Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മുസ്ലീം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മറിക്കാമെന്ന പ്രതീക്ഷയിൽ..പിണറായി വിജയനും മരുമകൻ പി എ മുഹമ്മദ് റിയാസും.. മുസ്ലീം ലീഗ് എതിർത്താലും സതീശൻ സർക്കാർ നടപടിയുമായി മുന്നോട്ടുപോകും..


പുലർച്ചെ വീട് തുറന്നപ്പോൾ ഇ ഡി സംഘവും, കേന്ദ്ര സേനയും..പിണറായിയും കുടുംബവും ഞെട്ടി..12 ഇടങ്ങളില്‍ പരിശോധന;.. ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി കളത്തില്‍..പ്രതിഷേധം തുടങ്ങി..


കേരളത്തിൻറെ സ്വപ്ന പദ്ധതികൾ സാക്ഷാത്ക്കരിക്കാൻ പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ...


സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്... പിണറായിയുടെ മൊഴിയെടുക്കുന്നു... മകൾ വീണയെ ചോദ്യം ചെയ്യുന്നു


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മഞ്ജരേക്കറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒഴിവാക്കി

14 MARCH 2020 12:21 PM IST
മലയാളി വാര്‍ത്ത

ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കറെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഒഴിവാക്കിയതായി റിപ്പോര്‍ട്ട്.

മുംബൈ മിററാണ് വിശ്വസനീയമായ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഹോം മത്സരങ്ങളില്‍ കമന്ററി ബോക്‌സിലെ നിത്യ സാന്നിധ്യമായ മഞ്ജരേക്കര്‍, ഐപിഎല്‍ മുതലുള്ള ബിസിസിഐ ടൂര്‍ണമെന്റുകളില്‍ കമന്റേറ്റര്‍ പാനലില്‍ ഉണ്ടാകില്ലെന്നാണ് വിവരം. ഈ മാസം 29-ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15-ലേക്ക് നീട്ടിവച്ചിരുന്നു.

ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി എത്തിയ കമന്റേറ്റേര്‍മാര്‍ക്കൊപ്പം മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ബിസിസിഐ കമന്റേറ്റര്‍ പാനലിലെ മറ്റ് അംഗങ്ങളായ സുനില്‍ ഗാവസ്‌കര്‍, എല്‍. ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയില്‍ എത്തുകയും ചെയ്തു. ഈ മത്സരം പിന്നീട് മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ബിസിസിഐ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

അതേസമയം, മഞ്ജരേക്കറെ കമന്റേറ്റര്‍ പാനലില്‍നിന്ന് ഒഴിവാക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല. മഞ്ജരേക്കറിന്റെ ജോലിയില്‍ ബിസിസിഐ അധികൃതര്‍ തൃപ്തരല്ലായിരുന്നുവെന്നാണ് സൂചന. ഐപിഎല്ലിലെ കമന്റേറ്റര്‍ പാനലില്‍നിന്നും മഞ്ജരേക്കറിനെ തഴയുമെന്ന സൂചനകളും ശക്തമാണ്.

ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമാന്യം വലിയ രണ്ടു വിവാദങ്ങളില്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണ മഞ്ജരേക്കറും ഉള്‍പ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് സമയത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമായി കോര്‍ത്ത മഞ്ജരേക്കര്‍, പിന്നീട് സഹ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായും ഉരസി. ഇരു സംഭവങ്ങളിലും ആരാധകരൊന്നാകെ എതിരായതോടെ കടുത്ത വിമര്‍ശനമാണ് മഞ്ജരേക്കറിനു നേരെ ഉണ്ടായത്. ഇതോടെ, 'കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് 2019' എന്ന ഏറ്റുപറച്ചിലുമായി മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. '20-21 വര്‍ഷമായി ക്രിക്കറ്റ് കമന്റേറ്റര്‍ ജോലി തുടങ്ങിയിട്ട്. ഉള്ളതുപറഞ്ഞാല്‍ എന്റെ കമന്റേറ്റര്‍ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വര്‍ഷമാണ് കടന്നുപോകുന്നത്' - മഞ്ജരേക്കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയെ 'പൊട്ടും പൊടിയും' മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കര്‍ ആക്ഷേപിച്ചതാണ് ആദ്യവിവാദം. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയായിരുന്നു സംഭവം. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരന്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നീട് സെമിയില്‍ ഇന്ത്യന്‍ നിരയില്‍ ഉജ്വല പ്രകടനവുമായി കളംനിറഞ്ഞും ജഡേജ മറുപടി നല്‍കി. ഇതിനിടെ ജഡേജയുടെ പേരു പറഞ്ഞ് തന്നെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിനെ മഞ്ജരേക്കര്‍ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു.

ഇന്ത്യ-ബംഗ്ലദേശ് ഡേ-നൈറ്റ് ടെസ്റ്റിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ആതിഥ്യം അരുളിയപ്പോള്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് മഞ്ജരേക്കറും ഭോഗ്‌ലെയും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്. ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് മൂന്നാം ദിനം ആദ്യ സെഷനില്‍ത്തന്നെ പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തില്‍, പിങ്ക് ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നായിരുന്നു ഹര്‍ഷ ഭോഗ്‌ലെയുടെ നിരീക്ഷണം. പിങ്ക് പന്ത് കളിക്കാര്‍ക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന് ഭോഗ്‌ലെ ചൂണ്ടിക്കാട്ടിയപ്പോഴാണ് മഞ്ജരേക്കര്‍ വിയോജിച്ചത്.

'അതു ശരിയല്ല. പന്തു കാണാമോ എന്നത് അത്ര വലിയ വിഷയമായി എടുക്കേണ്ടതില്ല' - മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കളിക്കാരുടെ അഭിപ്രായം തേടുകതന്നെ വേണമെന്ന് ഭോഗ്‌ലെ നിലപാടെടുത്തു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് മഞ്ജരേക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.

'നിങ്ങളേപ്പോലുള്ളവര്‍ക്ക് ഇക്കാര്യം (പിങ്ക് പന്ത് ശരിക്കു കാണാമോ ഇല്ലയോ) മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവര്‍ക്കറിയാം' - ഇതായിരുന്നു മഞ്ജരേക്കറിന്റെ പരാമര്‍ശം. മഞ്ജരേക്കര്‍ 'നൈസായിട്ടൊന്ന് കുത്തിയതാ'ണെങ്കിലും ഭോഗ്‌ലെ അത് അവഗണിക്കുകയാണ് ചെയ്തത്. 'ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് തടസ്സമാകരുത്. അങ്ങനെയായിരുന്നെങ്കില്‍ ട്വന്റി20 ക്രിക്കറ്റ് ഉണ്ടാകുമായിരുന്നില്ല' - ഭോഗ്‌ലെ പറഞ്ഞു.

മഞ്ജരേക്കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മഞ്ജരേക്കര്‍ കളത്തിലിറങ്ങി കളിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും കമന്ററിയുടെ കാര്യത്തില്‍ ഭോഗ്‌ലെ ബഹുദൂരം മുന്നിലാണെന്ന് ഭൂരിഭാഗം ആരാധകരും കുറിച്ചു. മഞ്ജരേക്കര്‍ കമന്റേറ്റര്‍ ജോലി അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സലാലയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ പ്രാർഥനകൾ നടന്നു...ഈദ് നമസ്കാരത്തിന് ആയിരങ്ങളെത്തി  (5 minutes ago)

അയക്കുന്ന അതേ ദിവസം തന്നെ തപാൽ എത്തിക്കുന്ന കാപിറ്റൽ എക്സ്പ്രസ്... പോസ്റ്റൽ വകുപ്പ് ആധുനികവത്കരണത്തിൻറെയും കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിൻറെയും ഭാഗമായി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് കേരള പോസ്റ്റൽ  (19 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (59 minutes ago)

ഒരു കപ്പ്‌ എടുക്കട്ടെ... കപ്പ്‌, കപ്പേ.....മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെ പരിഹസിച്ച് മുൻ കോൺഗ്രസ് നേതാവ് രാഹു  (1 hour ago)

കേരളത്തിൽ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലെ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ജൂൺ മൂന്നുവരെ അപേക്ഷിക്കാം...  (1 hour ago)

“പാർട്ടി പാർട്ടി” എന്ന് പറഞ്ഞു തല്ല് കൊള്ളാൻ നടന്നാൽ ആരും കൂടെ കാണില്ല എന്ന് പരിഹസിക്കുന്നവരോട്, പാർട്ടിക്ക് വേണ്ടി തല്ല് കൊണ്ടാൽ ചോദിക്കാൻ ഇവിടെ ഒരു പാർട്ടിയും പാർട്ടിയുടെ സർക്കാരും ഉണ്ട്; തുറന്നടിച്  (1 hour ago)

സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപ കുറവ്  (1 hour ago)

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി...  (1 hour ago)

PINARAYI VIJAYAN സതീശൻ സർക്കാർ നടപടിയുമായി മുന്നോട്ടുപോകും.  (1 hour ago)

ED Raid- വിറച്ചു കൊണ്ട് സത്യങ്ങൾ പറയുന്നു  (1 hour ago)

മലപ്പുറം സ്വദേശി സൗദി ​തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ ചികിത്സയിലിരിക്കെ നിര്യാതനായി..  (1 hour ago)

കേരളത്തിൻറെ സ്വപ്ന പദ്ധതികൾ സാക്ഷാത്ക്കരിക്കാൻ പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തിയേക്കും  (2 hours ago)

സിഎംആർഎൽ മാസപ്പടി കേസിൽ പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്... പിണറായിയുടെ മൊഴിയെടുക്കുന്നു...  (3 hours ago)

ഐപിഎൽ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈററൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 92 റൺസിന്റെ ജയം...  (3 hours ago)

Malayali Vartha Recommends