാനംവഹിക്കുന്ന നേതാവ്. ഭാഷാപ്രശ്‌നം കാരണം കെ.സിക്ക് പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ഉയരുന്നുവരാനാകുന്നില്ല. രാഹുല്‍ഗാന്ധിയുടെ പെറ്റായത് കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കുപ്പായം തുന്നിയിരിക്കുന്ന നേതാക്കളില്‍ ഒരാളാണ് കെ.സി. സതീശനും ചെന്നിത്തലയും ആ കുപ്പായം എന്നേ തൈയ്ച്ച് വച്ച് ഇസ്തിരിയിട്ടിരിക്കുകയാണ്.

കൂട്ടായി നിന്ന് സംഘടന ശക്തിപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ജയിക്കണമെന്ന് ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് കെ.സുധാകരനെ മാറ്റിയത് കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. കേന്ദ്രത്തില്‍ ഇത്തവണ ഇന്ത്യ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കെ.സിയും കെ.മുരളീധരനും മടങ്ങിവന്നാല്‍ അടിയുടെ പൊടിപൂരമാകും. അതിനിടയിലൂടെ പിണറായി മൂന്നാമൂഴം കൊണ്ടുപോകാനും സാധ്യതയുണ്ട്.

ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശ് ചെന്നിത്തല പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും സതീശനും സുധാകരനും അതിനെ ചവിട്ടിമെതിച്ച് ദൂരെയെറിയും. സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ സതീശനോ, സുധാകരനോ ശേഷിയില്ല. പിണറായി ഭരണം പരമാവധി നാറണം, ആ നാറ്റത്തിലൂടെ ജനം നമുക്ക് വോട്ട് ചെയ്യണം, അങ്ങനെ അധികാരത്തിലേറണം എന്നാണ് ഇവരുടെ ഒരു ഇത്. യുഡിഎഫ് എന്ന സംവിധാനം തകര്‍ന്നിട്ട് രണ്ട് പതിറ്റാണ്ടോളമായി.

2011ല്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയത്. അന്ന് സി.പി.എമ്മായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ യുഡിഎഫിലെ എത്രകക്ഷികളാണ് ഇടതിനൊപ്പം ചേര്‍ന്നത്. രണ്ട് കേരളാ കോണ്‍ഗ്രസുകള്‍, ജനതാദള്‍ എല്ലാരും എകെജി സെന്ററിലേക്ക് ചേക്കേറി. ലീഗ് അവസരം കാത്തിരിക്കുകയാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരോട് എന്ത് പറയാന്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (32 minutes ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (47 minutes ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (2 hours ago)

1945 മെയ് 8 - VE ദിനം  (2 hours ago)

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍  (4 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നുമണിക്ക്  (4 hours ago)

നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...  (4 hours ago)

ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ...  (4 hours ago)

നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത പാകിസ്ഥാനെ പ്രതിരോധിച്ച് ഇന്ത്യന്‍ സേന  (5 hours ago)

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു: മലപ്പുറം വളാഞ്ചേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (5 hours ago)

BLA PAK തലപൊക്കി BLA  (5 hours ago)

INDIAN ARMY പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം  (5 hours ago)

Hilal Ahmed പടത്തലവൻ ഹിലാല്‍ അഹമ്മദ്;  (6 hours ago)

Malayali Vartha Recommends