Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ പുത്തന്‍ സൂര്യോദയം; യശ്വസി ജയ്‌സ്വാള്‍, ക്രിക്കറ്റ് പ്രാന്ത് തലയ്ക്ക് പിടിച്ച് നാടുവിട്ടിറങ്ങിയത് പത്താം വയസില്‍!

09 OCTOBER 2018 03:14 PM IST
മലയാളി വാര്‍ത്ത

ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനു പിന്നാലെ അനിയന്മാരും കപ്പുയര്‍ത്തി. ഇന്ത്യന്‍ നിരയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയത് യശ്വസി ജയ്‌സ്വാളെന്ന താരമായിരുന്നു. ഫൈനലില്‍ ലങ്കയ്ക്ക് എതിരെ ടോപ് സ്‌കോറര്‍ ജയ്‌സ്വാളായിരുന്നു. താരത്തിന്റെ 85 റണ്‍സോടെയാണ് ഫൈനലില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ടൂര്‍ണമെന്റില്‍ ആകെ 318 റണ്‍സ് 79.50 എന്ന ആവറേജില്‍ ജയ്‌സ്വാള്‍ നേടിയിരുന്നു.

പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിച്ചാണ് ജയ്‌സ്വാള്‍ ടീമില്‍ ഇടം കണ്ടെത്തിയത്. കളിയോടുള്ള താല്‍പര്യം കാരണം പത്താം വയസില്‍ സ്വന്തം വീടുവിട്ട് അമ്മാവന്റെ വീട്ടില്‍ താമസമാക്കി. ഗ്രാമത്തില്‍ ചെറിയൊരു ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുകയാണ് ജയ്‌സ്വാളിന്റെ പിതാവ് ഭൂപേന്ദ്ര ജെയ്‌സ്വാള്‍. ഗ്രാമത്തില്‍ നിന്നാല്‍ തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ അവസാനിക്കുമെന്ന് മനസിലാക്കിയതോടെയാണ് താരം മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുന്നത്.

പക്ഷെ മുംബൈയില്‍ ജയ്‌സ്വാളിനെ കാത്തിരുന്നത്് വിചാരിച്ച പോലെ സുഖകരമായ ഒരു ജീവിതമായിരുന്നില്ല. ദാദറില്‍ നിന്നും മൈതാനത്തേക്ക് ദിവസവും യാത്ര ചെയ്യുന്നത് വലിയ ദുഷ്‌കരമായിരുന്നു. അതിനാല്‍ കല്‍ബാദേവിലുള്ള ഡെയറിയിലേക്ക് താമസം മാറാന്‍ ജയ്‌സ്വാള്‍ തീരുമാനിച്ചു. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഡയറിയിലെ ജോലിയില്‍ ശ്രദ്ധിക്കാനായില്ല. ഒരു ദിവസം താമസസ്ഥലത്ത് തിരികെ എത്തിയപ്പോള്‍ തന്റെ സാധനങ്ങള്‍ റൂമിന് പുറത്ത് കിടക്കുന്നതാണ് കണ്ടത്.

തലചായിക്കാനുള്ള മാര്‍ഗവും അടഞ്ഞതോടെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ജയ്‌സ്വാളിന്റെ മുന്നിലേക്ക് ദൈവത്തെ പോലെയാണ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാന്‍ എത്തിയത്. ആസാദ് മൈതാനത്തിന് സമീപം ഒരു ടെന്റ് കെട്ടി അതില്‍ താമസിക്കാന്‍ ജയ്‌സ്വാളിന് ഇമ്രാന്‍ നിര്‍ദേശം നല്‍കി.

അക്കാലത്ത് അവനോട് ഞങ്ങള്‍ വീട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ക്രിക്കറ്റ് താരമാകാതെ നാട്ടിലേക്ക് വരില്ലെന്നായിരുന്നു അവന്റെ മറുപടി. ടെന്റില്‍ താമസിക്കുന്നത് അവന് സന്തോഷമായിരുന്നു. ഗ്രൗണ്ടില്‍ തന്നെ താമസിക്കുമ്പോള്‍ എല്ലാം വളരെ എളുപ്പമാണ്, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് കാണാന്‍ കഴിയും എന്നൊക്കെയാണ് ടെന്റിലെ ജീവിതത്തെക്കുറിച്ച് അവന്‍ തന്നോട് പറഞ്ഞതെന്ന് ജയ്‌സ്വാളിന്റെ അമ്മ പറയുന്നു.

എന്നാല്‍ അവിടെയും ചിലവിനുള്ള പണം കണ്ടെത്തണമായിരുന്നു. ഒരു ഭക്ഷണശാലയില്‍ പണിയെടുക്കാന്‍ താരം തീരുമാനിച്ചു. പ്രാക്ടീസ് ഇല്ലാത്ത നേരങ്ങളില്‍ ടേബിള്‍ തുടച്ചും പാത്രം കഴുകിയും മറ്റ് പണിയെടുത്തുമെല്ലാം അവന്‍ പണമുണ്ടാക്കി. പലപ്പോഴും ഒപ്പം കളിക്കുന്നവര്‍ ഭക്ഷണം കഴിക്കാനായി അവിടെ എത്തുമായിരുന്നു. എന്നാലും അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവനു മുന്നിലുണ്ടായിരുന്നില്ല.

പിന്നീട് അവസരങ്ങള്‍ ലഭിക്കാതായതോടെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ ജയ്‌സ്വാള്‍ തീരുമാനിച്ചു. ഇതിനിടെയാണ് പരിശീലകന്‍ ജ്വാലസിംഗ് താരത്തെ കാണുന്നത്. അവന്റെ ബാറ്റിംഗ് തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നാണ് ജ്വാലാസിംഗ് പറഞ്ഞത്. എനിക്കവനെ സഹായിക്കണമായിരുന്നു. കാരണം അവന്റെ ജീവിതം എന്റേതിനു തുല്യമായിരുന്നു. ഞാന്‍ യുപിയില്‍ നിന്ന് മുംബൈയിലെത്തിയത് ക്രിക്കറ്റ് കളിക്കാനായിരുന്നു. അതുകൊണ്ട് എനിക്കറിയാം എന്തെല്ലാം പ്രതിസന്ധികളെയാണ് അവന്‍ നേരിട്ടതെന്ന്. അവന്‍ ടെന്റിലാണ് കഴിഞ്ഞത്, തോട്ടക്കാരുടെയും പണിക്കാരുടെയും ഒപ്പം. അവന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഞാന്‍ കൂടെ കൂട്ടുകയായിരുന്നു, ജ്വാലസിംഗ് പറഞ്ഞു.

പിന്നീട് ജയ്‌സ്വാളിന്റെ താമസം ജ്വാലാസിംഗിന്റെ ഒപ്പമായി. എ ഡിവിഷന്‍ ബോളര്‍മാരെപോലും വളരെ അനായാസമായി താരം നേരിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടാണ് ജ്വാല അവനെ ഒപ്പം കൂട്ടിയത്. പിന്നീട് ഹാരിസ് ഷീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ കളിച്ച ജയ്‌സ്വാള്‍ ലോക റെക്കോര്‍ഡ് നേടിയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പുറത്താകാതെ 319 നേടുകയും ബോളിങ്ങില്‍ 99 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത താരത്തിന്റെ പേരിലാണ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലെ ഉയര്‍ന്ന റണ്‍സിന്റെയും വിക്കറ്റിന്റെയും റെക്കോര്‍ഡ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends