Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സോപ്പ് പതയില്‍ പൊതിഞ്ഞ് കുളിപ്പിക്കും... ആണിനും പെണ്ണിനും മസാജ് ചെയ്തു തരും...നഗ്‌നത പ്രശ്‌നമല്ലാത്ത കുളിപ്പുരകള്‍... നല്ല വരുമാനം...ഇത് മുഴുവൻ വായിച്ചു നോക്കു...

28 SEPTEMBER 2022 04:40 PM IST
മലയാളി വാര്‍ത്ത

കൊറോണക്കാലത്ത് അടഞ്ഞു കിടന്ന ടര്‍ക്കിയിലെ പ്രശസ്തമായ കുളിപ്പുരകള്‍ വീണ്ടും സജീവമായി .ചരിത്രപ്രസിദ്ധമായ സുല്‍ത്താനഹമ്മദ് ജില്ലയിലെ ഹമ്മാംസ് സ്നാനഗൃഹങ്ങളാണ് മാസ്‌ക്കും സാനിറ്റെസറുമായി പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്.

എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ? ഇവിടെ എത്തുന്നവരെ സോപ്പുകുമിളകൾ കൊണ്ടുമൂടി മസ്സാജ് ചെയ്തുതരും ..പിന്നെ കുതിര രോമം കൊണ്ടുണ്ടാക്കിയ പ്രത്യേകതരം ഇഞ്ച ഉപയോഗിച്ച് തേച്ചു കുളിപ്പിച്ച് തരും .. ആൺ പേന വ്യത്യാസമൊന്നും ഇവിടെ ഇല്ല...ആണുങ്ങളെ മിക്കവാറും സ്ത്രീകളാണ് കുളിപ്പിക്കുന്നത് . തിരിച്ചും . പിന്നെ വേണമെങ്കിൽ സ്ത്രീകൾക്കായി പ്രത്യേകം കുളിപ്പുരകളും ഉണ്ട് .എന്നാല്‍, ചില വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ സ്ഥലത്ത് കുളിപ്പിക്കാനുള്ള ഹമ്മാമുകള്‍ ഇപ്പോഴുണ്ട്.

കൊവിഡ് വ്യാപനം മന്ദഗതിയിലായതിനെ തുടര്‍ന്നാണ് സാമൂഹ്യ അകലം പാലിക്കുന്ന വിധത്തില്‍ സുരക്ഷാ സജ്ജീകരണങ്ങേളാടെ ഇവ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. സ്‌നാനഗൃഹത്തില്‍ കയറുന്നതിനു മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് കൈകള്‍ സാനിറ്റെസ് ചെയ്യുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. പ്രവേശന കവാടത്തില്‍ താപനില അളക്കാനുള്ള ഉപകരണവും സജ്ജമാക്കിയിട്ടുണ്ട്. വസ്ത്രം മാറി ഇരിക്കുന്ന മുറികളിലും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചൂടു കിട്ടാന്‍ ആളുകളെ കിടത്തുന്ന മാര്‍ബിള്‍ തറകളില്‍ ഒറ്റയൊറ്റയായി കിടക്കാനാണ് പുതിയ സംവിധാനം. ഇവിടെ കിടത്തിയാണ് ആളുകളെ സോപ്പ് പതയില്‍ പൊതിഞ്ഞ് മസാജ് ചെയ്യുന്നത്.

40C മുതൽ 70C വരെ താപനിലയുള്ള മുറികളും ഒരു കുളവും ഒരു ജിമ്മും ആണ് പലയിടങ്ങളിലും ഉള്ളത്. ടര്‍ക്കിഷ് ബാത് എന്നറിയപ്പെടുന്ന കുളിപ്പുരകള്‍ പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ്, യൂറോപ്പ്യന്‍ സഞ്ചാരികളിലൂടെ ഈ കുളിപ്പുരകളെ കുറിച്ച് പാശ്ചാത്യ ലോകം അറിഞ്ഞത്. ഇതോടെ ലോകമെങ്ങും ടർക്കിഷ് ബാത്ത് പ്രശസ്തമായി .. ആളുകൾ തേടിപ്പിടിച്ച് ഇവിടെ എത്തിത്തുടങ്ങിഅതോടെ വരുമാനവും വൻ തോതിലായി എന്ന് വിനോദ സഞ്ചാര നടത്തിപ്പുകാർ പറയുന്നു. .

