Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

പെനല്‍റ്റിഗോളില്‍ ജപ്പാന്‍ കൊളംബിയയെ വീഴ്ത്തി (2-1), ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗലിനോട് പോളണ്ട് തോറ്റു

20 JUNE 2018 10:53 AM IST
മലയാളി വാര്‍ത്ത

കളിയുടെ 85 മിനിറ്റുനേരവും പത്തു പേരുമായി പൊരുതിയ കൊളംബിയയെ 2-1 നു ജപ്പാന്‍ മറികടന്നു. പ്ലേമേക്കര്‍ ഹാമിഷ് റോഡ്രിഗസിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതെ ഇറങ്ങിയ കൊളംബിയയ്ക്കു മൂന്നാം മിനിറ്റില്‍ ഇരട്ട പ്രഹരമേറ്റു. ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ടു തടുത്തതിനു കാര്‍ലോസ് സാഞ്ചസ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്ത്; ഹാന്‍ഡ് ബോളിന് അനുവദിച്ച പെനല്‍റ്റിയില്‍ ജപ്പാന്‍ ഗോളുമടിച്ചു. ഷിഞ്ചി കവാഗയാണ് ജപ്പാനായി ലക്ഷ്യം കണ്ടത്.ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന ബഹുമതി അതോടെ ജപ്പാനു സ്വന്തമായി.

പത്തു പേരായി ചുരുങ്ങിയിട്ടും പ്രതിരോധ ഫുട്‌ബോളിലേക്കു പിന്മാറാന്‍ കൊളംബിയ കൂട്ടാക്കിയില്ല. നീക്കങ്ങളിലെ ലാറ്റിന്‍ അമേരിക്കന്‍ ചടുലതയോടെ അതിവേഗത്തോടെ ജപ്പാന്‍ ബോക്‌സിലേക്ക് കൊളംബിയ ഇരമ്പിയാര്‍ത്തതോടെ കളി ചൂടുപിടിച്ചു. മധ്യനിരയിലെ അതേ വേഗത്തില്‍ ജപ്പാനും തിരിച്ചടിച്ചതോടെ 31-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയെ പിന്‍വലിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ വില്‍മര്‍ ബാരോസിനെ കൊളംബിയ കോച്ച് ഹോസെ പെക്കര്‍മാന്‍ കളത്തിലിറക്കി.

കൊളംബിയന്‍ മധ്യനിരയ്ക്കു താളം കണ്ടെത്താന്‍ ഇതു സഹായകമായി. ക്യാപ്റ്റന്‍ റഡാമേല്‍ ഫല്‍ക്കാവോയും സബ്സ്റ്റിറ്റിയൂഷന്‍ വന്നതോടെ ഉണര്‍ന്നു കളിച്ചു. 39-ാം മിനിറ്റില്‍ യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്ററോ ഫ്രീകിക്കിലൂടെ കൊളംബിയയെ ഒപ്പമെത്തിച്ചു. ക്വിന്ററോയുടെ താഴ്ന്നുവന്ന ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ കൈക്കുള്ളില്‍ ആക്കിയെങ്കിലും പന്തു ഗോള്‍വര കടന്നിരുന്നു.

സമനില നേടിയെങ്കിലും രണ്ടാം പകുതിയില്‍ കൊളംബിയന്‍ ടീം തളര്‍ന്നു തുടങ്ങി. കണങ്കാലിനേറ്റ പരുക്ക് പൂര്‍ണമായി സുഖപ്പെടാത്തതിനാല്‍ ആദ്യ പകുതിയില്‍ ഉള്‍പ്പെടുത്താതെയിരുന്ന ഹാമിഷ് റോഡ്രിഗസിനെ പെക്കര്‍മാന്‍ 59-ാം മിനിറ്റില്‍ കളത്തിലിറക്കി. എങ്കിലും മധ്യനിരയില്‍ അധ്യാനിച്ചുകളിച്ച ജപ്പാനു തന്നെയായിരുന്നു രണ്ടാം ഗോള്‍ നേടാനുള്ള യോഗം. പകരക്കാരനായി ഇറങ്ങിയ കസൂക്കി ഹോണ്ടയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഉയര്‍ന്നു ചാടിയ യുവ ഒസാകോയുടെ ഹെഡര്‍ കൊളംബിയന്‍ ഗോള്‍വല കുലുക്കിയതോടെ രണ്ടാമത്തെ ഗോള്‍ പിറന്നു. ജപ്പാന്‍ വീണ്ടും മുന്നിലെത്തിയതോടെ സട്രൈക്കര്‍ കാര്‍ലോസ് ബാക്കയെയും പെക്കര്‍മാന്‍ കളത്തില്‍ ഇറക്കി. പക്ഷേ ജപ്പാന്‍ സമര്‍ഥമായി കളിയുടെ നിയന്ത്രണം വീണ്ടും വരുതിയിലാക്കി. ജപ്പാനെതിരേ അപ്രതീക്ഷിത തോല്‍വി വഴങ്ങി എങ്കിലും കൊളംബിയയ്ക്ക് ഇനിയുള്ള രണ്ടു കളികള്‍ താരതമ്യേന ദുര്‍ബലരായ പോളണ്ടിനും സെനഗലിനും എതിരെയാണ്.

സെനഗലിനെതിരെയുണ്ടായ ഈ തോല്‍വിയെക്കുറിച്ച് പോളണ്ടിന് ഒരക്ഷരവും പറയാനുണ്ടാകില്ല. ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗലിനെതിരെ സമസ്ത മേഖലകളിലും പിന്തള്ളപ്പെട്ട അവര്‍ 1-2 നു കീഴടങ്ങി. 37-ാം മിനിറ്റില്‍ പോളിഷ് താരം തിയാഗോ സിയെനെക്കിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെനഗലിനു വേണ്ടി എംബായെ നിയാങ് 60-ാംമിനിറ്റില്‍ വിജയഗോള്‍ കുറിച്ചു. ഷെഗോര്‍സ് ക്രിക്കോവിയാക്കിന്റെ വകയായിരുന്നു പോളണ്ടിന്റെ ആശ്വാസ ഗോള്‍.

ആദ്യപകുതിയില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതിനു ശേഷമാണ് പോളണ്ട് ആലസ്യത്തില്‍നിന്ന് ഉണര്‍ന്നത്. ഇടവേളയ്ക്കു ശേഷം അവര്‍ സമനിലഗോളിനു വേണ്ടി പൊരുതുന്നതിനിടെ സെനഗല്‍ ലീഡ് ഉയര്‍ത്തിയതോടെ സമ്മര്‍ദം എറി. കളിതീരാനിരിക്കെ, ക്രിക്കോവിയാക്ക് നേടിയ ഹെഡര്‍ ഗോള്‍ പോളണ്ടിന്റെ പരാജയഭാരം കുറച്ചുവെന്നു മാത്രം.

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിചയസമ്പന്നനായ ബ്ലാച്ചിക്കോവ്‌സ്‌കിയും നിറം മങ്ങിയതോടെ പോളണ്ടിന്റെ തന്ത്രങ്ങള്‍ മിക്കവയും പാളി. പന്തു കിട്ടിയപ്പോഴൊക്കെ മിന്നല്‍ വേഗത്തില്‍ കുതിച്ചെത്തിയ സെനഗല്‍ സ്‌ട്രൈക്കര്‍മാര്‍ പോളിഷ് ഡിഫന്‍ഡര്‍മാര്‍ക്കു നിരന്തം തലവേദനയായി. മധ്യനിരയില്‍ ആധിപത്യം പിടിച്ചെടക്കാനുള്ള പോളണ്ടിന്റെ ശ്രമങ്ങളും സെനഗല്‍ ഫലപ്രദമായ ടാക്കിളുകളിലൂടെ ചെറുത്തു. ഭാവനാശൂന്യമായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പിറന്ന അര്‍ധാവസരങ്ങളില്‍ ഭാഗ്യം പോളണ്ടിനൊപ്പം നിന്നതുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (6 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (19 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (26 minutes ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (30 minutes ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (50 minutes ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (2 hours ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (3 hours ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (7 hours ago)

Malayali Vartha Recommends