Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മഞ്ജരേക്കറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒഴിവാക്കി

14 MARCH 2020 12:21 PM IST
മലയാളി വാര്‍ത്ത

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

മുംബൈ മിററാണ് വിശ്വസനീയമായ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സിലെ നിത്യ സാന്നിധ്യമായ മഞ്ജരേക്കര്‍, ഐപിഎല്‍ മുതലുള്ള ബിസിസിഐ ടൂര്‍ണമെന്റുകളില്‍ കമന്റേറ്റര്‍ പാനലില്‍ ഉണ്ടാകില്ലെന്നാണ് വിവരം. ഈ മാസം 29-ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15-ലേക്ക് നീട്ടിവച്ചിരുന്നു.

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി എത്തിയ കമന്റേറ്റേര്‍മാര്‍ക്കൊപ്പം മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ബിസിസിഐ കമന്റേറ്റര്‍ പാനലിലെ മറ്റ് അംഗങ്ങളായ സുനില്‍ ഗാവസ്‌കര്‍, എല്‍. ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയില്‍ എത്തുകയും ചെയ്തു. ഈ മത്സരം പിന്നീട് മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ബിസിസിഐ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

അതേസമയം, മഞ്ജരേക്കറെ കമന്റേറ്റര്‍ പാനലില്‍നിന്ന് ഒഴിവാക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല. മഞ്ജരേക്കറിന്റെ ജോലിയില്‍ ബിസിസിഐ അധികൃതര്‍ തൃപ്തരല്ലായിരുന്നുവെന്നാണ് സൂചന. ഐപിഎല്ലിലെ കമന്റേറ്റര്‍ പാനലില്‍നിന്നും മഞ്ജരേക്കറിനെ തഴയുമെന്ന സൂചനകളും ശക്തമാണ്.

ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമാന്യം വലിയ രണ്ടു വിവാദങ്ങളില്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണ മഞ്ജരേക്കറും ഉള്‍പ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് സമയത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായി കോര്‍ത്ത മഞ്ജരേക്കര്‍, പിന്നീട് സഹ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായും ഉരസി. ഇരു സംഭവങ്ങളിലും ആരാധകരൊന്നാകെ എതിരായതോടെ കടുത്ത വിമര്‍ശനമാണ് മഞ്ജരേക്കറിനു നേരെ ഉണ്ടായത്. ഇതോടെ, 'കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് 2019' എന്ന ഏറ്റുപറച്ചിലുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. '20-21 വര്‍ഷമായി ക്രിക്കറ്റ് കമന്റേറ്റര്‍ ജോലി തുടങ്ങിയിട്ട്. ഉള്ളതുപറഞ്ഞാല്‍ എന്റെ കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് കടന്നുപോകുന്നത്' - മഞ്ജരേക്കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയെ 'പൊട്ടും പൊടിയും' മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കര്‍ ആക്ഷേപിച്ചതാണ് ആദ്യവിവാദം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയായിരുന്നു സംഭവം. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരന്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നീട് സെമിയില്‍ ഇന്ത്യന്‍ നിരയില്‍ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നല്‍കി. ഇതിനിടെ ജഡേജയുടെ പേരു പറഞ്ഞ് തന്നെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിനെ മഞ്ജരേക്കര്‍ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു.

ഇന്ത്യ-ബംഗ്ലദേശ് ഡേ-നൈറ്റ് ടെസ്റ്റിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ആതിഥ്യം അരുളിയപ്പോള്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് മഞ്ജരേക്കറും ഭോഗ്‌ലെയും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്. ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മൂന്നാം ദിനം ആദ്യ സെഷനില്‍ത്തന്നെ പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍, പിങ്ക് ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ നിരീക്ഷണം. പിങ്ക് പന്ത് കളിക്കാര്‍ക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന് ഭോഗ്‌ലെ ചൂണ്ടിക്കാട്ടിയപ്പോഴാണ് മഞ്ജരേക്കര്‍ വിയോജിച്ചത്.

'അതു ശരിയല്ല. പന്തു കാണാമോ എന്നത് അത്ര വലിയ വിഷയമായി എടുക്കേണ്ടതില്ല' - മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കളിക്കാരുടെ അഭിപ്രായം തേടുകതന്നെ വേണമെന്ന് ഭോഗ്‌ലെ നിലപാടെടുത്തു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് മഞ്ജരേക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.

'നിങ്ങളേപ്പോലുള്ളവര്‍ക്ക് ഇക്കാര്യം (പിങ്ക് പന്ത് ശരിക്കു കാണാമോ ഇല്ലയോ) മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവര്‍ക്കറിയാം' - ഇതായിരുന്നു മഞ്ജരേക്കറിന്റെ പരാമര്‍ശം. മഞ്ജരേക്കര്‍ 'നൈസായിട്ടൊന്ന് കുത്തിയതാ'ണെങ്കിലും ഭോഗ്‌ലെ അത് അവഗണിക്കുകയാണ് ചെയ്തത്. 'ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് തടസ്സമാകരുത്. അങ്ങനെയായിരുന്നെങ്കില്‍ ട്വന്റി20 ക്രിക്കറ്റ് ഉണ്ടാകുമായിരുന്നില്ല' - ഭോഗ്‌ലെ പറഞ്ഞു.

മഞ്ജരേക്കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മഞ്ജരേക്കര്‍ കളത്തിലിറങ്ങി കളിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും കമന്ററിയുടെ കാര്യത്തില്‍ ഭോഗ്‌ലെ ബഹുദൂരം മുന്നിലാണെന്ന് ഭൂരിഭാഗം ആരാധകരും കുറിച്ചു. മഞ്ജരേക്കര്‍ കമന്റേറ്റര്‍ ജോലി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (14 minutes ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (20 minutes ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (1 hour ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (2 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (2 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (2 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (3 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (3 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (3 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (3 hours ago)

കേസെടുത്ത് ആർപിഎഫ്....  (3 hours ago)

പവന് 280 രൂപയുടെ വർദ്ധനവ്  (3 hours ago)

വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (4 hours ago)

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (4 hours ago)

Malayali Vartha Recommends