പരാചയത്തിനിടയിലും ജഡ്ഡുവുണ്ടാക്കിയത് രണ്ട് തകർപ്പൻ റെക്കോർഡുകൾ ; എട്ടാമതോ അതിൽ താഴെയോ ഇറങ്ങുന്നയാൾ ഇങ്ങനെയടിച്ചുകൂട്ടുന്നത് ഇത് ചരിത്രത്തിലാദ്യം
സെമിഫൈനലിൽ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത് 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. എട്ടാമനായി ക്രീസിലെത്തി 59 പന്തുകളില്‍ 4 വീതം ബൗണ്ടറികളും സിക്സറുകളുമടക്കം ജഡേജ അടിച്ച് കൂട്ടിയത് 77 റണ്‍സ്.ഈ ഇന്നിംഗ്സോടെ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ എട്ടാമതോ അതില്‍ താഴെയോ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങി അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡു നേട്ടം ജഡ്ഡുവിന്റെ പേരിലായി. ഇതിനൊപ്പം ലോകകപ്പില്‍ എട്ടാം സ്ഥാനത്തോ, അതില്‍ താഴെയോ ബാറ്റിംഗിനിറങ്ങിയ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്കോറെന്ന റെക്കോര്‍ഡ് കൂടി ജഡേജ സ്വന്തമാക്കി.
https://www.facebook.com/Malayalivartha