Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഐപിഎല്‍ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈ കിരീടം നേടി

25 MAY 2015 07:42 AM IST
മലയാളി വാര്‍ത്ത.

 ഐ.പി.എല്‍ എട്ടാം സീസണ്‍ ഫൈനലില്‍ രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിന് തോല്പിച്ചാണ് രോഹിത് ശര്‍മ നയിച്ച മുംബൈ രണ്ടാം കിരീടം സ്വന്തമാക്കിയത്. 2013ന്റെ തനിയാവര്‍ത്തനമായി ഒരു ഫൈനല്‍. ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സില്‍ തുടങ്ങി അമ്പാട്ടി റായുഡു വരെ അടിച്ചു തകര്‍ത്ത കളിയില്‍ മുംബൈ 20 ഓവറില്‍ കുറിച്ചത് 202 റണ്‍സ്.നഷ്ടമായത് അഞ്ചു വിക്കറ്റുകള്‍. അതില്‍ രണ്ടു പേര്‍ അര്‍ധ സെഞ്ചുറി കടന്നു. രണ്ടു പേര്‍ മുപ്പതിനപ്പുറവും. ചെന്നൈയുടെ മറുപടി എട്ടിന് 161ല്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറി കടന്നത് ഡ്വെയ്ന്‍ സ്മിത്ത്(57) മാത്രം.
ടോസ് നേടി ഫീല്‍ഡിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് കൊതിക്കുന്ന തുടക്കമാണ് കിട്ടിയത്. നെഹ്‌റയുടെ അഞ്ചാം പന്ത് മിഡോണിലേക്കു തട്ടിയിട്ട പാര്‍ഥിവിനു സിംഗിള്‍ പൂര്‍ത്തിയാക്കാമായിരുന്നു ഡുപ്ലെസിയെപ്പോലൊരു കിടിലന്‍ ഫീല്‍ഡര്‍ അല്ലായിരുന്നെങ്കില്‍. സമയം ലാഭിക്കാന്‍ പന്തിലേക്കു ചാടിയ ഡുപ്ലെസി ക്ഷണനേരം കൊണ്ടുള്ള ത്രോയില്‍ കൃത്യതയോടെ ബെയില്‍സ് തെറിപ്പിച്ചു. പക്ഷേ തെല്ലിട വിട്ടുകൊടുത്താല്‍ ചെന്നൈ പിടി മുറുക്കുമെന്നു നന്നായറിയാമായിരുന്നു മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക്. തന്റെ ഭാഗ്യഗ്രൗണ്ടില്‍ ബാറ്റിങ്ങിനെത്തിയ രോഹിത് ഇന്ത്യന്‍ ടീമിലെ സഹതാരം മോഹിത് ശര്‍മയെ ആദ്യ ഓവറില്‍തന്നെ വരവേറ്റത് 16 റണ്‍സോടെ ഒരു സിക്‌സും രണ്ടു ഫോറും.
തൊട്ടടുത്ത ഓവറില്‍ നെഹ്‌റയ്ക്കും കിട്ടി രണ്ടെണ്ണം. അതിലൊന്ന് രോഹിതിന്റെ ട്രേഡ്മാര്‍ക്ക് കവര്‍െ്രെഡവ്. ഒരു തിരികൊളുത്തലിനു കാത്തുനില്‍ക്കുകയായിരുന്നു അപ്പുറത്ത് സിമ്മണ്‍സ്. അശ്വിന്റെ അടുത്ത ഓവറിലും വന്നു പത്തിലേറെ റണ്‍സ്. നോബോള്‍ എറിഞ്ഞ അശ്വിന്റെ തലയ്ക്കു മുകളിലൂടെ ഫ്രീഹിറ്റില്‍ സിക്‌സ്. ഓരോ ഓവറിലും ധോണി ബോളിങ് ജോടിയെ മാറ്റിയെങ്കിലും വന്നവരെല്ലാം കൈ നിറയെ തല്ലുവാങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ജഡേജയെ അതിര്‍ത്തി കാണിച്ച സിമ്മണ്‍സ് അവസാന പന്തിലും അതാവര്‍ത്തിച്ചു. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ സ്‌കോര്‍ 61 റണ്‍സ്.
