Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉറുഗ്വായും റഷ്യയും പ്രീക്വാര്‍ട്ടറില്‍

21 JUNE 2018 10:31 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. ജൂണ്‍ 25-നാണ് റഷ്യയും യുറുഗ്വായും തമ്മിലുള്ള മത്സരം. ഇതിലെ വിജയി ഗ്രൂപ്പ് എയിലെ ജേതാവാകും. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ സൗദി അറേബ്യയും ഈജിപ്തും പുറത്തായിക്കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള മത്സരം ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോല്‍പിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലെ ഒരു കോര്‍ണറില്‍ നിന്നാണ് സുവാരസിന്റെ ഗോള്‍ വന്നത്. നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ഏക യുറഗ്വായന്‍ താരമായി സുവാരസ്.

കാര്‍ലോസ് സാഞ്ചസിന്റെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. മാര്‍ക്ക് ചെയ്യപ്പെടാത നില്‍ക്കുമ്പോള്‍ പോസ്റ്റിന് മുന്നില്‍ നിന്നു ലഭിച്ച പന്ത് ഒന്ന് ചെറുതായി ടാപ്പ് ചെയ്യേണ്ടിയേ വന്നുള്ളൂ സൂപ്പര്‍ സ്‌്രൈടക്കര്‍ക്ക്. ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെയായിരുന്നു മത്സരം. ലഭിച്ച അവസരങ്ങള്‍ ഫിനിഷിങ്ങിലാണ് സൗദി ഏറെയും തുലച്ചുകളഞ്ഞത്. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവര്‍ക്ക് വിനയായി.

മത്സരത്തില്‍ 53 ശതമാനം ബോള്‍ പൊസിഷനും സൗദിക്കായിരുന്നു. കൃത്യതയാര്‍ന്ന പാസുകളിലും സൗദി മുന്നിട്ടുനിന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതിരുന്നതോടെ മികച്ച കളി പുറത്തെടുത്തിട്ടും ആദ്യ റൗണ്ടില്‍ തന്നെ സൗദിക്ക് പുറത്തേക്കുള്ള വഴി തുറന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന മാന്ത്രിക താരത്തിന്റെ ചിറകിലേറി പോര്‍ചുഗല്‍ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക്. മൊറോക്കോയ്‌ക്കെതിരായ ബി ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു പോര്‍ചുഗലിന്റെ ജയം.

രണ്ടു കളികളും തോറ്റ മൊറോക്കോ നോക്കൗട്ട് കാണാതെ പുറത്തായി. രണ്ട് കളികളില്‍ നിന്നു നാലു പോയിന്റാണു പോര്‍ചുഗല്‍ നേടിയത്. സ്‌പെയിനും പോര്‍ചുഗലും തമ്മില്‍ നടന്ന ആദ്യ മത്സരം 3-3 നു സമനിലയായിരുന്നു.

ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിട്ടിലാണു ക്രിസ്റ്റിയാനോ ഗോളടിച്ചത്. ജോയ മൗടീഞ്ഞോയുടെ ഗോള്‍മുഖത്തേക്കു താഴ്ന്നു വന്ന പന്ത് കിടിലന്‍ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുനീറിനു പന്തില്‍ തൊടാന്‍ പോലുമായില്ല. റഷ്യയുടെ ഒലേഗ് സാലെങ്കോയ്ക്കു ശേഷം തുടര്‍ച്ചയായി അഞ്ച് ലോകകപ്പില്‍ ഗോളടിക്കുന്ന താരമാകാനും ക്രിസ്റ്റിയാനോയ്ക്കായി. നോക്കൗട്ട് ഉറപ്പാക്കിയെങ്കിലും മധ്യനിരക്കാര്‍ ക്രിസ്റ്റിയാനോയ്ക്കു പന്തെത്തിക്കുന്നതില്‍ പരാജയപ്പെടുന്നതു സാന്റോസിനു ചിന്താ വിഷയമാണ്.

2002-നു ശേഷം ഇതുവരെ യൂറോപ്പിനു പുറത്തുള്ള ഒരു രാജ്യത്തോടും തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താന്‍ പോര്‍ചുഗലിനായി. 2002 ലോകകപ്പില്‍ അവര്‍ ദക്ഷിണ കൊറിയയോട് 2-1 നു തോറ്റിരുന്നു. കഴിഞ്ഞ ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ ഏഴിലും തോല്‍ക്കാനായിരുന്നു മൊറോക്കോയുടെ വിധി. ഇതില്‍ അഞ്ചു മത്സരങ്ങളിലും അവര്‍ക്ക് ഗോളടിക്കാനായില്ല. 2010-നു ശേഷം ആദ്യമായാണു പോര്‍ചുഗല്‍ ഗോള്‍ വഴങ്ങാതെ ഒരു മത്സരം പൂര്‍ത്തിയാക്കിയത്.

ലോകകപ്പില്‍ ആതിഥേയരായ റഷ്യയുടെ കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന കളിയില്‍ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് ഈജിപ്തിനെ തോല്‍പ്പിച്ച റഷ്യ തുടര്‍ച്ചയായ രണ്ടം ജയം ആഘോഷിച്ചു. രണ്ടുകളികളില്‍നിന്ന് ആറുപോയിന്റ് കരസ്ഥമാക്കിയ റഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സല പുരക്കുമാറി ടീമിലെത്തിയതിന്റെ ആവേശത്തില്‍ കളിച്ച ഈജിപ്ത് ആദ്യപകുതിയില്‍ റഷ്യയെ ഗോളടിക്കാന്‍ വിടാതെ കെട്ടിയിട്ടു.

എന്നാല്‍ 47-ാം മിനിറ്റില്‍ അഹമ്മദ് ഹാത്തി സ്വന്തംവലയില്‍ പന്തെത്തിച്ചതോടെ ഈജിപ്തിന്റെ പിടി അയഞ്ഞു. റഷ്യന്‍ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഹാത്തി സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റുകയായിരുന്നു. ആക്രമണം തുടര്‍ന്ന റഷ്യ 59-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടസ് മൈതാനമധ്യത്തില്‍നിന്ന് നീട്ടിക്കൊടുത്ത പന്ത് പിഴവൊന്നുമില്ലാതെ ചെറിഷേവ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ടൂര്‍ണമെന്റിലെ ചെറിഷേവിന്റെ മൂന്നാമത്തെ ഗോള്‍.

മൂന്നുമിനിറ്റിനുശേഷം വീണ്ടും റഷ്യ ഗോള്‍ നേടി. കുഡപോവിന്റെ പാസില്‍നിന്ന് സ്യുബയാണു ലക്ഷ്യം കണ്ടത്.
സ്യൂബയുടെ ടുര്‍ണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. മൂന്നുഗോള്‍ വീണതോടെ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച ഈജിപ്ത് 73-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി മുഹമ്മദ് സല ഈ ജിപ്തിന്റെയും തന്റെയും ടുര്‍ണമെന്റിലെ ആദ്യഗോള്‍ കണ്ടെത്തി.  

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (4 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (5 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (5 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (5 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (5 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (5 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (5 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (5 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (7 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (7 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (8 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (8 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (12 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (12 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (12 hours ago)

Malayali Vartha Recommends