Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

മോദിയുടെ പേരിലുള്ള പിച്ച് അപമാനം; രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നതിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

26 FEBRUARY 2021 03:17 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉള്ള മൊട്ടേരാ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പകൽ-രാത്രി ടെസ്റ്റ് മത്സരം അരങ്ങേറിയത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം രണ്ടു ദിവസം പോലും മുഴുപ്പിക്കാതെയാണ് ഇന്നലെ അവസാനിച്ചത്. സ്‌പിൻ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

ഇപ്പോഴിതാ മോദിയുടെ പേരിൽ ഉള്ള പിച്ച് ക്രിക്കറ്റ് ലോകത്തിൽ വിവാദ സംസാര വിഷയം ആയിരിക്കുകയാണ്. മുൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം ഒരേ സ്വരത്തിൽ മോദി സ്റ്റേഡിയത്തിലെ പിച്ചിനെ വിമർശനം കൊണ്ട് മൂടിയിരിക്കുകയാണ്. അതേക്കുറിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു...

"രണ്ടു ദിവസത്തിനുള്ളിൽ കളി തീരുകയെന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ല. ഇതുപോലെയുള്ള പിച്ചിലാണ് അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും ബോൾ ചെയ്തിരുന്നെങ്കിൽ അവരുടെ വിക്കറ്റ് നേട്ടം ആയിരവും എണ്ണൂറുമൊക്കെ കടന്നേനെ...യുവരാജ് സിങിന്റെ വരികളിൽ എല്ലാം ഉണ്ടായിരുന്നു.

മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിൽ പന്തിനൊപ്പം പൂഴിയും പറക്കുന്നത് നാം കണ്ടതാണ്.

 

ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ കേവലം 112 റൺസിനാണ് ഇന്ത്യൻ സ്പിന്നർമാർ പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കും കിട്ടി പണി. ഇന്ത്യ 145 റൺസിന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരും മോദി പിച്ചിന്റെ അവസ്ഥ മനസ്സിലാക്കി പന്തെറിഞ്ഞു. ദേ കിടക്കുന്നു ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

അവിടം കൊണ്ടും തീർന്നില്ല മോദി പിച്ചിന്റെ പൂഴിക്കടകൻ. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിന്നർമാരായ അക്ഷർ പട്ടേലും രവിചന്ദ്ര അശ്വിനും ചേർന്ന് മോദിയുടെ മാന്ത്രിക പിച്ചിന്റെ അവസ്ഥ മുതലെടുത്ത് വെറും 81 റൺസിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങ്ങിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് വിവാദ പിച്ചിൽ ഇന്ത്യ കരസ്ഥമാക്കിയത്.

ട്രോളുകളിൽ മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥയായിരുന്നു ഇന്നലെ പ്രധാന വിഷയം. അതിൽ ഒരു ട്രോളിലെ വിഷയം രാവണപ്രഭു എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു. ചാരുകസേരയിൽ ഇരിക്കുന്ന നീലകണ്ഠൻ.

നീലകണ്ഠന്റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർത്തികേയനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വയസ്സനായ ഇന്നസെന്റിന്റെ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോഹ്‌ലിയുടെ മോദിയുടെ ചോദ്യം..ഇന്നത്തെ ടെസ്റ്റ് ജയിച്ചു അല്ലേ..? കോഹ്ലി അതെ എന്ന് പറയുമ്പോൾ മോദിയുടെ ചോദ്യം ഇങ്ങനെ..ഇത്ര അനായാസം ആയി ജയിക്കാനായതിന് കാരണം...

അപ്പോഴാണ് അമിത് ഷായുടെ മറുപടി...സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്നായത് കൊണ്ട്...

എന്നാൽ മോദി പിച്ചിനെ പിന്തുണച്ച് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്ത് വന്നു. മൊട്ടേരയിലെ ശരിയായ പ്രശ്‌നം പിച്ചിന്റെയല്ലെന്നും ബാറ്റ്‌സ്മാന്‍മാരുടെയാണെന്നും വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

'ഇരു ടീമിന്റെയും ബാറ്റിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നും ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് ടേണ്‍ ചെയ്യുകയും ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിക്കും താഴെയാണ് എന്നും പറഞ്ഞ് മോദി പിച്ചിനെ പ്രതിരോധിക്കുകയാണ് വിരാട് കോഹ്ലി.

സ്റ്റേഡിയത്തിലെ അംബാനി-അദാനി ബൗളിംഗ് എൻഡുകൾ ആണ് മറ്റൊരു പ്രത്യേകത. ബി.ജെ.പിയുടെ കോർപറേറ്റുകളുമായി ഉള്ള സഖ്യം ഊട്ടിയുറപ്പിക്കുന്നതിലെ സ്നേഹഘടകം ഇതിൽ നിന്ന് പൊതുജങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. സ്റ്റേഡിയത്തിലെ ബൗളിംഗ് എൻഡിനെ പരിഹസിച്ച് നേരത്തെ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹം ദോ ഹമാരെ ദോ എന്ന് ഹാഷ്‌ടാഗ്‌ ഇട്ടിരുന്നു.

അമിത് ഷായുടെ മകൻ ജയ് ഷാ ആണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി. അപ്പോൾ ഇതല്ല,ഇതിനപ്പുറവും ക്രിക്കറ്റിൽ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (7 minutes ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (14 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (17 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (20 minutes ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (20 minutes ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (24 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (51 minutes ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (1 hour ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (1 hour ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (1 hour ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (1 hour ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (3 hours ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (3 hours ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (3 hours ago)

Malayali Vartha Recommends