കൈ വിടരുത്! കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ശിവശങ്കർ... അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല, പലകാര്യങ്ങളിലും മൗനം! ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ കസ്റ്റംസ്... ശിവശങ്കറിനെ പൂട്ടാൻ പുലിക്കുട്ടി 'രാം കുമാറിനെ കളത്തിലിറക്കി അവസാന അടവ്! ഇനി നേർക്ക് നേർ കോടതിയിൽ....
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ കോടതി കേസ് വിളിച്ചു തുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കും. തുടര്‍ന്ന് കോടതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പലകാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറാണ് കോടതിയില്‍ ഹാജരാകുക. അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. തീവ്രപരിചരണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്‌ടർമാരുടെ അഭിപ്രായം.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ അന്തിമ തീരുമാനമെടുക്കും.ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി ഡോക്‌ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസിൻറെ തുടർ നീക്കങ്ങൾ. നടുവേദയിൽ വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളും മറ്റ് ചില സാധനങ്ങളും നിയമവിരുദ്ധമായി കടത്തിയിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റിന് ( ഇ.ഡി ) നൽകിയ മൊഴിയാണ് പുറത്തായത്. ഈ ഉത്പന്നങ്ങൾ ബീമാപള്ളിയിലെ മാർക്കറ്റിലാണ് വിറ്റിരുന്നത്. കോൺസുലേറ്റിലെ ജീവനക്കാർ ഇത്തരം നിയമവിരുദ്ധ ബിസിനസിനെ 'കോൺസുൽ മാങ്ങ തിന്നുന്നു' (കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്) എന്ന കോഡ് ഉപയോഗിച്ചാണ് വിളിക്കുന്നത്. എന്നാൽ ബാഗേജ് തടഞ്ഞുവച്ചതോടെ കസ്‌റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നയതന്ത്രബാഗേജ് വിട്ടുകിട്ടുമെന്നും പറഞ്ഞു. ജൂലായ് രണ്ടിന് ബാഗേജ് വിട്ടുകിട്ടാൻ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ സ്വപ്ന അയച്ചു തന്നു. രാത്രി ഏഴു മണിയോടെയായിരുന്നു സന്ദേശം. ഏഴരയോടെ തന്നെ വിളിച്ചു കസ്റ്റംസുമായി സംസാരിക്കണമെന്നു പറഞ്ഞു. കത്തിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കി അവർ ബാഗേജുകൾ വിട്ടു നൽകുമെന്നായിരുന്നു എന്റെ മറുപടി. ജൂലായ് മൂന്നിന് ഈ വിഷയത്തിൽ സ്വപ്നയുമായി ചർച്ച നടന്നില്ലെന്നാണ് ഓർമ്മ.
ജൂലായ് നാലിന് രാത്രി ഏറെ വൈകി സ്വപ്നയും ഭർത്താവ് ജയശങ്കറും ഹെതർ കാൾസറിലെ എന്റെ ഫ്ളാറ്റിൽ വന്നു. നാലാം നിലയിൽ അവർ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും സരിത്തും സന്ദീപുമായി സ്വപ്നയുടെ ഫ്ളാറ്റിൽ ചർച്ച നടത്തണമെന്ന് കേസരി വക്കീൽ പറഞ്ഞതിനെത്തുടർന്നാണ് വന്നതെന്നും അറിയിച്ചു.കൊവിഡ് സാഹചര്യത്തിൽ രാത്രി വൈകി അവർ വന്നതിൽ സംശയം തോന്നിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. എന്നാൽ സ്വപ്നയും ജയശങ്കറുമായി സംസാരിച്ചു നിൽക്കുമ്പോൾ സ്വപ്നയ്‌ക്ക് സരിത്തിന്റെ ഫോൺ വന്നെന്നും സന്ദീപ് അപ്പാർട്ട്മെന്റിൽ നിന്ന് പോയെന്നു പറഞ്ഞെന്നും ഒാർക്കുന്നു. തുടർന്ന് സ്വപ്ന സന്ദീപിനെ വിളിച്ചപ്പോൾ ഒരു സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലാണെന്ന് പറയുന്നു. സ്വപ്നയും കൂട്ടരും സ്വർണക്കടത്തു നടത്തിയിരുന്നുവെന്ന് അറിയില്ല.സർക്കാരിനുവേണ്ടി മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് യു.എ.ഇ റെഡ് ക്രസന്റുമായി ചർച്ച നടത്തിയിരുന്നു. നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha