Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് വീണ്ടും മല്‍സരഇനമാകും

13 AUGUST 2019 05:42 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സര ഇനമാകുന്നു. 2022ല്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ നടക്കുന്ന ഗെയിംസിലാണ് ക്രിക്കറ്റും മല്‍സരയിനമായി ഉള്‍പ്പെടുത്തിയത്. അതേസമയം, വനിതാ വിഭാഗത്തില്‍ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998-ല്‍ മലേഷ്യയിലെ ക്വാലലംപുരില്‍ നടന്ന ഗെയിംസിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റും മല്‍സരയിനമായിരുന്നത്. അന്ന് ഏകദിന ഫോര്‍മാറ്റിലായിരുന്നു മല്‍സരമെങ്കില്‍ ഇക്കുറി ട്വന്റി20 ടൂര്‍ണമെന്റാണ് നടത്തുക.

ലൊസാഞ്ചലസില്‍ വച്ച് നടത്താനിരിക്കുന്ന 2028-ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റ് മല്‍സരയിനമായി ഉള്‍പ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ നീക്കം. 2022 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. വാര്‍വിക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എജ്ബാസ്റ്റന്‍ ക്രിക്കറ്റ് മൈതാനമാണ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കുക. ഇതിനു മുന്‍പ് ക്രിക്കറ്റ് മല്‍സരയിനമായിരുന്ന 1998-ലെ ക്വാലലംപുര്‍ ഗെയിംസില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ചാംപ്യന്‍മാര്‍. കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് അന്ന് ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടിയത്.

'കോണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിത്' - കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡെയിം ലൂയിസ് മാര്‍ട്ടിന്‍ പറഞ്ഞു. 'ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സരയിനമായിരുന്നത് 1998-ല്‍ ക്വാലലംപുരിലാണ്. പുരുഷവിഭാഗത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയാണ് ചാംപ്യന്‍മാരായത്. ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു' - മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

വനിതാ ക്രിക്കറ്റിനെ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഐസിസി സ്വാഗതം ചെയ്തു. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണത്തിന് ഈ തീരുമാനം വഴിവയ്ക്കുമെന്ന് ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'വനിതാ ക്രിക്കറ്റ്, രാജ്യാന്തര ക്രിക്കറ്റ് സമൂഹം എന്നിവയെ സംബന്ധിച്ച് ഇതൊരു ചരിത്ര ദിനമാണ്. നാമെല്ലാവരും ഒരുമിച്ചു നിന്നാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചത്. ബര്‍മിങ്ങാമില്‍ 2022-ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ക്രിക്കറ്റും ഭാഗമാകുന്നത് വലിയൊരു ആദരവാണ്' - ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്‌നി പറഞ്ഞു.

1998-ല്‍ മലേഷ്യയിലെ ക്വാലലംപുരിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായിരുന്നത്. അന്ന് പുരുഷന്‍മാര്‍ക്കായി ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രാജ്യാന്തര ഏകദിന പദവി അനുവദിക്കാതിരുന്നതിനാല്‍ ലിസ്റ്റ് എ വിഭാഗത്തിലാണ് ഈ ഗെയിംസിലെ മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മറ്റു ടൂര്‍ണമെന്റുകളില്‍ പതിവുള്ളതുപോലെ വെസ്റ്റ് ഇന്‍ഡീസ് ടീം പല ടീമുകളായി തിരിഞ്ഞാണ് ഗെയിംസില്‍ പങ്കെടുത്തത്. ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചതും ഈ ഗെയിംസില്‍ത്തന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ അയര്‍ലന്‍ഡ് ടീമിന്റെ ഭാഗമാണെങ്കിലും ഗെയിംസില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വേറെ ടീമായാണ് മല്‍സരിച്ചത്.

ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്നത്തെ ഒന്‍പതു ടെസ്റ്റ് ടീമുകളില്‍ ഏഴെണ്ണവും ടൂര്‍ണമെന്റിനെത്തി. കൗണ്ടി ക്രിക്കറ്റിനെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലണ്ട്, ടീമിനെ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍, വെസ്റ്റിന്‍ഡീസ് പല ടീമുകളായി തിരിഞ്ഞാണ് പങ്കെടുത്തത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റിനെത്തിയത്. കിരീടം ചൂടിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഷോണ്‍ പൊള്ളോക്ക്, ജാക്വസ് കാലിസ്, മഖായ എന്‍ടിനി, മാര്‍ക്ക് ബൗച്ചര്‍, ഹെര്‍ഷേല്‍ ഗിബ്‌സ് തുടങ്ങിയവരുണ്ടായിരുന്നു. ഓസീസ് ടീമില്‍ സ്റ്റീവ് വോ, മാര്‍ക്ക് വോ, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ ഫ്‌ലെമിങ്, ഡാരന്‍ ലേമാന്‍ എന്നിവരും ന്യൂസീലന്‍ഡ് ടീമില്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവരും അണിനിരന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടേത് സമ്പൂര്‍ണ ടീമായിരുന്നില്ല. ഇതേ സമയത്ത് സഹാറ കപ്പ് നടക്കുന്നതായിരുന്നു കാരണം. പാക്കിസ്ഥാന്‍ ഷോയ്ബ് അക്തറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ ടീമില്‍ മഹേള ജയവര്‍ധനെ, സിംബാബ്വെയില്‍ ആന്‍ഡി ഫ്‌ലവര്‍ തുടങ്ങിയവരും കളത്തിലിറങ്ങി. ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ഒതുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളാണ് സെമിയിലെത്തിയത്. ശ്രീലങ്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ഫൈനലിലെത്തി. ഒടുവില്‍ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സ്വര്‍ണമെഡലും നേടി. മൂന്നാം സ്ഥാന മല്‍സരത്തില്‍ ശ്രീലങ്കയെ കീഴ്‌പ്പെടുത്തി ന്യൂസീലന്‍ഡ് വെങ്കലം സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends