Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

വിജയത്തില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ക്ക് വേണ്ട... കഴിഞ്ഞ കളിയെ അപേക്ഷിച്ച് ഇന്ത്യ ആദ്യ ഓവറുകളില്‍ കുതിച്ചെങ്കിലും 300 കടന്നത് കിതച്ച് കിതച്ച്; അവസാന ഓവറുകള്‍ അടിക്കാന്‍ ഇന്ത്യ ഇനിയും പഠിക്കണം; വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ കയ്യടി മാത്രം

02 JULY 2019 11:12 PM IST
മലയാളി വാര്‍ത്ത

ലോകകപ്പില്‍ കഴിഞ്ഞ ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ പേരുദോഷം മാറ്റാനാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ പമ്മിപ്പമ്മിയുള്ള തുടക്കത്തിന് ബംഗ്ലാദേശുമായുള്ള ഇത്തവണത്തെ മത്സരത്തില്‍ മാറ്റം വന്നു. 180 റണ്‍സിന്റെ മാസ്മരിക കൂട്ടുകെട്ടാണ് രോഹിത് ശര്‍മ്മയും ഏറെ പേരുദോഷം കേള്‍പ്പിച്ച രാഹുലും സമ്മാനിച്ചത്. എന്നാല്‍ അവസാന ഓവറുകള്‍ പിന്നിട്ടതോടെ കഴിഞ്ഞ മത്സരം പോലെയായി. അവസാന ഓവറുകളില്‍ കേറിപ്പോകുക അല്ലെങ്കില്‍ ആഞ്ഞടിക്കുക എന്ന തന്ത്രം നോക്കാതെ ബോളുകള്‍ കളഞ്ഞ് ഔട്ടാകുക എന്ന തന്ത്രമാണ് ഇന്ത്യ പയറ്റിയത്. അതോടെ 400 റണ്‍സ് പ്രതീക്ഷിച്ച ഇന്ത്യക്കാര്‍ നിരാശരായി. ധോണി ഇത്തവണയും പേരുദോഷം കേള്‍പ്പിച്ചു. 314 റണ്ണ് മാത്രമേ ഇന്ത്യയ്ക്ക് എടുക്കാനായുള്ളൂ.

315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ആദ്യഘട്ടത്തില്‍ അത് നിഷ്പ്രയാസം നേടുമെന്നാണ് കരുതിയത്. വ്യക്തമായ പ്ലാനോടെ അവര്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ ശരിക്കും വിരണ്ടു. എന്നാല്‍ അവരുടെ പ്രമുഖരായ 6 ബാറ്റ്‌സ്മാന്‍മാര്‍ 200 റണ്‍സിനുള്ളില്‍ ഔട്ടായതോടെ വീണ്ടും ഇന്ത്യയുടെ ചിറകു വിരിച്ചു. എന്നാല്‍ സെയ്ഫുദീനും ഷബീറും ശരിക്കും ഇന്ത്യയെ ഞെട്ടിച്ചു. എങ്ങനെ ഫോര്‍ അടിക്കണമെന്ന് അവര്‍ കാണിച്ചു തന്നു. അവരുടെ കൂട്ടുകെട്ട് വിലപ്പെട്ട റണ്‍സാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. അവര്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. ഷബീറിനെ 36 റണ്‍സിന് ക്ലീന് ബൗള്‍ഡ് ചെയ്ത് ബുംറ പുറത്താക്കിയതോടെ വിജയം ഇന്ത്യയുടെ പക്ഷത്തേക്കായി. അവസാനത്തെ ബാറ്റ്‌സമാനേയും എറിഞ്ഞിട്ടതോടെ ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. രണ്ടുപേരേയും പുറത്താക്കി വിജയം സമ്മാനിച്ചത് ബുംറയാണ്. ബുംറ 4 വിക്കറ്റ് വീവ്ത്തി. പിന്നീട് റൂബല്‍ 9 റണ്ണിന് ക്ലീന്‍ ബൗള്‍ഡായി. അവസാനത്തെ ബാറ്റ്‌സമാനേയും എറിഞ്ഞിട്ടതോടെ ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. രണ്ടുപേരേയും പുറത്താക്കി വിജയം സമ്മാനിച്ചത് ബുംറയാണ്. ബുംറ 4 വിക്കറ്റ് വീഴ്ത്തി. ലോകകപ്പില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിറ്റണ്‍ ദാസ് (22) എന്നിവര്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഷാക്കിബ് പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്ത സാബിര്‍ റഹ്മാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും സാബിര്‍ റഹ്മാനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. മൊസാദക് ഹുസൈന്‍ (3), മഷ്‌റഫെ മൊര്‍ത്താസ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ബൗളിങ്ങില്‍ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. 

ഏകദിനത്തിലെ 26ാം സെഞ്ചുറി നേടിയ രോഹിത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത്. തുടക്കംമുതല്‍ തന്നെ ബംഗ്ലാ ബൗളര്‍മാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്താണ് മടങ്ങിയത്. സൗമ്യ സര്‍ക്കാരാണ് താരത്തെ പുറത്താക്കിയത്. ഒമ്പതു റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ പുറത്താക്കാന്‍ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റില്‍ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാല്‍ നഷ്ടപ്പെടുത്തി.

സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി. 

രോഹിത്തും കെ.എല്‍ രാഹുലും ചേര്‍ന്ന ഓപ്പണിങ് സഖ്യം 180 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലിനെ റുബെല്‍ ഹുസൈന്‍ മടക്കി. എന്നാല്‍ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാന്‍ ഇത്തവണയും ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യന്‍ സ്‌കോറാണ് 315ല്‍ ഒതുങ്ങിയത്. 

അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

കോലിയേയും (26), ഹാര്‍ദിക് പാണ്ഡ്യയേയും (0) ഒരു ഓവറില്‍ മടക്കി മുസ്തഫിസുര്‍ റഹ്മാന്‍ ഇന്ത്യന്‍ റണ്‍റേറ്റിന് കടിഞ്ഞാണിട്ടു. പിന്നീട് തകര്‍ത്തടിച്ച ഋഷഭ് പന്ത് 41 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റണ്‍സുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്താനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends