Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

അംബാനി കുടുംബത്തിൽ കല്ല്യാണമേളം...! അനന്ത് അംബാനിയുടെ വധു രാധികാ മെർച്ചന്റ് ആരെന്നു അറിയേണ്ടേ?

20 JANUARY 2023 03:16 PM IST
മലയാളി വാര്‍ത്ത

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ത് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ ആന്റിലിയയിൽ നടന്നത്
ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരുമടക്കം പങ്കെടുക്കുന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ്. കഴിഞ്ഞ ദിവസം നടന്ന മെഹന്തിയുടെ ചിത്രങ്ങളും വധു രാധികാ മെർച്ചന്റ് ചടങ്ങിനിടയിൽ ഡാൻസ് ചെയ്യുന്നതുമൊക്കെ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അംബാനി കുടുംബത്തിലേക്ക് വലതുകാൽ വെച്ച് എത്തുന്ന രാധികാ മെർച്ചന്റ് ആരെന്നു അറിയേണ്ടേ ? ക്ളാസിക്കൽ നർത്തകിയായ രാധിക, എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിരേൻ മർച്ചന്റിന്റെയും ഷൈലയുടെയും മകളാണ്. അംബാനിയുടെ മകൻ അനന്തിന്റെ കുട്ടിക്കാലം മുതൽക്കേ ഉള്ള സുഹൃത്തുമാണ് രാധിക.ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്‍റെ നൃത്തത്തോടുള്ള അഭിനിവേശം നിലനിര്‍ത്തുന്നതില്‍ അതീവ തല്‍പരയാണ് അവര്‍.എട്ടു വര്‍ഷത്തോളമായി ഭരതനാട്യം അഭ്യസിക്കുന്ന രാധിക മര്‍ച്ചന്‍റിന്‍റെ അരങ്ങേറ്റം കഴിഞ്ഞ ജൂണില്‍ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിലെ ഗ്രാൻഡ് തിയേറ്ററിലാണ് നടന്നത്.

സിനിമ-കായിക-വ്യവസായ രംഗത്തെ പ്രമുഖരാണ് രാധികയുടെ അരങ്ങേറ്റത്തില്‍ പങ്കെടുക്കാനെത്തിയത്. മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ് അന്ന് അതിഥികളെ സ്വീകരിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്‍ത്തകി കൂടിയാണ് രാധിക.അനന്ദിന്റെ ഭാവിവധുവെന്ന നിലയിൽ രാധിക മെർച്ചന്റ് വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയപ്പോഴേ എല്ലാവരുടെയും സംശയം പേരിലെ മെർച്ചന്റ് എന്ന സർനെയിം എങ്ങനെ വന്നു എന്നാണ് .

ജാതിവാലും കുടുംബപ്പേരുമൊക്കെ സർനെയിം കണ്ടുപരിചയിച്ച മലയാളികളെ സംബന്ധിച്ച് മെർച്ചന്റ് എന്നൊരു സർനെയിം ഉണ്ടോ എന്ന് പോലും സംശയം തോന്നിയേക്കാം. പക്ഷേ സംശയിക്കണ്ട, അങ്ങനെയൊരു രീതിയുണ്ട്. ഈ സർനെയിമുകൾക്ക് പറയാനുള്ളത് മറ്റൊരു ചരിത്രമാണ്.മെർച്ചന്റ്, എഞ്ചിനീയർ പോലെയുള്ള സർനെയിമുകൾ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ബാക്കി പത്രമാണ് . നാട്ടുരാജ്യങ്ങളുമായി വ്യാപാരം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിയതെങ്കിലും പിന്നീടുള്ള കാലം അവർ നമ്മളെ അവരുടെ കോളനികളാക്കി ഭരിക്കുകയായിരുന്നല്ലോ. 1

900-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ രജിസ്ട്രേഷനും സെൻസസ് പട്ടികയും തയ്യാറാക്കുന്ന സമയത്ത് ആളുകളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും വേണ്ടി കുടുംബപ്പേര് അടങ്ങുന്ന പട്ടിക ആവശ്യപ്പെട്ടതായാണ് പറയപ്പെടുന്നത്. അക്കാലത്ത് ഒരു കുടുംബത്തിലെ എല്ലാ പുരുഷൻമാരും ഒരേ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ചില വിഭാഗങ്ങൾ കുടുംബപ്പേരായി അവരുടെ തൊഴിലിന്റെ പേര് സ്വീകരിക്കുകയുണ്ടായി. അങ്ങനെ കച്ചവടക്കാരായ ചെട്ടിയും ഷെട്ടിയുമെല്ലാം പേരിനൊപ്പമുള്ള വാലായി മാറി.

