ഫോട്ടോ ഷൂട്ട് 'ഔട്ട്' ; ഇന്ത്യൻ താര ദമ്പതിമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമിച്ചവർക്ക് താക്കീത്
ബര്‍മിംറഗ്ഹാമില്‍ ഷോപ്പിംഗിനു പോകാൻ ഭാര്യമാർക്കൊപ്പം ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ അനുവാദമില്ലാതെ എടുത്തവർക്കു കർശനമായ താക്കീത്. ഭാര്യമാരുടെ ചിത്രം പകർത്തുന്നതിനാലാണ് താക്കീത് നൽകിയത്.
എം എസ് ധോണി, വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ ഭാര്യമാരുടെ ഫോട്ടോയാണ് അനുവാദമില്ലാതെ എടുക്കാന്‍ ശ്രമിച്ചതായി പരാതി ഉയർന്നത്. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേരാണ് സാഹസികം കാണിച്ചത്. പരിശീലന ശേഷം വൈകിട്ടോടെ പുറത്തു പോകാൻ ഇറങ്ങിയ വിരാട് കോഹിലി-അനുഷ്ക ശർമ്മ, ധോണി-സാക്ഷി,രോഹിത്-റിതിക എന്നീ ദമ്പതിമാരുടെ ചിത്രമാണ് പകർത്താൻ ശ്രമിച്ചത്. ഭാര്യമാർക്കൊപ്പം ഷോപ്പിംഗിനു പോകുന്ന ചിത്രങ്ങൾ അനുവാദമില്ലാതെ എടുത്തത് താരങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് പരാതിപ്പെട്ടത് . ഫോട്ടോ എടുക്കുന്നത് തടഞ്ഞുവെങ്കിലും അത് കാര്യമാക്കതെ മൂന്നു പേർ ഫോട്ടോ എടുക്കുന്നത് തുടർന്നു. ഇതിന് പിന്നാലെ ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂന്ന് പേരെയും താക്കീത് ചെയ്‌തെന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫോട്ടോ എടുത്തവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha