Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി, 'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല: പറഞ്ഞുതീർന്നില്ല... സ്വരാജും പ്രതിപ്പട്ടികയിൽ...


സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..


തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...


സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..


കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മഞ്ജരേക്കറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒഴിവാക്കി

14 MARCH 2020 12:21 PM IST
മലയാളി വാര്‍ത്ത

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

മുംബൈ മിററാണ് വിശ്വസനീയമായ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സിലെ നിത്യ സാന്നിധ്യമായ മഞ്ജരേക്കര്‍, ഐപിഎല്‍ മുതലുള്ള ബിസിസിഐ ടൂര്‍ണമെന്റുകളില്‍ കമന്റേറ്റര്‍ പാനലില്‍ ഉണ്ടാകില്ലെന്നാണ് വിവരം. ഈ മാസം 29-ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15-ലേക്ക് നീട്ടിവച്ചിരുന്നു.

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി എത്തിയ കമന്റേറ്റേര്‍മാര്‍ക്കൊപ്പം മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ബിസിസിഐ കമന്റേറ്റര്‍ പാനലിലെ മറ്റ് അംഗങ്ങളായ സുനില്‍ ഗാവസ്‌കര്‍, എല്‍. ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയില്‍ എത്തുകയും ചെയ്തു. ഈ മത്സരം പിന്നീട് മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ബിസിസിഐ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

അതേസമയം, മഞ്ജരേക്കറെ കമന്റേറ്റര്‍ പാനലില്‍നിന്ന് ഒഴിവാക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല. മഞ്ജരേക്കറിന്റെ ജോലിയില്‍ ബിസിസിഐ അധികൃതര്‍ തൃപ്തരല്ലായിരുന്നുവെന്നാണ് സൂചന. ഐപിഎല്ലിലെ കമന്റേറ്റര്‍ പാനലില്‍നിന്നും മഞ്ജരേക്കറിനെ തഴയുമെന്ന സൂചനകളും ശക്തമാണ്.

ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമാന്യം വലിയ രണ്ടു വിവാദങ്ങളില്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണ മഞ്ജരേക്കറും ഉള്‍പ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് സമയത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായി കോര്‍ത്ത മഞ്ജരേക്കര്‍, പിന്നീട് സഹ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായും ഉരസി. ഇരു സംഭവങ്ങളിലും ആരാധകരൊന്നാകെ എതിരായതോടെ കടുത്ത വിമര്‍ശനമാണ് മഞ്ജരേക്കറിനു നേരെ ഉണ്ടായത്. ഇതോടെ, 'കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് 2019' എന്ന ഏറ്റുപറച്ചിലുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. '20-21 വര്‍ഷമായി ക്രിക്കറ്റ് കമന്റേറ്റര്‍ ജോലി തുടങ്ങിയിട്ട്. ഉള്ളതുപറഞ്ഞാല്‍ എന്റെ കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് കടന്നുപോകുന്നത്' - മഞ്ജരേക്കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയെ 'പൊട്ടും പൊടിയും' മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കര്‍ ആക്ഷേപിച്ചതാണ് ആദ്യവിവാദം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയായിരുന്നു സംഭവം. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരന്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നീട് സെമിയില്‍ ഇന്ത്യന്‍ നിരയില്‍ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നല്‍കി. ഇതിനിടെ ജഡേജയുടെ പേരു പറഞ്ഞ് തന്നെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിനെ മഞ്ജരേക്കര്‍ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു.

ഇന്ത്യ-ബംഗ്ലദേശ് ഡേ-നൈറ്റ് ടെസ്റ്റിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ആതിഥ്യം അരുളിയപ്പോള്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് മഞ്ജരേക്കറും ഭോഗ്‌ലെയും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്. ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മൂന്നാം ദിനം ആദ്യ സെഷനില്‍ത്തന്നെ പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍, പിങ്ക് ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ നിരീക്ഷണം. പിങ്ക് പന്ത് കളിക്കാര്‍ക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന് ഭോഗ്‌ലെ ചൂണ്ടിക്കാട്ടിയപ്പോഴാണ് മഞ്ജരേക്കര്‍ വിയോജിച്ചത്.

'അതു ശരിയല്ല. പന്തു കാണാമോ എന്നത് അത്ര വലിയ വിഷയമായി എടുക്കേണ്ടതില്ല' - മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കളിക്കാരുടെ അഭിപ്രായം തേടുകതന്നെ വേണമെന്ന് ഭോഗ്‌ലെ നിലപാടെടുത്തു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് മഞ്ജരേക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.

'നിങ്ങളേപ്പോലുള്ളവര്‍ക്ക് ഇക്കാര്യം (പിങ്ക് പന്ത് ശരിക്കു കാണാമോ ഇല്ലയോ) മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവര്‍ക്കറിയാം' - ഇതായിരുന്നു മഞ്ജരേക്കറിന്റെ പരാമര്‍ശം. മഞ്ജരേക്കര്‍ 'നൈസായിട്ടൊന്ന് കുത്തിയതാ'ണെങ്കിലും ഭോഗ്‌ലെ അത് അവഗണിക്കുകയാണ് ചെയ്തത്. 'ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് തടസ്സമാകരുത്. അങ്ങനെയായിരുന്നെങ്കില്‍ ട്വന്റി20 ക്രിക്കറ്റ് ഉണ്ടാകുമായിരുന്നില്ല' - ഭോഗ്‌ലെ പറഞ്ഞു.

മഞ്ജരേക്കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മഞ്ജരേക്കര്‍ കളത്തിലിറങ്ങി കളിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും കമന്ററിയുടെ കാര്യത്തില്‍ ഭോഗ്‌ലെ ബഹുദൂരം മുന്നിലാണെന്ന് ഭൂരിഭാഗം ആരാധകരും കുറിച്ചു. മഞ്ജരേക്കര്‍ കമന്റേറ്റര്‍ ജോലി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്  (1 hour ago)

മുന്‍ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു  (1 hour ago)

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍  (1 hour ago)

നീറ്റ് പുന:പരീക്ഷയില്‍ പുതിയ നീക്കവുമായി വിദ്യാഭ്യാസ മന്ത്രാലയം  (2 hours ago)

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍  (2 hours ago)

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

മരുമകള്‍ ട്വിഷ ശര്‍മയുടെ ആത്മഹത്യയില്‍ മുന്‍ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ  (2 hours ago)

സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി  (2 hours ago)

വിനോദിനി പ്രവചിച്ച ദിവസം...! ബിനീഷ് ഇറങ്ങിയത് വെറുതെയല്ല..! കണക്ക് എണ്ണിയെണ്ണി ചോദിക്കും ചാവേറല്ലഡാ ചിരഞ്ജീവി  (2 hours ago)

ചോദ്യം ചെയ്യലിൽ എത്തീരിക്കണം വീണയ്ക്ക് വീണ്ടും ED ഇണ്ടാസ്..! വിനോദിനി പ്രവചിച്ച ദിവസം...! ബിനീഷ് ഇറങ്ങിയത് വെറുതെയല്ല..!  (3 hours ago)

ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിഫൈനല്‍ ജൂണില്‍...  (5 hours ago)

ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന എമർജൻസി മെഡിക്കൽ സേവനങ്ങൾ ശ്രദ്ധേയമാകുന്നു: 6000 ആരോഗ്യപ്രവർത്തകരാണ് ഹജ്  (5 hours ago)

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "ഹരിവരാസനം" : ടൈറ്റിൽ പോസ്റ്റർ റിലീസായി  (5 hours ago)

പിണറായി, 'ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല: പറഞ്ഞുതീർന്നില്ല... സ്വരാജും പ്രതിപ്പട്ടികയിൽ...  (5 hours ago)

Malayali Vartha Recommends