Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..


കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..


ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

അംബാനി കുടുംബത്തിൽ കല്ല്യാണമേളം...! അനന്ത് അംബാനിയുടെ വധു രാധികാ മെർച്ചന്റ് ആരെന്നു അറിയേണ്ടേ?

20 JANUARY 2023 03:16 PM IST
മലയാളി വാര്‍ത്ത

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ത് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ ആന്റിലിയയിൽ നടന്നത്
ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരുമടക്കം പങ്കെടുക്കുന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ്. കഴിഞ്ഞ ദിവസം നടന്ന മെഹന്തിയുടെ ചിത്രങ്ങളും വധു രാധികാ മെർച്ചന്റ് ചടങ്ങിനിടയിൽ ഡാൻസ് ചെയ്യുന്നതുമൊക്കെ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അംബാനി കുടുംബത്തിലേക്ക് വലതുകാൽ വെച്ച് എത്തുന്ന രാധികാ മെർച്ചന്റ് ആരെന്നു അറിയേണ്ടേ ? ക്ളാസിക്കൽ നർത്തകിയായ രാധിക, എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിരേൻ മർച്ചന്റിന്റെയും ഷൈലയുടെയും മകളാണ്. അംബാനിയുടെ മകൻ അനന്തിന്റെ കുട്ടിക്കാലം മുതൽക്കേ ഉള്ള സുഹൃത്തുമാണ് രാധിക.ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്‍റെ നൃത്തത്തോടുള്ള അഭിനിവേശം നിലനിര്‍ത്തുന്നതില്‍ അതീവ തല്‍പരയാണ് അവര്‍.എട്ടു വര്‍ഷത്തോളമായി ഭരതനാട്യം അഭ്യസിക്കുന്ന രാധിക മര്‍ച്ചന്‍റിന്‍റെ അരങ്ങേറ്റം കഴിഞ്ഞ ജൂണില്‍ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിലെ ഗ്രാൻഡ് തിയേറ്ററിലാണ് നടന്നത്.

സിനിമ-കായിക-വ്യവസായ രംഗത്തെ പ്രമുഖരാണ് രാധികയുടെ അരങ്ങേറ്റത്തില്‍ പങ്കെടുക്കാനെത്തിയത്. മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ് അന്ന് അതിഥികളെ സ്വീകരിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്‍ത്തകി കൂടിയാണ് രാധിക.അനന്ദിന്റെ ഭാവിവധുവെന്ന നിലയിൽ രാധിക മെർച്ചന്റ് വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയപ്പോഴേ എല്ലാവരുടെയും സംശയം പേരിലെ മെർച്ചന്റ് എന്ന സർനെയിം എങ്ങനെ വന്നു എന്നാണ് .

ജാതിവാലും കുടുംബപ്പേരുമൊക്കെ സർനെയിം കണ്ടുപരിചയിച്ച മലയാളികളെ സംബന്ധിച്ച് മെർച്ചന്റ് എന്നൊരു സർനെയിം ഉണ്ടോ എന്ന് പോലും സംശയം തോന്നിയേക്കാം. പക്ഷേ സംശയിക്കണ്ട, അങ്ങനെയൊരു രീതിയുണ്ട്. ഈ സർനെയിമുകൾക്ക് പറയാനുള്ളത് മറ്റൊരു ചരിത്രമാണ്.മെർച്ചന്റ്, എഞ്ചിനീയർ പോലെയുള്ള സർനെയിമുകൾ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ബാക്കി പത്രമാണ് . നാട്ടുരാജ്യങ്ങളുമായി വ്യാപാരം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തിയതെങ്കിലും പിന്നീടുള്ള കാലം അവർ നമ്മളെ അവരുടെ കോളനികളാക്കി ഭരിക്കുകയായിരുന്നല്ലോ. 1

900-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ രജിസ്ട്രേഷനും സെൻസസ് പട്ടികയും തയ്യാറാക്കുന്ന സമയത്ത് ആളുകളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും വേണ്ടി കുടുംബപ്പേര് അടങ്ങുന്ന പട്ടിക ആവശ്യപ്പെട്ടതായാണ് പറയപ്പെടുന്നത്. അക്കാലത്ത് ഒരു കുടുംബത്തിലെ എല്ലാ പുരുഷൻമാരും ഒരേ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ചില വിഭാഗങ്ങൾ കുടുംബപ്പേരായി അവരുടെ തൊഴിലിന്റെ പേര് സ്വീകരിക്കുകയുണ്ടായി. അങ്ങനെ കച്ചവടക്കാരായ ചെട്ടിയും ഷെട്ടിയുമെല്ലാം പേരിനൊപ്പമുള്ള വാലായി മാറി.

ഇനി മെർച്ചന്റ്, എഞ്ചിനീയർ എന്നീ സർനെയിമുകളിലേക്ക് വന്നാൽ, ഇന്ത്യയിൽ പാഴ്സികളാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം സർനെയിം ഉപയോഗിച്ച് വന്നത്. 8ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേർഷ്യയിൽ നിന്ന് പലായനം ചെയ്ത ഒരു ചെറിയ പാഴ്സി സമൂഹം ഗുജറാത്തിലേക്ക് അഭയാർത്ഥികളായി എത്തുന്നത്. ഇന്ത്യയിലെ മിക്ക കുടുംബപ്പേരുകളും ജാതിയെയും വംശപരമ്പരയെയും പ്രതിഫലിപ്പിക്കുന്നതാണെങ്കിലും, പാഴ്‌സികളെ സംബന്ധിച്ച് അത് പൂർണ്ണമായും അങ്ങനെയേ അല്ല. അവർ തൊഴിലുകളിലൂടെയും നഗര തെരുവുകളിലൂടെയുമാണ് തങ്ങളുടെ ഐഡന്റിറ്റി സൃഷ്ടിച്ചത്.

ഗുജറാത്തിൽ ആദ്യകാലത്ത് പലരും ഗാന്ധി അല്ലെങ്കിൽ പട്ടേൽ പോലുള്ള ഗുജറാത്തി കുടുംബപ്പേരുകളാണ് സർനെയിമായി സ്വീകരിച്ചിരുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ ഇന്ദിരാ ഗാന്ധിയുടെ ഭർത്താവായിരുന്ന ഫിറോസ് ഗാന്ധി. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല അദ്ദേഹം ഹിന്ദു പോലും അല്ലായിരുന്നു. പക്ഷേ അദ്ദേഹത്തെപോലെ പലരും അന്ന് ഗുജറാത്തി കുടുംബപ്പേരുകൾ സ്വന്തം പേരിനൊപ്പം ചേർത്തു.

അതേസമയം മറ്റുള്ളവർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള കുടുംബപ്പേരുകൾ സ്വീകരിച്ചു, അത് അവരുടെ തൊഴിലുകളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. അതിനാൽ എഞ്ചിനീയർ, ഡ്രൈവർ, കൂപ്പർ, മർച്ചന്റ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സർനെയിമുകൾ പാഴ്സികൾ സ്വീകരിച്ചു തുടങ്ങി. പിന്നീടിത് വ്യാപകമായി ഉപയോഗിച്ചും തുടങ്ങി.

പേര് സൂചിപ്പിക്കുന്നതുപോലെ വ്യാപാരം ചെയ്തിരുന്നവരാണ് മെർച്ചന്റ് എന്ന പേര് സ്വീകരിച്ചിരുന്നത് (പാഴ്സികൾക്ക് പുറമെ ഗുജറാത്തിലെ ഷിയ മുസ്ളിങ്ങളും മെർച്ചന്റ് എന്ന സർനെയിം ഉപയോഗിക്കാറുണ്ടെന്നാണ് പറയുന്നത്). അതുപോലെ എഞ്ചിനീയറിങ് ജോലി ചെയ്തിരുന്നവർ പേരിനൊപ്പം എഞ്ചിനീയർ എന്ന സർനെയിം കൂടി ചേർത്തു.

വളരെ രസകരമായ സർനെയിമുകളുമുണ്ട് ഇവരുടെ ഇടയിൽ. ബാൾട്ടിവാല (ബോട്ടിൽ വിൽക്കുന്നവർ), ദാരുവാല (മദ്യം വിൽക്കുന്നവർ), പൂനാവാല തുടങ്ങി 20 അക്ഷരങ്ങളുള്ളതും നിലവിൽ ഇന്ത്യയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റ് ശൃംഖലയുമായ സോഡാബോട്ടിൽ ഓപ്പണർവാല പോലെയുള്ള ഏറ്റവും ദൈർഘ്യമേറിയ പാഴ്‌സി കുടുംബപ്പേരുകളും ഉണ്ട്. അതുകൊണ്ടു തന്നെ പാഴ്സിയെ കാണാൻ ഇടവന്നാൽ പേര് ചോദിച്ചതിനു ശേഷം എന്താണ് ജോലി എന്ന ചോദ്യം ചോദിക്കേണ്ടി വരില്ല ,കാരണം അവരുടെ സർ നൈമിൽ തന്നെ അവരുടെ ജോലിയും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുതിച്ച് സ്വർണവില  (26 minutes ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (34 minutes ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (47 minutes ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (51 minutes ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (1 hour ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (1 hour ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (1 hour ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (2 hours ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (2 hours ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (2 hours ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (3 hours ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (3 hours ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (3 hours ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (3 hours ago)

Malayali Vartha Recommends