Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

ലോകകപ്പിലെ അവസാന പന്തില്‍ ഗപ്ടിലിന് പൂര്‍ത്തീകരിക്കാനായത് സിംഗിള്‍ മാത്രം! ഗപ്ടിലിന് ഇടതുകാലില്‍ 2 വിരലുകള്‍ മാത്രമേയുള്ളൂ!

17 JULY 2019 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയമായ തോൽവി...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍.... സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ .... സെമിയില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്

ടി20 ലോകകപ്പ്... സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും

ട്വിന്‍റി20 ലോകപ്പിലെ നിർണായക മത്സരം... ശ്രീലങ്കക്കെതിരെ ജയം പിടിച്ചെങ്കിലും പാകിസ്താൻ സെമി കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്ത്

ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജേതാക്കളെ നിശ്ചയിച്ച നിയമത്തിലെ തെറ്റും ശരിയും ഇപ്പോഴും തര്‍ക്കവിഷയമാണ്. അന്ന് ലോകകപ്പ് സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ കിവീസ് വിജയത്തിനു വേണ്ടിയിരുന്ന 2 റണ്‍സ് എടുക്കാനായി ഓടിയത് കിവീസ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ ആയിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്ത് മാത്രമാണ് ഗപ്ടില്‍ നേരിട്ടത്. ഗപ്ടില്‍ ആദ്യ റണ്‍ ഓടിയെടുത്തപ്പോഴേക്കും ഡീപ് മിഡ് വിക്കറ്റില്‍നിന്നു വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ കൈകളിലേക്ക് ത്രോ എത്തിയിരുന്നു. ക്രീസിലേക്കുള്ള മുഴുനീളന്‍ ഡൈവിനും ഗപ്ടിലിനെ രക്ഷിക്കാനായില്ല. പിന്നീട് ബൗണ്ടറിക്കണക്കില്‍ ലോകകപ്പ് നഷ്ടമായതോടെ കണ്ണീരണിഞ്ഞ ഗപ്ടിലിനെ ഇംഗ്ലണ്ട് താരങ്ങള്‍ അടക്കമുള്ളവര്‍ എത്തിയാണ് ആശ്വസിപ്പിച്ചത്.

കിവീസിനു ലോകകപ്പ് നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗപ്ടിലിന്റെ ഫീല്‍ഡിങ് മികവിന്റെ കൂടി പേരിലാകും ഈ ലോകകപ്പ് ഓര്‍മിക്കപ്പെടുക. ഓസീസിന് എതിരായ മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഇടംകൈ ഡൈവിങ് ക്യാച്ച്, സെമിയില്‍ എം.എസ്. ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്; ഇവ രണ്ടും ഈ ലോകകപ്പിന്റെ ഓര്‍മച്ചിത്രങ്ങളാണ്!

എന്നാല്‍ അവസാന പന്തില്‍ രണ്ടാമത്തെ റണ്ണിന് വേണ്ടി ഓടിയ ഗപ്ടിലിനു വേഗം അല്‍പം കുറവായിരുന്നോ എന്നു ചോദിച്ചാല്‍, അതെ, വേഗം അല്‍പ്പം കുറവായിരുന്നു എന്നതാണ് വാസ്തവം. കാരണം ഗപ്ടിലിന്റെ ഇടതു കാലില്‍ രണ്ടു വിരലുകളേയുള്ളു! 13-ാം വയസ്സില്‍, ഇടതുകാലില്‍ ട്രക്ക് കയറിയപ്പോള്‍ ചതഞ്ഞരഞ്ഞ 3 വിരലുകള്‍ പിന്നീടു മുറിച്ചു നീക്കുകയായിരുന്നു.

എന്നാല്‍ പഴയതുപോയ ഓടാനും നടക്കാനും, ഇടതു കാലില്‍ അവശേഷിച്ച രണ്ടുവിരലുകള്‍ മതി എന്ന ആ കൗമാരക്കാരന്റെ തിരിച്ചറിവ് മാര്‍ട്ടിന്‍ ഗപ്ടില്‍ എന്ന ഒരു പോരാളിയെ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് സമ്മാനിച്ചു. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു കിവീസ് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡുകാരനായ ഗപ്ടിലിന് പക്ഷേ, ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറില്‍ കിവീസിനെ വിജയലക്ഷ്യത്തില്‍ എത്തിക്കാനായില്ല.

ഏകദിന ക്രിക്കറ്റില്‍, അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലന്‍ഡ് താരമാണ് മാര്‍ട്ടിന്‍ ഗപ്ടില്‍. 2009 ജനുവരി 10-ന് ഓക്ലന്‍ഡില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മല്‍സരത്തില്‍ അരങ്ങേറിയ ഗപ്ടില്‍ 122 റണ്‍സാണെടുത്തത്. ഓപ്പണറായെത്തിയ ഗപ്ടില്‍ 135 പന്തില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 122 റണ്‍സുമായി പുറത്താകാതെ നിന്നു. മഴമൂലം ഈ മല്‍സരം പൂര്‍ത്തിയാക്കാനായില്ല.

ഏകദിനത്തില്‍ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പേരിലാണ്. ഏകദിനത്തില്‍ ഗപ്ടിലിനേക്കാള്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ 264 റണ്‍സ് ആണ്. 2015 ലോകകപ്പ് ക്വാര്‍ട്ടറില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള കിവീസിന്റെ മല്‍സരത്തില്‍ ഗപ്ടില്‍ നേടിയ 237 റണ്‍സ് ആണ് ഏകദിനത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. 163 പന്തില്‍ 24 ബൗണ്ടറിയും 11 സിക്‌സും സഹിതമാണ് ഗപ്ടില്‍ 237 റണ്‍സെടുത്തത്. ഏകദിനത്തില്‍ ന്യൂസീലന്‍ഡ് താരങ്ങളുടെ ഏക ഇരട്ട സെഞ്ചുറിയും, ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെയാണ്.

ന്യൂസീലന്‍ഡിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ ലൗറ മക്‌ഗോള്‍ഡ്രിക്കാണ് ഗപ്ടിലിന്റെ ഭാര്യ. ഒരു ടെലിവിഷന്‍ പരിപാടിക്കു വേണ്ടി 2011-ല്‍ ലൗറ, മാര്‍ട്ടിന്‍ ഗപ്ടിലിനെ അഭിമുഖം നടത്താനെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഈ ബന്ധം വളര്‍ന്ന് പ്രണയമാകുകയായിരുന്നു. 2013-ലാണ് ഇരുവരും വിവാഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (3 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (3 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (3 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (4 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (4 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (4 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (4 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (5 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (6 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (6 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (7 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (7 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (7 hours ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (8 hours ago)

Malayali Vartha Recommends