പത്തു റണ്‍സ് ശരാശരിയില്‍ താഴാതെ മുന്നേറിയ മുംബൈയ്ക്കു ഒന്നു നിര്‍ത്തിയത് 12ാം ഓവറില്‍. ബ്രാവോയുടെ പന്തില്‍ ജഡേജയ്ക്കു പിടികൊടുത്ത് രോഹിത്(50) മടങ്ങി. 26 പന്തുകളില്‍ ആറു ഫോറും രണ്ടു സിക്‌സുമടക്കം വിസ്‌ഫോടന ഇന്നിങ്‌സ്. ഒരു പന്തിനപ്പുറം സിമ്മണ്‍സും(45 പന്തില്‍ 68) പുറത്തായതോടെ ചെന്നൈ തിരിച്ചുവന്നെന്നു കരുതി. എന്നാല്‍ അതൊരു അതിമോഹം മാത്രമാണെന്ന് റായുഡുവും(36) പൊള്ളാര്‍ഡും(36) തെളിയിച്ചു.
പുതിയ കൂട്ടായി ക്രീസിലെത്തിയ ഇരുവരും വീണ്ടും ഇന്ത്യന്‍ വിന്‍ഡീസ് വെടിക്കെട്ട് തുടര്‍ന്നു. താളത്തിലാവാന്‍ ഒരോവര്‍. പിന്നെ അതേ ശരവേഗം. 16 ഓവറില്‍ ചെന്നൈ ഒന്നര സെഞ്ചുറിയിലെത്തി. ഒരോവര്‍ നഷ്ടം അടുത്ത ആറു പന്തില്‍ ഇരുവരും തീര്‍ത്തു. നെഹ്‌റയുടെ ഓവറില്‍ മൂന്നു സിക്‌സ്, ഒരു ഫോര്‍23 റണ്‍സ്. റണ്‍റേറ്റ് വീണ്ടും പത്തിനു മുകളില്‍. പൊള്ളാര്‍ഡും തൊട്ടു പിന്നാലെ പാണ്ഡ്യയും മടങ്ങിയെങ്കിലും വന്നപടി ബ്രാവോയെ സിക്‌സിനു പറത്തിയ ഹര്‍ഭജന്‍ മുംബൈയെ ഇരുനൂറു കടത്തി.
ചെന്നൈ ബോളര്‍മാരില്‍ ജഡേജയാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്. രണ്ടോവറില്‍ 23. നെഹ്‌റയും അശ്വിനും ഓവറില്‍ ശരാശരി പത്തിലേറെ കൊടുത്തു. തമ്മില്‍ ഭേദം സ്മിത്ത് മാത്രം. രണ്ടോവറില്‍ 17 റണ്‍സ്!
ഓവറില്‍ പത്തിലേറെ റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ചെന്നൈയുടെ തുടക്കം മോശമായില്ല.സാഹസികത മാറ്റിവച്ച് ഉത്തരവാദിത്തത്തോടെ ബാറ്റു വീശിയ സ്മിത്ത് ഒരറ്റത്ത് നങ്കൂരമിട്ടു. 48 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം അര്‍ധ സെഞ്ചുറി. എന്നാല്‍ മറുവശത്ത് നിന്നവര്‍ മുംബൈയുടെ റണ്‍മലയ്ക്കു മുന്നില്‍ ബാറ്റു വച്ച് കീഴടങ്ങി. 13–ാം ഓവറില്‍ റെയ്‌ന(28) മടങ്ങിയതോടെ ചെന്നൈയുടെ തോല്‍വി സുനിശ്ചിതമായി. ധോണിയും (18) മോഹിത് ശര്‍മയുമെല്ലാം (21) ചേര്‍ന്ന് അതല്‍പ്പം നീട്ടിയെടുത്തെന്ന് മാത്രം. മുംബൈയ്ക്കു വേണ്ടി മക്‌ലീനഘന്‍ മൂന്നും ഹര്‍ഭജന്‍, മലിംഗ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends