നിർണായകമായ ആ തെളിവ് റമീസ് നശിപ്പിച്ചപ്പോൾ ദൈവം അവശേഷിപ്പിച്ചത് ലഹരിമരുന്നു കേസ് പ്രതി അനൂപിന്റെ ഫോണിൽ! അന്വേഷണ സംഘത്തെപ്പോലും ഞെട്ടിച്ച് കെ.ടി. റമീസും രാഷ്ട്രീയ ഉന്നതന്റെ ബന്ധുവും! ലഹരിമരുന്ന് കേസിന്റെ ചുരുളഴിയുമ്പോൾ സ്വർണക്കടത്ത് കേസിലും മറ്റൊരു ട്വിസ്റ്റ്... വമ്പന്മാരെ പുറത്ത് ചാടിക്കാൻ ഇനി ദിവസങ്ങൾ മാത്രം...
ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും. സ്വപ്നയും സന്ദീപും അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും ആര്‍.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായത്. കൊച്ചിയില്‍ സജീവമായിരുന്ന അനൂപ് പിന്നീട് ബെംഗളുരുവിലേക്ക് മാറുകയായിരുന്നു. സ്വപ്നയും സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
എന്നാൽ നേരത്തെ തന്നെ സ്വര്‍ണക്കടത്ത്‌കേസില്‍ അന്വേഷണം തന്നിലേക്ക് തിരിയുമെന്ന് ഭയന്ന് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ റമീസ് നശിപ്പിച്ചിരുന്നു. സ്വര്‍ണം കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കു തെളിവായ നിര്‍ണായകമായ മൊബൈല്‍ ഫോണാണ് ഇയാള്‍ നശിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കസ്റ്റംസ് ജൂണ്‍ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രി തന്നെ റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിരുന്നു. ഫോണ്‍ നശിപ്പിച്ചു കളഞ്ഞ സ്ഥലം തെളിവെടുപ്പിനിടയില്‍ റമീസ് അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിരുന്നു.
അതേസമയം, ഈ ഫോണിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇയാളുടെ നിഗൂഢബന്ധങ്ങള്‍ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് എന്‍ഐഎ. കേസില്‍ അറസ്റ്റിലായ മറ്റു 11 പ്രതികള്‍ക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പര്‍ അറിയില്ല. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിക്കാതിരുന്നതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ ഫോണും ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും റമീസിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമായി റമീസിന് ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണു നഷ്ടപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഇതിനെ വളരെ ഗൗരവമായാണ് എന്‍.ഐ.എ കാണുന്നത്.അതേസമയം സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമായ കണ്ടെത്തലുകളുമായി എന്‍ഐഎ. കേസില്‍ പ്രതികള്‍ക്കുള്ള വന്‍ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പ്രതികള്‍ പങ്കാളികളാണെന്നും അന്വേഷണസംഘം അറിയിച്ചു. ദേശവിരുദ്ധ ബന്ധമുള്ള കെ.ടി. റമീസ് തന്നെയാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍.
സ്വപ്നയുടെ 6 ഫോണുകളും 2 ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ് ലോക്കുള്ള 2 ഫോണുകളില്‍ നിന്നു ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതേ സമയം, ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുള്ള സന്ദേശങ്ങള്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടരും. ലോക്ഡൗണ്‍ കാലത്തു നയതന്ത്ര ചാനല്‍ വഴി പരമാവധി സ്വര്‍ണം ഇന്ത്യയിലെത്തിക്കണമെന്നു നിര്‍ദേശിച്ചതും ഒത്താശ ചെയ്തതും റമീസാണ്. അതേസമയം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ പ്രതികൂല പരാമര്‍ശങ്ങളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല.
https://www.facebook.com/Malayalivartha