ധോണിയെ പോലുള്ള മാലിന്യങ്ങള്‍ എപ്പോഴും നിലനില്‍ക്കില്ല; മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി യുവരാജ് സിംഗിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിംഗ്
മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി യുവരാജ് സിംഗിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിംഗ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പോലുള്ള മാലിന്യങ്ങള്‍ എപ്പോഴും നിലനില്‍ക്കില്ലെന്ന് യോഗ്‌രാജ് സിംഗ് പറഞ്ഞു. അമ്ബാട്ടി റായിഡു തുടരണമായിരുന്നു എന്നും റായിഡു വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്നും യോഗ്‌രാജ് ആവശ്യപ്പെട്ടു.
യോഗ്‌രാജിന്റെ വാക്കുകൾ ഇങ്ങനെ;
"അമ്ബാട്ടി റായിഡു കളി തുടരണമായിരുന്നു. രഞ്ജി ട്രോഫിയിലും, ഇറാനി ട്രോഫിയിലും ദുലീപ് ട്രോഫിയിലും കളിച്ച് സെഞ്ച്വറികളും ഡബിള്‍ സെഞ്ച്വറികളും ട്രിപ്പിള്‍ സെഞ്ച്വറികളും നേടണം. അതിന് സാധിക്കുന്ന താരമാണ് റായിഡു. പ്രിയപ്പെട്ട മകനെ നീ തീരുമാനം പിന്‍വലിക്കണം, തിരികെ വരണം നിനക്ക് എന്ത് സാധിക്കുമെന്ന് തെളിയിച്ച് കൊടുക്കണം. ധോണിയെ പോലുള്ള മാലിന്യങ്ങള്‍ എന്നും നിലനില്‍ക്കില്ല" എന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യവാരമാണ് റായിഡു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ചത്. എന്നാല്‍, താരം ഇനി ഐ.പി.എല്‍ മത്സരങ്ങളില്‍ തുടര്‍ന്നു കളിക്കും.
https://www.facebook.com/Malayalivartha