ഹമ്മാം എന്നറിയപ്പെടുന്ന കുളിപ്പുരകളില്‍ കയറുമ്പോള്‍ മാസ്ക് അഴിക്കാം . ഇവിടെ എത്തുന്നവര്‍ക്ക് ആദ്യം വൃത്തിയുള്ള പ്രത്യേക തരം ടവലുകളാണ് ലഭിക്കുക. വസ്ത്രം മാറിയ ശേഷം ഇവ ധരിച്ച് അര്‍ധനഗ്നരായി കാത്തിരിപ്പു മുറികളില്‍ ഇരിക്കണം. ഇതോടൊപ്പം കുളിക്കാനുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ലഭിക്കും. വസ്ത്രം മാറിക്കഴിഞ്ഞാല്‍, ഹരാരത്ത് എന്നറിയപ്പെടുന്ന അകമുറികളില്‍ പ്രവേശിക്കാനാവും. ഇവിടെ ചൂടു വെള്ളവും നീരാവിക്കുളിയും ലഭ്യമാണ്. അതു കഴിഞ്ഞാല്‍, ഗോബെക് എന്നറിയപ്പെടുന്ന ചൂടുള്ള മാര്‍ബിള്‍ തറകളില്‍ ചെല്ലണം. അവിടെ കിടക്കുമ്പോള്‍ ചൂട് ശരീരത്തില്‍ അരിച്ചരിഞ്ഞു കയറുന്നത് അറിയാം .

ഇനി മസാജ് ആണ്. അതിനായി പ്രത്യേകം പരിശീലനം ലഭിച്ച സ്ത്രീയും പുരുഷന്‍മാരുമുണ്ട്. അവര്‍ ഉപഭോക്താക്കളെ സോപ്പ് കുമിളകളില്‍ മൂടും. പിന്നീട് കുതിരരോമം കൊണ്ടുള്ള പ്രത്യേക വസ്തു കൊണ്ട് അമര്‍ത്തി ഉഴിയും. പിന്നീട്, കാല്‍ മുട്ടുകളും കാലുകളും മസാജ് ചെയ്യും. മസിലുകളും സന്ധികളും അയയുന്ന വിധത്തിലാണ് ഈ മസാജ്. അതിനു ശേഷം, വീണ്ടും കുളിപ്പിക്കും. പിന്നീട് ടവല്‍ കൊണ്ട് ശരീരം തുടച്ച് വിശ്രമിക്കാം.

 

 

എന്താ കേട്ടിട്ട് ഒരു ടർക്കിഷ് ബാത്ത് ആയാലോ എന്നൊരു ആഗ്രഹം മനസ്സിൽ മുളപൊട്ടിയൊ ? ടർക്കിഷ് ബാത്ത് തുർക്കിയിൽ മാത്രമല്ല ഇപ്പോളുള്ളത് . നമ്മുടെ ഇന്ത്യയിലും കേരത്തിലും വരെ ടർക്കിഷ് ബാത്ത് ഉണ്ട് . നമ്മുടെ നാട്ടിലെ പല വിനോഹ സഞ്ചാര കേന്ദ്രങ്ങളിലും ആയുർവേദ മസാജ് സെന്ററുകളിലും ഇപ്പോൾ ടർക്കിഷ് ബാത്ത് തുടങ്ങിയിട്ടുണ്ട് .വരണ്ട ചർമ്മം , കാല് വേദന ,എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് നല്ലതാണ് ഈ കുളി എന്ന് പറയപ്പെടുന്നു. ടർക്കിഷ് കുളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം ശാരീരികവും മാനസികവുമായ വിശ്രമത്തിനു സുഡ്‌സി മസാജ് സഹായിക്കും . പേശികൾക്കും സന്ധികൾക്കും അയവ് വരുത്തുകയും ജെറ്റ്‌ലാഗ്, ദീർഘനേരത്തെ ഇരിപ്പ്,മാനസിക പിരിമുറുക്കം എന്നിവ അകറ്റി ശരീരത്തിനു സുഖം നൽകാനുള്ള ഒരു ചികിത്സാരീതി കൂടി ആണ് ടർക്കിഷ് ബാത്ത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends