ജർമൻ കൊലകൊല്ലികൾ എക്കാലവും എതിരാളികളുടെ പേടിസ്വപ്നം ; ഇത്തവണ ലോകകപ്പ് പിടിക്കാൻ ജർമനിക്കാകുമോ?
ലോകകപ്പ് ജർമൻ ലീഗുകളിൽ കളിക്കുന്ന താരങ്ങൾ ജർമൻ ദേശീയ ടീമിന്റെ ശക്തികേന്ദ്രങ്ങളാണ്.20 ലോകകപ്പുകളിൽ ജർമനി എട്ടു ഫൈനൽ കളിക്കുകയും നാലു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. യൂറോപ്യൻ ഫുട്ബോളിന്റെ മാരകമായ പ്രഹരശേഷിയുള്ള ജർമനി എക്കാലവും എതിരാളികളുടെ പേടിസ്വപ്നം തന്നെ.
1954-ൽ ഹംഗറിയുടെ മാന്ത്രികമഗ്യാറുകളെ ഫൈനലിൽ തോൽപ്പിച്ചാണ് പശ്ചിമജർമനി ആദ്യ ലോകകപ്പ് സ്വന്തമാക്കുന്നത്. 32 മത്സരങ്ങൾ തുടർച്ചയായി തോൽവിയറിയാതെ കളിച്ചുവന്ന ഹംഗറിയെ 3-2ന് തോൽപ്പിച്ചത് ബേണിലെ അദ്ഭുതം എന്നപേരിൽ പിൽക്കാലത്ത് അറിയപ്പെട്ടു.
2014-ൽ സർവപ്രതാപങ്ങളോടെയുമാണ് ജർമനി ജേതാക്കളായത്. സെമിയിൽ ആതിഥേയരായ ബ്രസീലിനെ 7-1ന് തരിപ്പണമാക്കിയപ്പോൾ ലോകം ഞെട്ടി. ബ്രസീൽ ഒന്നടങ്കം കരഞ്ഞു. കളി 30 മിനിറ്റ് പിന്നിടുമ്പോൾ 5-0ന് ജർമനി മുന്നിലെത്തിയിരുന്നു.
ഫൈനലിൽ അർജന്റീനയുടെയും സർവോപരി ലയണൽ മെസ്സിയുടെയും മോഹങ്ങൾ തല്ലിക്കെടുത്തി ജർ മനി എക്സ്ട്രാ ടൈമില്ൽ നേടിയ ഒറ്റ ഗോളിന് വിജയിച്ചു. ലാറ്റിനമേരിക്കയ്ക്കുമേൽ യൂറോപ്പിന്റെ അധീശത്വം ഉറപ്പിച്ച് ആ ലോകകപ്പ് അവസാനിച്ചു. ഇക്കുറി റഷ്യയിൽ ജർമനിക്ക് ഏറ്റവും വെല്ലുവിളിയുയർത്തുക മുറിവേറ്റ ആ രണ്ട് ലാറ്റിനമേരിക്കൻ ടീമുകളായിരിക്കും.
https://www.facebook.com/Malayalivartha