Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് വീണ്ടും മല്‍സരഇനമാകും

13 AUGUST 2019 05:42 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് വീണ്ടും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സര ഇനമാകുന്നു. 2022ല്‍ ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ നടക്കുന്ന ഗെയിംസിലാണ് ക്രിക്കറ്റും മല്‍സരയിനമായി ഉള്‍പ്പെടുത്തിയത്. അതേസമയം, വനിതാ വിഭാഗത്തില്‍ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998-ല്‍ മലേഷ്യയിലെ ക്വാലലംപുരില്‍ നടന്ന ഗെയിംസിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റും മല്‍സരയിനമായിരുന്നത്. അന്ന് ഏകദിന ഫോര്‍മാറ്റിലായിരുന്നു മല്‍സരമെങ്കില്‍ ഇക്കുറി ട്വന്റി20 ടൂര്‍ണമെന്റാണ് നടത്തുക.

ലൊസാഞ്ചലസില്‍ വച്ച് നടത്താനിരിക്കുന്ന 2028-ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റ് മല്‍സരയിനമായി ഉള്‍പ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ നീക്കം. 2022 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. വാര്‍വിക്ക്ഷയര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എജ്ബാസ്റ്റന്‍ ക്രിക്കറ്റ് മൈതാനമാണ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കുക. ഇതിനു മുന്‍പ് ക്രിക്കറ്റ് മല്‍സരയിനമായിരുന്ന 1998-ലെ ക്വാലലംപുര്‍ ഗെയിംസില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ചാംപ്യന്‍മാര്‍. കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് അന്ന് ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടിയത്.

'കോണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിനെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിത്' - കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡെയിം ലൂയിസ് മാര്‍ട്ടിന്‍ പറഞ്ഞു. 'ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സരയിനമായിരുന്നത് 1998-ല്‍ ക്വാലലംപുരിലാണ്. പുരുഷവിഭാഗത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയാണ് ചാംപ്യന്‍മാരായത്. ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു' - മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

വനിതാ ക്രിക്കറ്റിനെ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഐസിസി സ്വാഗതം ചെയ്തു. രാജ്യാന്തര തലത്തില്‍ വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണത്തിന് ഈ തീരുമാനം വഴിവയ്ക്കുമെന്ന് ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'വനിതാ ക്രിക്കറ്റ്, രാജ്യാന്തര ക്രിക്കറ്റ് സമൂഹം എന്നിവയെ സംബന്ധിച്ച് ഇതൊരു ചരിത്ര ദിനമാണ്. നാമെല്ലാവരും ഒരുമിച്ചു നിന്നാണ് ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചത്. ബര്‍മിങ്ങാമില്‍ 2022-ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ക്രിക്കറ്റും ഭാഗമാകുന്നത് വലിയൊരു ആദരവാണ്' - ഐസിസി ചീഫ് എക്‌സിക്യുട്ടീവ് മനു സാഹ്‌നി പറഞ്ഞു.

1998-ല്‍ മലേഷ്യയിലെ ക്വാലലംപുരിലാണ് ഇതിനു മുന്‍പ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായിരുന്നത്. അന്ന് പുരുഷന്‍മാര്‍ക്കായി ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രാജ്യാന്തര ഏകദിന പദവി അനുവദിക്കാതിരുന്നതിനാല്‍ ലിസ്റ്റ് എ വിഭാഗത്തിലാണ് ഈ ഗെയിംസിലെ മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മറ്റു ടൂര്‍ണമെന്റുകളില്‍ പതിവുള്ളതുപോലെ വെസ്റ്റ് ഇന്‍ഡീസ് ടീം പല ടീമുകളായി തിരിഞ്ഞാണ് ഗെയിംസില്‍ പങ്കെടുത്തത്. ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചതും ഈ ഗെയിംസില്‍ത്തന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ അയര്‍ലന്‍ഡ് ടീമിന്റെ ഭാഗമാണെങ്കിലും ഗെയിംസില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വേറെ ടീമായാണ് മല്‍സരിച്ചത്.

ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്നത്തെ ഒന്‍പതു ടെസ്റ്റ് ടീമുകളില്‍ ഏഴെണ്ണവും ടൂര്‍ണമെന്റിനെത്തി. കൗണ്ടി ക്രിക്കറ്റിനെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലണ്ട്, ടീമിനെ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍, വെസ്റ്റിന്‍ഡീസ് പല ടീമുകളായി തിരിഞ്ഞാണ് പങ്കെടുത്തത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റിനെത്തിയത്. കിരീടം ചൂടിയ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഷോണ്‍ പൊള്ളോക്ക്, ജാക്വസ് കാലിസ്, മഖായ എന്‍ടിനി, മാര്‍ക്ക് ബൗച്ചര്‍, ഹെര്‍ഷേല്‍ ഗിബ്‌സ് തുടങ്ങിയവരുണ്ടായിരുന്നു. ഓസീസ് ടീമില്‍ സ്റ്റീവ് വോ, മാര്‍ക്ക് വോ, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയന്‍ ഫ്‌ലെമിങ്, ഡാരന്‍ ലേമാന്‍ എന്നിവരും ന്യൂസീലന്‍ഡ് ടീമില്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവരും അണിനിരന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടേത് സമ്പൂര്‍ണ ടീമായിരുന്നില്ല. ഇതേ സമയത്ത് സഹാറ കപ്പ് നടക്കുന്നതായിരുന്നു കാരണം. പാക്കിസ്ഥാന്‍ ഷോയ്ബ് അക്തറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീലങ്കന്‍ ടീമില്‍ മഹേള ജയവര്‍ധനെ, സിംബാബ്വെയില്‍ ആന്‍ഡി ഫ്‌ലവര്‍ തുടങ്ങിയവരും കളത്തിലിറങ്ങി. ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ഒതുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളാണ് സെമിയിലെത്തിയത്. ശ്രീലങ്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ഫൈനലിലെത്തി. ഒടുവില്‍ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സ്വര്‍ണമെഡലും നേടി. മൂന്നാം സ്ഥാന മല്‍സരത്തില്‍ ശ്രീലങ്കയെ കീഴ്‌പ്പെടുത്തി ന്യൂസീലന്‍ഡ് വെങ്കലം സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (3 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends