Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

ഇന്ത്യയ്ക്ക് പരാജയം... ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ആദ്യം തപ്പിത്തടഞ്ഞു; രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയ ശേഷം ആഞ്ഞടിച്ചു; പിന്നീട് വന്നവര്‍ വമ്പന്‍ അടിക്ക് മുതിര്‍ന്നെങ്കിലും ഓവറുകള്‍ അവസാനിച്ചിരുന്നു; വമ്പന്‍ സ്‌കോര്‍ നേരിടുമ്പോള്‍ ആദ്യ ഓവറുകള്‍ കളഞ്ഞ് കുളിച്ചതിന് നല്‍കേണ്ടി വന്നത് വലിയ വില 

30 JUNE 2019 11:09 PM IST
മലയാളി വാര്‍ത്ത

ഇതുപോലൊരു കളി ആരാധകര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. 337 എന്ന കൂറ്റന്‍ സ്‌കോര്‍ ജന്മനാട്ടില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ പേടിച്ചു പോയി. അവരുടെ കിറുകൃത്യം ബൗളിംഗിലും ഫീല്‍ഡിംഗിലും പേടിച്ചു. അവസാനം തോല്‍വിയില്‍ കലാശിച്ചു. റണ്ണൊന്നും നേടാതെ രാഹുല്‍ ആദ്യം ഔട്ടായതോടെ കോഹ്ലിയും രോഹിത് ശര്‍മ്മയും പതുക്കെയാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ കോഹ്ലി ഔട്ടായതോടെ ആഞ്ഞടിച്ച് രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. തുടര്‍ന്ന് വന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പന്ത് മികച്ച കളി പുറത്തെടുത്തു. ഹാര്‍ദിക് പാണ്‌ഡൈ ആഞ്ഞടിച്ചു. പന്ത് പുറത്തായതോടെ ധോണി മികച്ച പിന്തുണ നല്‍കി. വലിയ അടിക്ക് മുതിര്‍ന്ന് ഹാര്‍ദിക് പാണ്‌ഡേ ഔട്ടായി. അവസാനം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും കഴിഞ്ഞില്ല. പാണ്‌ഡെ ഔട്ടായതോടെ അവസാന ഓവറുകളിലും ധോണിയും ജാവേദും ഇഴച്ചില്‍ തുടര്‍ന്നതോടെ പരാജയം പൂര്‍ത്തിയായി. 31 റണ്ണിനാണ് പരാജയം. ഇന്ത്യയ്ക്ക് 306 റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി ഇന്നിങ്‌സുമായി രോഹിത് ശര്‍മ്മ. 106 പന്തില്‍ നിന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ ശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ രോഹിതിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഏകദിന കരിയറിലെ 25ാം സെഞ്ചുറിയും.

150 റണ്‍സിലെത്തും മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. കോലിയും രോഹിതും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പ്ലങ്കറ്റ് പൊളിച്ചു. 76 പന്തില്‍ 66 റണ്‍സുമായി കോലി പുറത്ത്. രോഹിത് ശര്‍മ്മയുമൊത്ത് 138 റണ്‍സ് കൂട്ടുകെട്ടാണ് കോലി പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് പന്ത് നേരിട്ട രാഹുലിന് അക്കൗണ്ട് തുറക്കാനായില്ല. വോക്‌സിന്റെ പന്തില്‍ പുറത്തായി.

ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി. അവസാന ഓവറില്‍ ജസ്പ്രീത് ബുംറ മൂന്ന് റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളു. ഒപ്പം ബെന്‍ സ്‌റ്റോക്ക്‌സിന്റെ വിക്കറ്റുമെടുത്തു. അല്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 350 കടക്കുമായിരുന്നു. 

ഇംഗ്ലണ്ടിനായി ബെയര്‍സ്‌റ്റോ 111 റണ്‍സ് അടിച്ചപ്പോള്‍ ബെന്‍ സ്‌റ്റോക്ക്‌സ് 54 പന്തില്‍ 79 റണ്‍സെടുത്തു. ജേസണ്‍ റോയ് 57 പന്തില്‍ 66 റണ്‍സ് നേടി. ജോ റൂട്ടിന്റെ സംഭാവന 44 റണ്‍സായിരുന്നു. 90 പന്തില്‍ നിന്നാണ് ബെയര്‍സ്‌റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയര്‍സ്‌റ്റോയുടെ നേട്ടം.

ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ 10 ഓവറില്‍ താരം 69 റണ്‍സ് വഴങ്ങി. ഏകദിന കരിയറില്‍ ഷമിയുടെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. കുല്‍ദീപ് യാദവ് 72 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ ജസ്പ്രീത് ബുംറ മാത്രം തന്റെ മികവ് തുടര്‍ന്നു. 10 ഓവറില്‍ വഴങ്ങിയത് 44 റണ്‍സ് മാത്രം. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ താളം കണ്ടടെത്തി. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയിയും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 160 റണ്‍സ്. 66 റണ്‍സെടുത്ത റോയിയെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ബൗണ്ടറി ലൈനിന് അരികില്‍ ജഡേജയുടെ ഫ്‌ളെയിങ് ക്യാച്ച്.

പിന്നീട് രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയും റൂട്ടും ചേര്‍ന്ന് 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 109 പന്തില്‍ 111 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇയാന്‍ മോര്‍ഗനേയും ഷമി തിരിച്ചയച്ചു. 

നാലാം വിക്കറ്റില്‍ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 45ാം ഓവറില്‍ റൂട്ടിനെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ എട്ടു പന്തില്‍ 20 റണ്‍സോടെ സ്‌കോറിങ് വേഗത കൂട്ടി. എന്നാല്‍ തന്റെ പന്തില്‍ ക്യാച്ചെടുത്ത് ഷമി ബട്‌ലറേയും തിരിച്ചയച്ചു. 

49ാം ഓവറില്‍ ക്രിസ് വോക്‌സിനെ (7) പുറത്താക്കി ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. ആ സമയത്ത് ആറു വിക്കറ്റിന് 319 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ഓവറില്‍ ജസ്പ്രീത് ബുംറയെ തൊടാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. സിക്‌സിന് ശ്രമിച്ച ബെന്‍ സ്‌റ്റോക്ക്‌സ് ജഡേജയുടെ കൈയിലൊതുങ്ങി. 54 പന്തില്‍ 79 റണ്‍സ് അടിച്ചിരുന്നു സ്‌റ്റോക്ക്‌സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (2 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (3 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (4 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (5 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (5 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (5 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (6 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (6 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (7 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (7 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (7 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (7 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (8 hours ago)

Malayali Vartha Recommends