ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്; പൊരുതി നിന്ന അംലയും വീണു; ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവ്. ഉച്ചഭക്ഷണത്തിന് ശേഷം 81/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഒടുവിൽ ഏഴാം വിക്കറ്റിൽ അംലയും ഫിലാണ്ടറും ചേർന്ന് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ അംലയെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.
അംല 61 റൺസ് നേടി പുറത്തായതിന് തൊട്ടു പിന്നാലെ ഫിലാണ്ടറെ ഷമി മടക്കി. 35 റൺസായിരുന്നു ഫിലണ്ടറുടെ സമ്പാദ്യം. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 187 റൺസ് മറികടന്ന ദക്ഷിണാഫ്രിക്കയെ വേഗത്തിൽ പുറത്താക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബുംറ എന്നിവർ മൂന്നും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha