പൂജാരക്കെതിരെ പന്തെറിഞ്ഞ് തളർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാർ; ആദ്യ റൺ നേടിയത് 53 പന്തുകൾക്ക് ശേഷം
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ വലച്ച് ചേതേശ്വര്‍ പുജാര. പതിവ് പോലെ മുൻ നിര താരങ്ങൾ ആഫ്രിക്കൻ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്നപ്പോൾ ബൗളർമാരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു പൂജാര.
ആദ്യ റൺസ് നേടാൻ പൂജാര നേരിട്ടത് 54 പന്തുകളാണ്. മുൻ മത്സരങ്ങളിലേത് പോലെ മോശം പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര നടത്തിയത്. ക്യാപ്റ്റൻ വിരാട് കൊഹ്‌ലി അർദ്ധ സെഞ്ച്വറി നേടി. 54 റണ്‍സ് നേടിയ കൊഹ്‌ലിയെ ലുംഗി ഗിഡിയ്ക്കാണ് പുറത്താക്കിയത്.
ടീമിൽ തിരിച്ചെത്തിയ അജിങ്ക്യ രഹാനെ 9 റണ്‍സ് നേടി പുറത്തായി. മോര്‍ക്കലിനാണ് വിക്കറ്റ് ഒടുവിൽ വിവരം കിട്ടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ121 എന്ന നിലയിലാണ്. 34 റൺസുമായി പുജാരയും റണ്ണൊന്നും എടുക്കാതെ പാർഥിവ് പട്ടേലുമാണ് ക്രീസിൽ . 158 പന്തിൽ നിന്നാണ് പൂജാര 34 റൺസ് നേടിയത്.
https://www.facebook.com/Malayalivartha