Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

മോദിയുടെ പേരിലുള്ള പിച്ച് അപമാനം; രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നതിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

26 FEBRUARY 2021 03:17 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉള്ള മൊട്ടേരാ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പകൽ-രാത്രി ടെസ്റ്റ് മത്സരം അരങ്ങേറിയത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം രണ്ടു ദിവസം പോലും മുഴുപ്പിക്കാതെയാണ് ഇന്നലെ അവസാനിച്ചത്. സ്‌പിൻ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

ഇപ്പോഴിതാ മോദിയുടെ പേരിൽ ഉള്ള പിച്ച് ക്രിക്കറ്റ് ലോകത്തിൽ വിവാദ സംസാര വിഷയം ആയിരിക്കുകയാണ്. മുൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം ഒരേ സ്വരത്തിൽ മോദി സ്റ്റേഡിയത്തിലെ പിച്ചിനെ വിമർശനം കൊണ്ട് മൂടിയിരിക്കുകയാണ്. അതേക്കുറിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു...

"രണ്ടു ദിവസത്തിനുള്ളിൽ കളി തീരുകയെന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ല. ഇതുപോലെയുള്ള പിച്ചിലാണ് അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും ബോൾ ചെയ്തിരുന്നെങ്കിൽ അവരുടെ വിക്കറ്റ് നേട്ടം ആയിരവും എണ്ണൂറുമൊക്കെ കടന്നേനെ...യുവരാജ് സിങിന്റെ വരികളിൽ എല്ലാം ഉണ്ടായിരുന്നു.

മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിൽ പന്തിനൊപ്പം പൂഴിയും പറക്കുന്നത് നാം കണ്ടതാണ്.

 

ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ കേവലം 112 റൺസിനാണ് ഇന്ത്യൻ സ്പിന്നർമാർ പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കും കിട്ടി പണി. ഇന്ത്യ 145 റൺസിന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരും മോദി പിച്ചിന്റെ അവസ്ഥ മനസ്സിലാക്കി പന്തെറിഞ്ഞു. ദേ കിടക്കുന്നു ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

അവിടം കൊണ്ടും തീർന്നില്ല മോദി പിച്ചിന്റെ പൂഴിക്കടകൻ. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിന്നർമാരായ അക്ഷർ പട്ടേലും രവിചന്ദ്ര അശ്വിനും ചേർന്ന് മോദിയുടെ മാന്ത്രിക പിച്ചിന്റെ അവസ്ഥ മുതലെടുത്ത് വെറും 81 റൺസിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങ്ങിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് വിവാദ പിച്ചിൽ ഇന്ത്യ കരസ്ഥമാക്കിയത്.

ട്രോളുകളിൽ മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥയായിരുന്നു ഇന്നലെ പ്രധാന വിഷയം. അതിൽ ഒരു ട്രോളിലെ വിഷയം രാവണപ്രഭു എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു. ചാരുകസേരയിൽ ഇരിക്കുന്ന നീലകണ്ഠൻ.

നീലകണ്ഠന്റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർത്തികേയനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വയസ്സനായ ഇന്നസെന്റിന്റെ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോഹ്‌ലിയുടെ മോദിയുടെ ചോദ്യം..ഇന്നത്തെ ടെസ്റ്റ് ജയിച്ചു അല്ലേ..? കോഹ്ലി അതെ എന്ന് പറയുമ്പോൾ മോദിയുടെ ചോദ്യം ഇങ്ങനെ..ഇത്ര അനായാസം ആയി ജയിക്കാനായതിന് കാരണം...

അപ്പോഴാണ് അമിത് ഷായുടെ മറുപടി...സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്നായത് കൊണ്ട്...

എന്നാൽ മോദി പിച്ചിനെ പിന്തുണച്ച് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്ത് വന്നു. മൊട്ടേരയിലെ ശരിയായ പ്രശ്‌നം പിച്ചിന്റെയല്ലെന്നും ബാറ്റ്‌സ്മാന്‍മാരുടെയാണെന്നും വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

'ഇരു ടീമിന്റെയും ബാറ്റിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നും ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് ടേണ്‍ ചെയ്യുകയും ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിക്കും താഴെയാണ് എന്നും പറഞ്ഞ് മോദി പിച്ചിനെ പ്രതിരോധിക്കുകയാണ് വിരാട് കോഹ്ലി.

സ്റ്റേഡിയത്തിലെ അംബാനി-അദാനി ബൗളിംഗ് എൻഡുകൾ ആണ് മറ്റൊരു പ്രത്യേകത. ബി.ജെ.പിയുടെ കോർപറേറ്റുകളുമായി ഉള്ള സഖ്യം ഊട്ടിയുറപ്പിക്കുന്നതിലെ സ്നേഹഘടകം ഇതിൽ നിന്ന് പൊതുജങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. സ്റ്റേഡിയത്തിലെ ബൗളിംഗ് എൻഡിനെ പരിഹസിച്ച് നേരത്തെ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹം ദോ ഹമാരെ ദോ എന്ന് ഹാഷ്‌ടാഗ്‌ ഇട്ടിരുന്നു.

അമിത് ഷായുടെ മകൻ ജയ് ഷാ ആണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി. അപ്പോൾ ഇതല്ല,ഇതിനപ്പുറവും ക്രിക്കറ്റിൽ നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്  (11 minutes ago)

ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ... കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്...  (21 minutes ago)

വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (1 hour ago)

അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സ്മൃതിക്ക് സ്വന്തം  (1 hour ago)

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...  (1 hour ago)

അഫ്‌ഗാനിസ്ഥാനെ പിടിച്ചു കുലുക്കി ഒന്നിനു പുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ...  (1 hour ago)

മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു  (2 hours ago)

ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു  (2 hours ago)

പാൽവില ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കണമെന്ന് ശുപാർശയ്ക്ക് അം​ഗീകാരം തേടി മിൽമ ചെയർമാൻ മന്ത്രിയെ കാണും  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം... ഇന്ത്യൻ വനിതകൾക്ക് പരാജയം  (2 hours ago)

വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...  (2 hours ago)

സാഹസിക മലകയറ്റത്തിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്...  (3 hours ago)

ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു  (3 hours ago)

  കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ​ തു​ട​ക്കം....  (4 hours ago)

Malayali Vartha Recommends