ഇഞ്ചോടിഞ്ച് പോരാട്ടം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 247റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 242 റൺസിന്റെ ലീഡുണ്ട്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 243 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസ് നേടിയ ഐഡൻ മാർക്രമാണ് പുറത്തായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്.
രണ്ടാം ഇന്നിംഗ്‌സിൽ വാലറ്റത്ത് ഭുവനേശ്വർ കുമാറിനെ കൂട്ട് പിടിച്ച് രഹാനെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഒൻപതാമനായി ഇറങ്ങിയ ഷമിയുടെ കൂറ്റനടികളും ഇന്ത്യയ്ക്ക് തുണയായി. ഇന്ത്യക്ക് വേണ്ടി രഹാനെ (48), കൊഹ്‌ലി (41), ഭുവനേശ്വർ (33), ഷമി (27) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
പിച്ചിലെ അപ്രതീക്ഷിത ബൗൺസ് ബാറ്റ്‌സ്മാന് ഭീഷണിയാണ്. പലതവണ അമ്പയർമാർ പിച്ച് പരിശോധിച്ചു. പേസ് ബൗളർമാരുടെ പന്ത് കുത്തിയുയരുന്നത് ബാറ്റസ്മാന് തിരിച്ചടിയാണ്. ഈ ടെസ്റ്റ് ജയിച്ച് സമ്പൂർണ്ണ പരാജയം ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
https://www.facebook.com/Malayalivartha