Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

06 MAY 2024 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍. രണ്ട് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന് സ്വപ്‌നം കണ്ട് ഇപ്പഴേ അടിതുടങ്ങിയത് അതുകൊണ്ടാണ്. എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തങ്ങളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെ.മുരളീധരനും എം.കെ രാഘവനും കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

നേതാക്കളില്‍ പലര്‍ക്കും പണത്തോട് അത്യാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് ചെലവ് ഉദ്ദേശിച്ചതിലും ഇരട്ടിയായെന്ന് കെ.മുരളീധരന്‍ പരാതി പറഞ്ഞതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിലെ കോണ്‍ഗ്രസിന് സംഘടനാ തലത്തില്‍ ഇത്രയും ജീര്‍ണതയും കെടുകാര്യസ്ഥതയും മുമ്പ് ഉണ്ടായിട്ടില്ല. സംഘടനാ സംവിധാനം വളരെ മോശമാണെന്ന് നേതാക്കള്‍ തന്നെ പറയുന്നു. അത് മെച്ചപ്പെടുത്താനുള്ള യാതൊരു കാര്യവും ഇവരാരും ചെയ്യുന്നില്ല. ആരെ വീഴ്ത്തിയാലും വേണ്ടില്ല നമുക്ക് കിട്ടണം പണവും പദവിയും എന്നതാണ് ഓരോരുത്തരുടെയും മുദ്രാവാക്യം. കെ.സുധാകരന്‍ കണ്ണൂരിനപ്പുറമുള്ള രാഷ്ട്രീയം അറിയാത്ത നേതാവാണ്. കെ.പി.സി.സി അധക്ഷ്യനാകാന്‍ യോഗ്യതയുണ്ടെങ്കിലും പുള്ളിയെ കൊണ്ട് കൂട്ടിയാ കൂടാത്ത പണിയാണത്.

കാരണം പ്രായോഗിക രാഷ്ട്രീയം തൊട്ട് തീണ്ടിയിട്ടില്ലാത്തയാളാണ് സുധാകരന്‍, വെട്ടൊന്ന് മുറി രണ്ട് എന്നതാണ് ശൈലി. അതുകൊണ്ടാണ് സതീശനെ മാധ്യങ്ങള്‍ക്ക് മുന്നില്‍ വെച്ച് തെറിവിളിച്ചത്. പ്രാദേശിക നേതാക്കള്‍ പോലും കാണിക്കാത്ത രീതിയിലുള്ള അപക്വമായ രീതികളാണ് സുധാകരന്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തെ എങ്ങനെയും പുകച്ച് പുറത്തുചാടിക്കണമെന്ന് കെ.സി വേണുഗോപാലും സതീശനും പദ്ധതിയിട്ടിട്ട് കുറേക്കാലമായി.

 

മത്സരിക്കുന്നില്ലെന്ന് വാശിപിടിച്ച സുധാകരനെ കണ്ണൂരില്‍ വീണ്ടും ഇറക്കിയത് അതുകൊണ്ടാണ്. ടി.എന്‍ പ്രതാപന്‍ ജയിച്ചാല്‍ ഒരു പക്ഷെ, കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടാണ് എല്ലാ സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോഴും പ്രതാപനെ അവസാന നിമിഷം പുറത്താക്കിയത്. പകരം കെ.മുരളീധരനെ കൊണ്ടുവന്നെങ്കിലും തൃശൂരില്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ല. പ്രതാപനും മുന്‍ എം.എല്‍.എ വിന്‍സെന്റും ചേര്‍ന്ന് കാലുവാരിയെന്നാണ് പത്മജ വേണുഗോപാല്‍ ആരോപിക്കുന്നത്.

രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടകരമായിരിക്കുന്ന സ്ഥിതിയുള്ളപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇമ്മാതിരി തെമ്മാടിത്തരമാണ് കാണിക്കുന്നത്. ഇവര്‍ക്കാര്‍ക്കും പാര്‍ട്ടിയോട് കൂറില്ല. സ്വന്തം സ്ഥാനവും കീശയും മാത്രമാണ് നോട്ടം. ഒരുകാര്യത്തിലും വ്യക്തമായ നിലപാട് എടുക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ല. പഴയ ജന്മികുടിയാന്‍ സമ്പ്രദായം പോലെ ജാതിയും മതവും നോക്കിയാണ് മണ്ഡലം പ്രസിഡന്റുമാരെ മുതല്‍ മുകളിലോട്ടുള്ളവരെ നോമിനേറ്റ് ചെയ്യുന്നത്. സമുദായ നേതാക്കള്‍ കോണ്‍ഗ്രസിനും നേതൃത്വത്തിനുമെതിരെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം കേട്ട് ഓച്ഛാനിച്ച് നില്‍ക്കും.

ഇവരെയൊന്നും അവര്‍ വിലകല്‍പ്പിക്കുന്നില്ല. സി.പി.എമ്മിനെ കുറിച്ച് സംസാരിക്കാന്‍ സമുദായ-സഭാ നേതാക്കന്മാര്‍ ഈ രീതിയില്‍ വിമര്‍ശനം നടത്താറില്ല. നടത്തിയാല്‍ തന്നെ അവര്‍ കണക്കിന് തിരിച്ച് കൊടുക്കും. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഹുസൈന്‍ മടവൂരുമൊക്കെ അതിന്റെ ചൂട് അറിഞ്ഞവരാണ്. മുമ്പ് കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നവരില്‍ പലരും കേരളത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു. ആന്റണി, വയലാര്‍ രവി, കെവി തോമസ്, പിടി ചാക്കോ, പിജെ കുര്യന്‍ അങ്ങനെ വലിയൊരു നിരയുണ്ടായിരുന്നു. ഇവരെല്ലാം സംഘടനാ തലത്തിലും പാര്‍ലമെന്ററി രംഗത്തും മികവ് പുലര്‍ത്തുമായിരുന്നു.

നിലവില്‍ കെ.സി വേണുഗോപാല്‍ മാത്രമാണ് ദേശീയതലത്തില്‍ ശ്രദ്ധേയമായ സ്ഥാനംവഹിക്കുന്ന നേതാവ്. ഭാഷാപ്രശ്‌നം കാരണം കെ.സിക്ക് പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ഉയരുന്നുവരാനാകുന്നില്ല. രാഹുല്‍ഗാന്ധിയുടെ പെറ്റായത് കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കുപ്പായം തുന്നിയിരിക്കുന്ന നേതാക്കളില്‍ ഒരാളാണ് കെ.സി. സതീശനും ചെന്നിത്തലയും ആ കുപ്പായം എന്നേ തൈയ്ച്ച് വച്ച് ഇസ്തിരിയിട്ടിരിക്കുകയാണ്.

കൂട്ടായി നിന്ന് സംഘടന ശക്തിപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ജയിക്കണമെന്ന് ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് കെ.സുധാകരനെ മാറ്റിയത് കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. കേന്ദ്രത്തില്‍ ഇത്തവണ ഇന്ത്യ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കെ.സിയും കെ.മുരളീധരനും മടങ്ങിവന്നാല്‍ അടിയുടെ പൊടിപൂരമാകും. അതിനിടയിലൂടെ പിണറായി മൂന്നാമൂഴം കൊണ്ടുപോകാനും സാധ്യതയുണ്ട്.

ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശ് ചെന്നിത്തല പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും സതീശനും സുധാകരനും അതിനെ ചവിട്ടിമെതിച്ച് ദൂരെയെറിയും. സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ സതീശനോ, സുധാകരനോ ശേഷിയില്ല. പിണറായി ഭരണം പരമാവധി നാറണം, ആ നാറ്റത്തിലൂടെ ജനം നമുക്ക് വോട്ട് ചെയ്യണം, അങ്ങനെ അധികാരത്തിലേറണം എന്നാണ് ഇവരുടെ ഒരു ഇത്. യുഡിഎഫ് എന്ന സംവിധാനം തകര്‍ന്നിട്ട് രണ്ട് പതിറ്റാണ്ടോളമായി.

2011ല്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയത്. അന്ന് സി.പി.എമ്മായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ യുഡിഎഫിലെ എത്രകക്ഷികളാണ് ഇടതിനൊപ്പം ചേര്‍ന്നത്. രണ്ട് കേരളാ കോണ്‍ഗ്രസുകള്‍, ജനതാദള്‍ എല്ലാരും എകെജി സെന്ററിലേക്ക് ചേക്കേറി. ലീഗ് അവസരം കാത്തിരിക്കുകയാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരോട് എന്ത് പറയാന്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (26 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (37 minutes ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (52 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (1 hour ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (1 hour ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (3 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (3 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (3 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (3 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (4 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (5 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (5 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (5 hours ago)

Malayali Vartha Recommends