Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് വീണ്ടും മല്‍സരഇനമാകും

13 AUGUST 2019 05:42 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സര ഇനമാകുന്നു. 2022ല്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ നടക്കുന്ന ഗെയിംസിലാണ് ക്രിക്കറ്റും മല്‍സരയിനമായി ഉള്‍പ്പെടുത്തിയത്. അതേസമയം, വനിതാ വിഭാഗത്തില്‍ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998-ല്‍ മലേഷ്യയിലെ ക്വാലലംപുരില്‍ നടന്ന ഗെയിംസിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റും മല്‍സരയിനമായിരുന്നത്. അന്ന് ഏകദിന ഫോര്‍മാറ്റിലായിരുന്നു മല്‍സരമെങ്കില്‍ ഇക്കുറി ട്വന്റി20 ടൂര്‍ണമെന്റാണ് നടത്തുക.

ലൊസാഞ്ചലസില്‍ വച്ച് നടത്താനിരിക്കുന്ന 2028-ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റ് മല്‍സരയിനമായി ഉള്‍പ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ നീക്കം. 2022 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. വാര്‍വിക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എജ്ബാസ്റ്റന്‍ ക്രിക്കറ്റ് മൈതാനമാണ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കുക. ഇതിനു മുന്‍പ് ക്രിക്കറ്റ് മല്‍സരയിനമായിരുന്ന 1998-ലെ ക്വാലലംപുര്‍ ഗെയിംസില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ചാംപ്യന്‍മാര്‍. കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് അന്ന് ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടിയത്.

'കോണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിത്' - കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡെയിം ലൂയിസ് മാര്‍ട്ടിന്‍ പറഞ്ഞു. 'ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സരയിനമായിരുന്നത് 1998-ല്‍ ക്വാലലംപുരിലാണ്. പുരുഷവിഭാഗത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയാണ് ചാംപ്യന്‍മാരായത്. ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു' - മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

വനിതാ ക്രിക്കറ്റിനെ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഐസിസി സ്വാഗതം ചെയ്തു. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണത്തിന് ഈ തീരുമാനം വഴിവയ്ക്കുമെന്ന് ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'വനിതാ ക്രിക്കറ്റ്, രാജ്യാന്തര ക്രിക്കറ്റ് സമൂഹം എന്നിവയെ സംബന്ധിച്ച് ഇതൊരു ചരിത്ര ദിനമാണ്. നാമെല്ലാവരും ഒരുമിച്ചു നിന്നാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചത്. ബര്‍മിങ്ങാമില്‍ 2022-ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ക്രിക്കറ്റും ഭാഗമാകുന്നത് വലിയൊരു ആദരവാണ്' - ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്‌നി പറഞ്ഞു.

1998-ല്‍ മലേഷ്യയിലെ ക്വാലലംപുരിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായിരുന്നത്. അന്ന് പുരുഷന്‍മാര്‍ക്കായി ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രാജ്യാന്തര ഏകദിന പദവി അനുവദിക്കാതിരുന്നതിനാല്‍ ലിസ്റ്റ് എ വിഭാഗത്തിലാണ് ഈ ഗെയിംസിലെ മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മറ്റു ടൂര്‍ണമെന്റുകളില്‍ പതിവുള്ളതുപോലെ വെസ്റ്റ് ഇന്‍ഡീസ് ടീം പല ടീമുകളായി തിരിഞ്ഞാണ് ഗെയിംസില്‍ പങ്കെടുത്തത്. ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചതും ഈ ഗെയിംസില്‍ത്തന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ അയര്‍ലന്‍ഡ് ടീമിന്റെ ഭാഗമാണെങ്കിലും ഗെയിംസില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വേറെ ടീമായാണ് മല്‍സരിച്ചത്.

ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്നത്തെ ഒന്‍പതു ടെസ്റ്റ് ടീമുകളില്‍ ഏഴെണ്ണവും ടൂര്‍ണമെന്റിനെത്തി. കൗണ്ടി ക്രിക്കറ്റിനെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലണ്ട്, ടീമിനെ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍, വെസ്റ്റിന്‍ഡീസ് പല ടീമുകളായി തിരിഞ്ഞാണ് പങ്കെടുത്തത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റിനെത്തിയത്. കിരീടം ചൂടിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഷോണ്‍ പൊള്ളോക്ക്, ജാക്വസ് കാലിസ്, മഖായ എന്‍ടിനി, മാര്‍ക്ക് ബൗച്ചര്‍, ഹെര്‍ഷേല്‍ ഗിബ്‌സ് തുടങ്ങിയവരുണ്ടായിരുന്നു. ഓസീസ് ടീമില്‍ സ്റ്റീവ് വോ, മാര്‍ക്ക് വോ, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ ഫ്‌ലെമിങ്, ഡാരന്‍ ലേമാന്‍ എന്നിവരും ന്യൂസീലന്‍ഡ് ടീമില്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവരും അണിനിരന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടേത് സമ്പൂര്‍ണ ടീമായിരുന്നില്ല. ഇതേ സമയത്ത് സഹാറ കപ്പ് നടക്കുന്നതായിരുന്നു കാരണം. പാക്കിസ്ഥാന്‍ ഷോയ്ബ് അക്തറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ ടീമില്‍ മഹേള ജയവര്‍ധനെ, സിംബാബ്വെയില്‍ ആന്‍ഡി ഫ്‌ലവര്‍ തുടങ്ങിയവരും കളത്തിലിറങ്ങി. ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ഒതുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളാണ് സെമിയിലെത്തിയത്. ശ്രീലങ്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ഫൈനലിലെത്തി. ഒടുവില്‍ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സ്വര്‍ണമെഡലും നേടി. മൂന്നാം സ്ഥാന മല്‍സരത്തില്‍ ശ്രീലങ്കയെ കീഴ്‌പ്പെടുത്തി ന്യൂസീലന്‍ഡ് വെങ്കലം സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (2 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (2 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (3 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (3 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (3 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (4 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (6 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (7 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (7 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (7 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (8 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (9 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (9 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (10 hours ago)

Malayali Vartha Recommends