ഇനി മെർച്ചന്റ്, എഞ്ചിനീയർ എന്നീ സർനെയിമുകളിലേക്ക് വന്നാൽ, ഇന്ത്യയിൽ പാഴ്സികളാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം സർനെയിം ഉപയോഗിച്ച് വന്നത്. 8ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേർഷ്യയിൽ നിന്ന് പലായനം ചെയ്ത ഒരു ചെറിയ പാഴ്സി സമൂഹം ഗുജറാത്തിലേക്ക് അഭയാർത്ഥികളായി എത്തുന്നത്. ഇന്ത്യയിലെ മിക്ക കുടുംബപ്പേരുകളും ജാതിയെയും വംശപരമ്പരയെയും പ്രതിഫലിപ്പിക്കുന്നതാണെങ്കിലും, പാഴ്‌സികളെ സംബന്ധിച്ച് അത് പൂർണ്ണമായും അങ്ങനെയേ അല്ല. അവർ തൊഴിലുകളിലൂടെയും നഗര തെരുവുകളിലൂടെയുമാണ് തങ്ങളുടെ ഐഡന്റിറ്റി സൃഷ്ടിച്ചത്.

ഗുജറാത്തിൽ ആദ്യകാലത്ത് പലരും ഗാന്ധി അല്ലെങ്കിൽ പട്ടേൽ പോലുള്ള ഗുജറാത്തി കുടുംബപ്പേരുകളാണ് സർനെയിമായി സ്വീകരിച്ചിരുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ ഇന്ദിരാ ഗാന്ധിയുടെ ഭർത്താവായിരുന്ന ഫിറോസ് ഗാന്ധി. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല അദ്ദേഹം ഹിന്ദു പോലും അല്ലായിരുന്നു. പക്ഷേ അദ്ദേഹത്തെപോലെ പലരും അന്ന് ഗുജറാത്തി കുടുംബപ്പേരുകൾ സ്വന്തം പേരിനൊപ്പം ചേർത്തു.

അതേസമയം മറ്റുള്ളവർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കുടുംബപ്പേരുകൾ സ്വീകരിച്ചു, അത് അവരുടെ തൊഴിലുകളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. അതിനാൽ എഞ്ചിനീയർ, ഡ്രൈവർ, കൂപ്പർ, മർച്ചന്റ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സർനെയിമുകൾ പാഴ്സികൾ സ്വീകരിച്ചു തുടങ്ങി. പിന്നീടിത് വ്യാപകമായി ഉപയോഗിച്ചും തുടങ്ങി.

പേര് സൂചിപ്പിക്കുന്നതുപോലെ വ്യാപാരം ചെയ്തിരുന്നവരാണ് മെർച്ചന്റ് എന്ന പേര് സ്വീകരിച്ചിരുന്നത് (പാഴ്സികൾക്ക് പുറമെ ഗുജറാത്തിലെ ഷിയ മുസ്ളിങ്ങളും മെർച്ചന്റ് എന്ന സർനെയിം ഉപയോഗിക്കാറുണ്ടെന്നാണ് പറയുന്നത്). അതുപോലെ എഞ്ചിനീയറിങ് ജോലി ചെയ്തിരുന്നവർ പേരിനൊപ്പം എഞ്ചിനീയർ എന്ന സർനെയിം കൂടി ചേർത്തു.

വളരെ രസകരമായ സർനെയിമുകളുമുണ്ട് ഇവരുടെ ഇടയിൽ. ബാൾട്ടിവാല (ബോട്ടിൽ വിൽക്കുന്നവർ), ദാരുവാല (മദ്യം വിൽക്കുന്നവർ), പൂനാവാല തുടങ്ങി 20 അക്ഷരങ്ങളുള്ളതും നിലവിൽ ഇന്ത്യയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റ് ശൃംഖലയുമായ സോഡാബോട്ടിൽ ഓപ്പണർവാല പോലെയുള്ള ഏറ്റവും ദൈർഘ്യമേറിയ പാഴ്‌സി കുടുംബപ്പേരുകളും ഉണ്ട്. അതുകൊണ്ടു തന്നെ പാഴ്സിയെ കാണാൻ ഇടവന്നാൽ പേര് ചോദിച്ചതിനു ശേഷം എന്താണ് ജോലി എന്ന ചോദ്യം ചോദിക്കേണ്ടി വരില്ല ,കാരണം അവരുടെ സർ നൈമിൽ തന്നെ അവരുടെ ജോലിയും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (24 minutes ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (31 minutes ago)

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്,കന്നട ഭാഷകളിലും പേരുണ്ടാകും  (35 minutes ago)

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി, തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്  (52 minutes ago)

പത്മകുമാറിന്റെ കുടുബം ആ സത്യം പറഞ്ഞു...! ഗോവിന്ദൻ പത്മകുമാറിനെ വിഴുങ്ങി...സെല്ലിൽ പൊട്ടിത്തെറി.  (1 hour ago)

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി  (1 hour ago)

രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു.... സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാട് ചോദ്യവുമായി കെ സി വേണുഗോപാൽ  (2 hours ago)

ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരില്ല...!ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റി...ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്  (2 hours ago)

കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്; 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു!!  (2 hours ago)

ദാ കണ്ടിട്ട് പോടാ...അയ്യനെയല്ല സന്നിധാനത്ത് അയ്യപ്പന്മാരെ സിബ്ബൂരി കാണിച്ച് പോലീസ് ! വീഡിയോ പുറത്ത്; കൂട്ടയടി ?  (3 hours ago)

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍: 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി...  (3 hours ago)

'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാ  (3 hours ago)

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ  (3 hours ago)

കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...  (4 hours ago)

Malayali Vartha Recommends