രാത്രിയിൽ അമിതമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പ്രത്യേകിച്ചും 21നും 59നും ഇടയില്‍ പ്രായമുള്ള പുരുഷന്മാർ സൂക്ഷിക്കുക! ഇത് നിസാരമല്ല.. നിങ്ങളുടെ പ്രത്യുല്‍പാദനശേഷിയ്ക്ക് സംഭവിക്കുന്നത്... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്...
മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആളുകളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ ഉപകരണം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല. ഇടയ്ക്കിടെ ഫോണ്‍ തുറന്ന് നോക്കിയില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും മനസമാധാനം വരില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞിട്ട് പോരെ അത് വെച്ചുള്ള കളി. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം ഓര്മ്മക്കുറവുണ്ടാക്കുമെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് . എന്നാലിപ്പോഴിതാ പുറത്ത് വരുന്ന മറ്റൊരു വാർത്തയാണ് ഞെട്ടിച്ചിരിക്കുന്നത്. പുരുഷന്മാര് രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടുകൾ പറയുന്നത്.
കിടക്കുന്നതിനു മുമ്പ് പ്രകാശം നിര്‍ഗമിക്കുന്ന സ്ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഏറെ ഗൗരവത്തിലുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആദ്യമായാണ്. ജേണല്‍ സ്ലീപ്പ് എന്ന മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
21നും 59നും ഇടയില്‍ പ്രായമുള്ള 116 പുരുഷന്മാരില്നിന്നു സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇവരില്‍നിന്ന് നിദ്രാശീലങ്ങളെക്കുറിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന് ആണു പ്രധാന വില്ലന്‍ എന്നാണു ഗവേഷകരുടെ വിലയിരുത്തല്‍. ചൂട് വര്‍ധിപ്പിച്ച് ബീജോല്പാദനം മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്.
ഇത് മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഈ അമിത ഫോൺ ഉപയോഗത്തിലൂടെ ഉണ്ടാകുന്നത്. അവ എന്തെന്ന് നമുക്ക് നോക്കാം.
നോണ്‍ അയോണൈസിംഗ് റേഡിയേഷൻ വിദഗ്ധനും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. ഹെൻട്രിലാ തലച്ചോറിലെ കോശങ്ങൾ നശിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങൾക്ക് സെൽഫോണ്‍ റേഡിയേഷൻ കാരണമാകുന്നുവെന്ന് കണ്ടെത്തി. ഓർമശക്തി നഷ്ടപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതുമാണ് ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങൾ. അൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ്, കാൻസർ എന്നീ രോഗങ്ങൾ മൊബൈൽ ഫോണിന്റെ ദീർഘകാലമായുള്ള ഉപയോഗംമൂലം ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ദീർഘനാളുകളായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡിഎൻഎയിലും ആർഎൻഎയിലും ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ വ്യത്യാസം വരുത്തുമെന്നാണ് ചില പഠനങ്ങളിലൂടെ തെളിയുന്നത്. സെല്ലുലാർ മ്യൂട്ടേഷനുകൾ എന്നാണ് ഇതറിയപ്പെടുന്നത്.
ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരിലാണ് ബ്രെയിൻ ട്യൂമറിനുള്ള സാധ്യത കണ്ടെത്തിയത്. തലച്ചോറിനെ മാത്രമല്ല, മറ്റു ശരീരഭാഗങ്ങളെയും റേഡിയേഷൻ ബാധിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അപസ്മാരമുള്ളവർ തുടർച്ചയായി മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ രോഗത്തിന്റെ കാഠിന്യം കൂടാൻ സാധ്യതയുണ്ട്. തലച്ചോറിലെ രക്തചംക്രമണത്തെ റേഡിയേഷൻ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം.
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെ ചെവിയിൽ വരെ മൊബൈൽ ഫോണ്‍ ചേർത്തുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഇതു കൂടുതൽ അപകടമാണ്. കൊച്ചു കുഞ്ഞുങ്ങളുടെ തലച്ചോർ ഫോണ്‍ ഉപയോഗിക്കാൻ തക്ക ക്ഷമതയുള്ളതല്ല. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് മൊബൈൽ ഫോണ്‍ തടസമുണ്ടാക്കുന്നു. മൊബൈൽ ഫോണിൽനിന്നുള്ള മൈക്രോവേവ് റേഡിയേഷൻ ഇന്റൻസീവ് കെയർ യൂണിറ്റിലും ഓപ്പറേഷൻ തിയറ്ററിലുമുള്ള പല ഉപകരണങ്ങളുടെയും പ്രവർത്തനം തകരാറിലാക്കുന്നു. വിമാനയാത്രക്കാർ നിർബന്ധമായും യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്.
ഈ ഫോണുകളുടെ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ വിമാനത്തിന്റെ ഭൂമിയുമായുള്ള നിയന്ത്രണ ബന്ധത്തെ തകരാറിലാക്കുന്നതും അപകടമുണ്ടാകാനുള്ള സാധ്യത വിളിച്ചുവരുത്തുന്നതുമാണ്. എങ്കിലും മൊബൈൽ ഫോണ്‍ വളരെ ജനകീയമായിട്ടുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വാർത്താവിനിമയം വേഗതയേറിയതും ലളിതവുമാക്കാനും ലോകപുരോഗതിയെത്തന്നെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു. അമിതമായി ഉപയോഗിക്കാതെ നിയന്ത്രങ്ങളോടുകൂടി വളരെ ശ്രദ്ധയോടെ മൊബൈൽ ഫോൺ കൈകാര്യം ചെയ്താൽ ഒരുപരിധിവരെ നെഗറ്റീവ് വശങ്ങൾ നമുക് ചെറുക്കാനാകും.
https://www.facebook.com/Malayalivartha