ടി20 ലോകകപ്പ്...ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ.. .

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഒമാനെ ഒൻപത് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ. നേരത്തേതന്നെ സെമി കാണാതെ പുറത്തായ ഓസ്‌ട്രേലിയയുടെ ഈ ലോകകപ്പിലെ അവസാന മത്സരമായിരുന്നു ഇത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു ഓസ്‌ട്രേലിയ. വെറും 16.2 ഓവറിൽ 104 റൺസിന് ഒമാൻ കൂടാരംകയറി. 105 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 9.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയംകണ്ടു. സ്‌കോർ: 108/ 1 (9.4 ഓവർ).
3.2 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ലെഗ് സ്പിന്നർ ആദം സാംപയാണ് ഒമാനെ തകർത്തത്. സാവിയർ ബാർട്ട്‌ലെറ്റ്, ഗ്ലെൻ മാക്‌സ്വെൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും മാർക്കസ് സ്റ്റോയിനിസ്, നഥാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 32 റൺസെടുത്ത വസീം അലി മാത്രമാണ് ഒമാൻ നിരയിൽ അൽപ്പമെങ്കിലും പ്രതിരോധിച്ചത്.
അതേസമയം ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് ഒമാൻ ബൗളർമാരെ കടന്നാക്രമിച്ചു. മിച്ചൽ മാർഷ് 33 പന്തിൽ 7 ഫോറും 4 സിക്‌സറുമടക്കം 64 റൺസെടുത്ത് പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 19 പന്തിൽ 32 റൺസെടുത്തു. ടി20 ലോകകപ്പ് ചരിത്രത്തിൽ നൂറിലധികം റൺസ് ലക്ഷ്യം പിന്തുടരുമ്പോൾ ഏറ്റവും വേഗത്തിൽ വിജയിക്കുന്ന ഇംഗ്ലണ്ടിന്റെ റെക്കോർഡിനൊപ്പമെത്താനും ഈ ജയത്തോടെ ഓസ്‌ട്രേലിയക്ക് കഴിഞ്ഞു.
"
https://www.facebook.com/Malayalivartha


























