Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ പുത്തന്‍ സൂര്യോദയം; യശ്വസി ജയ്‌സ്വാള്‍, ക്രിക്കറ്റ് പ്രാന്ത് തലയ്ക്ക് പിടിച്ച് നാടുവിട്ടിറങ്ങിയത് പത്താം വയസില്‍!

09 OCTOBER 2018 03:14 PM IST
മലയാളി വാര്‍ത്ത

ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനു പിന്നാലെ അനിയന്മാരും കപ്പുയര്‍ത്തി. ഇന്ത്യന്‍ നിരയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയത് യശ്വസി ജയ്‌സ്വാളെന്ന താരമായിരുന്നു. ഫൈനലില്‍ ലങ്കയ്ക്ക് എതിരെ ടോപ് സ്‌കോറര്‍ ജയ്‌സ്വാളായിരുന്നു. താരത്തിന്റെ 85 റണ്‍സോടെയാണ് ഫൈനലില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ടൂര്‍ണമെന്റില്‍ ആകെ 318 റണ്‍സ് 79.50 എന്ന ആവറേജില്‍ ജയ്‌സ്വാള്‍ നേടിയിരുന്നു.

പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിച്ചാണ് ജയ്‌സ്വാള്‍ ടീമില്‍ ഇടം കണ്ടെത്തിയത്. കളിയോടുള്ള താല്‍പര്യം കാരണം പത്താം വയസില്‍ സ്വന്തം വീടുവിട്ട് അമ്മാവന്റെ വീട്ടില്‍ താമസമാക്കി. ഗ്രാമത്തില്‍ ചെറിയൊരു ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുകയാണ് ജയ്‌സ്വാളിന്റെ പിതാവ് ഭൂപേന്ദ്ര ജെയ്‌സ്വാള്‍. ഗ്രാമത്തില്‍ നിന്നാല്‍ തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ അവസാനിക്കുമെന്ന് മനസിലാക്കിയതോടെയാണ് താരം മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുന്നത്.

പക്ഷെ മുംബൈയില്‍ ജയ്‌സ്വാളിനെ കാത്തിരുന്നത്് വിചാരിച്ച പോലെ സുഖകരമായ ഒരു ജീവിതമായിരുന്നില്ല. ദാദറില്‍ നിന്നും മൈതാനത്തേക്ക് ദിവസവും യാത്ര ചെയ്യുന്നത് വലിയ ദുഷ്‌കരമായിരുന്നു. അതിനാല്‍ കല്‍ബാദേവിലുള്ള ഡെയറിയിലേക്ക് താമസം മാറാന്‍ ജയ്‌സ്വാള്‍ തീരുമാനിച്ചു. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഡയറിയിലെ ജോലിയില്‍ ശ്രദ്ധിക്കാനായില്ല. ഒരു ദിവസം താമസസ്ഥലത്ത് തിരികെ എത്തിയപ്പോള്‍ തന്റെ സാധനങ്ങള്‍ റൂമിന് പുറത്ത് കിടക്കുന്നതാണ് കണ്ടത്.

തലചായിക്കാനുള്ള മാര്‍ഗവും അടഞ്ഞതോടെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ജയ്‌സ്വാളിന്റെ മുന്നിലേക്ക് ദൈവത്തെ പോലെയാണ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാന്‍ എത്തിയത്. ആസാദ് മൈതാനത്തിന് സമീപം ഒരു ടെന്റ് കെട്ടി അതില്‍ താമസിക്കാന്‍ ജയ്‌സ്വാളിന് ഇമ്രാന്‍ നിര്‍ദേശം നല്‍കി.

അക്കാലത്ത് അവനോട് ഞങ്ങള്‍ വീട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ക്രിക്കറ്റ് താരമാകാതെ നാട്ടിലേക്ക് വരില്ലെന്നായിരുന്നു അവന്റെ മറുപടി. ടെന്റില്‍ താമസിക്കുന്നത് അവന് സന്തോഷമായിരുന്നു. ഗ്രൗണ്ടില്‍ തന്നെ താമസിക്കുമ്പോള്‍ എല്ലാം വളരെ എളുപ്പമാണ്, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് കാണാന്‍ കഴിയും എന്നൊക്കെയാണ് ടെന്റിലെ ജീവിതത്തെക്കുറിച്ച് അവന്‍ തന്നോട് പറഞ്ഞതെന്ന് ജയ്‌സ്വാളിന്റെ അമ്മ പറയുന്നു.

എന്നാല്‍ അവിടെയും ചിലവിനുള്ള പണം കണ്ടെത്തണമായിരുന്നു. ഒരു ഭക്ഷണശാലയില്‍ പണിയെടുക്കാന്‍ താരം തീരുമാനിച്ചു. പ്രാക്ടീസ് ഇല്ലാത്ത നേരങ്ങളില്‍ ടേബിള്‍ തുടച്ചും പാത്രം കഴുകിയും മറ്റ് പണിയെടുത്തുമെല്ലാം അവന്‍ പണമുണ്ടാക്കി. പലപ്പോഴും ഒപ്പം കളിക്കുന്നവര്‍ ഭക്ഷണം കഴിക്കാനായി അവിടെ എത്തുമായിരുന്നു. എന്നാലും അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവനു മുന്നിലുണ്ടായിരുന്നില്ല.

പിന്നീട് അവസരങ്ങള്‍ ലഭിക്കാതായതോടെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ ജയ്‌സ്വാള്‍ തീരുമാനിച്ചു. ഇതിനിടെയാണ് പരിശീലകന്‍ ജ്വാലസിംഗ് താരത്തെ കാണുന്നത്. അവന്റെ ബാറ്റിംഗ് തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നാണ് ജ്വാലാസിംഗ് പറഞ്ഞത്. എനിക്കവനെ സഹായിക്കണമായിരുന്നു. കാരണം അവന്റെ ജീവിതം എന്റേതിനു തുല്യമായിരുന്നു. ഞാന്‍ യുപിയില്‍ നിന്ന് മുംബൈയിലെത്തിയത് ക്രിക്കറ്റ് കളിക്കാനായിരുന്നു. അതുകൊണ്ട് എനിക്കറിയാം എന്തെല്ലാം പ്രതിസന്ധികളെയാണ് അവന്‍ നേരിട്ടതെന്ന്. അവന്‍ ടെന്റിലാണ് കഴിഞ്ഞത്, തോട്ടക്കാരുടെയും പണിക്കാരുടെയും ഒപ്പം. അവന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഞാന്‍ കൂടെ കൂട്ടുകയായിരുന്നു, ജ്വാലസിംഗ് പറഞ്ഞു.

പിന്നീട് ജയ്‌സ്വാളിന്റെ താമസം ജ്വാലാസിംഗിന്റെ ഒപ്പമായി. എ ഡിവിഷന്‍ ബോളര്‍മാരെപോലും വളരെ അനായാസമായി താരം നേരിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടാണ് ജ്വാല അവനെ ഒപ്പം കൂട്ടിയത്. പിന്നീട് ഹാരിസ് ഷീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ കളിച്ച ജയ്‌സ്വാള്‍ ലോക റെക്കോര്‍ഡ് നേടിയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പുറത്താകാതെ 319 നേടുകയും ബോളിങ്ങില്‍ 99 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത താരത്തിന്റെ പേരിലാണ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലെ ഉയര്‍ന്ന റണ്‍സിന്റെയും വിക്കറ്റിന്റെയും റെക്കോര്‍ഡ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (21 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (22 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (22 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (23 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (23 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (23 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (23 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (1 day ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends