ടി-ട്വന്റിയിൽ നിന്നും വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി വിരമിച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസമായി മാറിയ മിഥാലി രാജ് അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിനോട് വിടപറയുന്നതായി വാർത്തകളാണ് വന്നിരിക്കുന്നത്. 2021-ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്രിക്കറ്റിനോട് വിടപറയുന്നതെന്ന് മിഥാലി വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ 2006 മുതല്‍ താന്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ഭാഗമാണ്എന്നും താരം വെളിപ്പെടുത്തി. എന്നാല്‍ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുക എന്ന തന്‍റെ സ്വപ്നത്തിനായി പ്രയത്നിക്കേണ്ടതുള്ളതായും പറഞ്ഞു. ഇതിനായി പൂര്‍ണ ശ്രദ്ധ നല്‍കുകയാണെന്നും അതിനാല്‍ ട്വന്‍റി-20 മതിയാക്കിയെന്നും മിഥാലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
അതോടൊപ്പം തന്നെ 32 ട്വന്‍റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മിഥാലി 2012, 2014, 2016 ലോകകപ്പുകളിലും ക്യാപ്റ്റനായിരുന്നു. 36 വയസുകാരിയായ താരം 37.5 ശരാശരയില്‍ 2,364 റണ്‍സ് സ്കോര്‍ ചെയ്യാണ് സാധിച്ചിട്ടുണ്ട്. 97 റണ്‍സ് നേടി പുറത്താകാതെ നിന്നുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 2019 മാര്‍ച്ച് ഒമ്പതിനാണ് അവസാനമായി ടി-20 കളിച്ചത് തന്നെ. ആ മത്സരത്തില്‍ 32 പന്തില്‍ 30 റണ്‍സെടുത്ത് മിതാലി പുറത്താവാതെ നിന്നുകൊണ്ട് പ്രയത്നിച്ചു. ടി-20 യില്‍ ആദ്യമായി 2000 റണ്‍സ് മറികടന്ന ഇന്ത്യന്‍ ചരിത്രത്തിലെ താരമാണ് മിതാലി. 2021 ലെ ഏകദിനലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടി-20യില്‍ നിന്ന് വിരമിക്കുന്നതെന്ന് മിതാലി വ്യക്തമാക്കി.
അതേസമയം രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് സ്വപ്‌നമായി തുടരുകയാണെന്നും അതിനായി കഠിനപ്രയ്തനം നടത്തുകയാണെന്നും അവര്‍ പറഞ്ഞു. തന്നെ പിന്തുണച്ച ബി.സി.സി.ഐയ്ക്കും സഹതാരങ്ങള്‍ക്കും മിതാലി നന്ദി അറിയിച്ചുകൊണ്ടാണ് വിരമിക്കുന്നതായി വെളിപ്പെടുത്തിയത്. 2018 ലെ ടി-20 സെമിയില്‍ മിതാലി കളിപ്പിക്കാതിരുന്നത് വിവാദമായിരുന്നിരുന്നു. അതോടൊപ്പം തന്നെ മിതാലിയുടെ ജീവിതം വിയാകോം 18 മോഷണ്‍ പിക്ച്ചേസ് സിനിമയാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha