ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അറസ്റ്റ് വാറണ്ട്; കുരുക്കിലാക്കിയത് ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതി
ഗാർഹികപീഡനം ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പശ്ചിമബംഗാളിലെ ആലിപൂര്‍ കോടതിയാണ് ഷമിക്കും സഹോദരന്‍ ഹാസിദ് അഹ്മദിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
15 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാവുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ ഷമിക്കെതിരെ കോടതി നടപടി സ്വീകകരിക്കും. നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ മുഹമ്മദ് ഷമി പര്യടനത്തിന്റെ ഭാഗമായി വെസ്റ്റ്ഇന്‍ഡീസിലാണുള്ളത്. കഴിഞ്ഞവര്‍ഷമാണ് ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കും സഹോദരനുമെതിരെ പരാതി നല്‍കിയത്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha